Connect with us

Video Stories

ഗള്‍ഫ്; ഐക്യം പുലരട്ടെ

Published

on

തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്‌നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥതയുമായി കുവൈത്ത് അമീര്‍ സബാഅഹമ്മദ് അല്‍സബാ സഊദിയില്‍ നടത്തിവരുന്ന സന്ദര്‍ശനം പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നതിനിടെയാണ് മുസ്്‌ലിംബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന ഇന്നലെ പുറത്തുവന്നത്. സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ’ എന്നായിരുന്നു അല്‍ജുബൈറിന്റെ മറുപടി . അതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്ട്രംപ് സഊദിയിലെ സല്‍മാന്‍രാജാവിനെ ടെലഫോണില്‍ വിളിച്ച് നടപടിക്കനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. പെന്റഗണ്‍ ഖത്തര്‍ പ്രതിരോധവകുപ്പ് മേധാവിയുമായി ഇന്നലെ ആശയവിനിമയം നടത്തിയതായും വാര്‍ത്തയുണ്ട്. ഹമാസും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനും ഖത്തറിനെതിരായ നടപടിയെ അപലപിച്ചുരംഗത്തുവന്നു.
സഊദി, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, മാലിദ്വീപ് ,മൗറീഷ്യസ്, ലിബിയയിലെ പൗരസ്ത്യഭരണകൂടം, യമനിലെ അന്താരാഷ്ട്ര അംഗീകൃതഭരണകൂടം എന്നിവയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഖത്തറുമായി നയതന്ത്രം വിഛേദിച്ചിരിക്കുന്നത്. കൂടുതല്‍രാജ്യങ്ങള്‍ ഇതില്‍ ചേരണമെന്ന് സഊദി ആവശ്യപ്പെടുന്നു. നാല്‍പത്തെട്ടു മണിക്കൂറിനകം നയതന്ത്രഉദ്യോഗസ്ഥരും പതിനാലുദിവസത്തിനുള്ളില്‍ ഖത്തര്‍പൗരന്മാരും രാജ്യം വിടണമെന്നാണ് രാജ്യങ്ങള്‍ കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ‘അനീതി’ യാണെന്നും രാഷ്ട്രീയമേധാവിത്വത്തിനാണ് ഈ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് ഖത്തറിന്റെ പ്രതികരണം. മുസ്‌ലിംബ്രദര്‍ഹുഡ്, ഐ.എസ്, ഹമാസ് എന്നീ തീവ്രവാദഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണം ഖത്തറിലെ അല്‍താനിഭരണകൂടം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാലു രാജ്യങ്ങളാണ് തിങ്കളാഴ്ച ഏതാണ്ട് ഒരേസമയം ഖത്തറുമായുള്ള ബന്ധങ്ങള്‍ പൊടുന്നനെ അറുത്തുമുറിച്ചത്. ആകാശ-കടല്‍-കര ഗതാഗതം നിര്‍ത്തിയത് അവശ്യസാധനങ്ങളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും തല്‍കാലത്തേക്ക് പ്രശ്‌നങ്ങളില്ലെന്നാണ് ദോഹയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഖത്തറിലെ പ്രവാസിഇന്ത്യക്കാരുടെ കാര്യമാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കകളിലൊന്ന്. ആറേമുക്കാല്‍ലക്ഷം ഇന്ത്യക്കാര്‍- ജനസംഖ്യയുടെ 25 ശതമാനം- ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ മൂന്നുലക്ഷംപേരും കേരളത്തില്‍ നിന്നുള്ളവരാണ്. 33 ശതമാനം പേര്‍ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും. ജൂണ്‍പതിനഞ്ചിനാരംഭിക്കുന്ന സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നതിന് വിമാനടിക്കറ്റെടുത്തവരാണ് ഇവരില്‍ പലരും. ഇത്തിഹാദ്, എമിറേറ്റ്‌സ്, സഊദിയ, ഫ്‌ളൈദുബൈ, എയര്‍അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ കേരളത്തിലേക്ക് ടിക്കറ്റെടുത്തവര്‍ പലരും പുതിയ ടിക്കറ്റിനായി ഓട്ടത്തിലാണ്. ഇതിനുപുറമെ ഭാവിയില്‍ ഖത്തറില്‍ സംഭവിക്കാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളും ഇന്ത്യക്കാരെ അലട്ടുന്നുണ്ട്. 2022ല്‍ നടക്കാനിരിക്കുന്ന ഫിഫലോകകപ്പ് ഫുട്‌ബോള്‍മല്‍സരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ആശങ്കയുയര്‍ന്നെങ്കിലും നടപടി ഒരുതരത്തിലും ബാധിക്കില്ലെന്ന് ഫിഫഅധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണമേഖലയിലും വിവിധ വാണിജ്യ-വ്യാപാരമേഖലകളിലും വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്. കേരളസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലാണ് സുപ്രധാനം. ഏഷ്യയിലെ പ്രധാനശക്തിയെന്ന നിലയില്‍ ഇന്ത്യ അനുരഞ്ജനത്തിനുള്ള നീക്കം നടത്തുകയും വേണം.
1971ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം പടിപടിയായി ഉയര്‍ന്ന് അറേബ്യയിലെ പ്രമുഖസാമ്പത്തികശക്തിയാണ് ഇപ്പോള്‍ ഖത്തര്‍. അന്താരാഷ്ട്രമാധ്യമമേഖലയിലെ ഗണനീയശക്തി. രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം മാത്രമാണ് സ്വന്തംരാജ്യത്തെ പൗരന്മാര്‍. 26 ലക്ഷത്തില്‍ 23ഉം വിദേശികള്‍. ഖത്തര്‍-ഇറാന്‍ നാവികാതിര്‍ത്തികള്‍ക്കിടയിലാണ് ലോകത്തെ വാതകസമ്പത്തിന്റെ മൃഗീയപങ്കുമുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ബന്ധം നിലവിലുണ്ട്. അന്താരാഷ്ട്രവിപണിയിലെ മുപ്പതുശതമാനം പ്രകൃതിവാതകവും ഖത്തറിന്റേതാണ്. നടപടി അസംസ്‌കൃതഎണ്ണയുടെ വില ഉയര്‍ത്തിയിട്ടുണ്ട്. ഖത്തറുമായി അതിര്‍ത്തിപങ്കിടുന്ന സഊദിയുമായി 1992 മുതല്‍തന്നെ അതിര്‍ത്തിത്തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ദോഹ തങ്ങളുടെ ഖാത്തിഫ്പ്രവിശ്യയിലും ബഹറൈനിലും ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി സഊദി ആരോപിക്കുന്നു. ഈജിപ്ത്, ബഹറൈന്‍ ഭരണാധികാരികളും സമാനമായ ആരോപണമാണ് ഖത്തറിനെതിരെ ഉന്നയിക്കുന്നത്. എങ്കിലും സിറിയയിലും യമനിലും അറബ്‌സഖ്യത്തിന്റെ ഭാഗമായാണ് ഖത്തര്‍, സഊദിസൈന്യങ്ങള്‍ പോരാടുന്നത്. ഗള്‍ഫ് യുദ്ധകാലത്തും ഇഖിനെതിരായ യുദ്ധമുന്നണിയില്‍ സഊദിയുടെ മികച്ചപങ്കാളിയായിരുന്നു ഈരാജ്യം. സിറിയയില്‍ ബഷറുല്‍ അസദിനെതിരെയുള്ള പോരാട്ടത്തിലും അതേ നിലയിലാണ് .
തിരശീലക്കുപിന്നില്‍ ഇറാനുണ്ടെന്നതാണ് സമാധാനകാംക്ഷികളെ കൂടുതല്‍ അലോസരപ്പെടുത്തുന്നത്.അമേരിക്കക്കും സഊദിക്കും മേഖലയിലെ വന്‍ശക്തികളിലൊന്നായ ഇറാന്‍ വലിയവെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭം കൂടിയാണിത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതിവിമതര്‍ക്ക് ഖത്തര്‍ പിന്തുണനല്‍കുന്നുവെന്ന ആരോപണവും സഊദി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇറാനുമായി അബൂദാബിക്കും ബന്ധമുണ്ടല്ലോ എന്നാണ് ഖത്തറിന്റെ മറുചോദ്യം. ഇറാന്റെ പ്രതികരണവും ആലോചിച്ചുറപ്പിച്ചതാണ്. ഈ ഭിന്നതയെ സ്വാഗതം ചെയ്യുന്നില്ലെന്നും അതേസമയം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഖത്തറിന് ഭക്ഷ്യവസ്തുക്കളെത്തിക്കുമെന്ന് ഇറാന്‍ കാര്‍ഷികകയറ്റുമതിസംഘടനയുടെ തലവന്‍ റീസനൂറാനി പറയുമ്പോള്‍ വ്യക്തമാക്കുന്നത് ഇറാന്‍ കിട്ടിയഅവസരം മുതലാക്കുന്നുവെന്നാണ്. നടപടി മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിപ്പിക്കുമെന്ന വാദവും ചില പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. മേയില്‍ സഊദി സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് സഊദി ഭരണകൂടവുമായി പതിനൊന്നായിരം ബില്യന്‍ഡോളറിന്റെ ആയുധകരാറാണ് ഒപ്പുവെച്ചത്. ഖത്തര്‍ ഭരണാധികാരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2003മുതല്‍ അമേരിക്കയുടെ സെന്‍ട്രല്‍കമാണ്ടും ഖത്തറിലാണ്. ഏതുവിധേനയും അറബ്-ഗള്‍ഫ് ഐക്യം തകരാതെ നോക്കുകയാണ് ഇപ്പോള്‍ അടിയന്തിര ആവശ്യം. പശ്ചിമേഷ്യ നെരിപ്പോടായിത്തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ഇസ്രാഈല്‍ പോലുള്ള പൊതുശത്രുക്കളെ നേരിടുന്നതിന് ഈ തര്‍ക്കം തടസ്സമായിക്കൂടാ.

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

Trending