Connect with us

india

ഗുജറാത്ത് വിധിയെഴുത്താരംഭിച്ചു; ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലേക്ക്

മോര്‍ബി തൂക്കുപാലം തകര്‍ന്നതും ഭരണകൂട അഴിമതിയും വര്‍ഗീയതയും മറ്റുമാണ ്പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരിക്കുന്നത്.

Published

on

അഹമ്മദാബാദ്: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഗുജറാത്ത് ഇന്ന് ബൂത്തിലേക്ക്. 89 നിയമസഭാ മണ്ഡലങ്ങളാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് വിധിയെഴുതുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്ന ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദി, അമിത് ഷാ അച്ചുതണ്ടിന്റെ സ്വാധീനത്തിന് കോട്ടം തട്ടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. വിമത ഭീഷണിയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തലവേദന. 42 സിറ്റിങ് എം.എല്‍. എമാര്‍ക്ക് ബി.ജെ.പി ഇത്തവണ സീറ്റ് നിഷേധിച്ചപ്പോള്‍ ഇതില്‍ 19 പേരും വിമതരായി മത്സരരംഗത്തിറങ്ങിയിട്ടുണ്ട്.

ഒമ്പത് വിമതരാണ് ഇന്ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത്.
ദക്ഷിണ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച് മേഖലകളിലായി വരുന്ന 19 ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. 788 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 70 പേര്‍ വനിതകളും 339 പേര്‍ സ്വതന്ത്രരുമാണ്. ആദ്യ ഘട്ടത്തിലെ 14 സീറ്റുകള്‍ സംവരണ മണ്ഡലങ്ങളാണ്. രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെയാണ് പോളിങ്.
കച്ച് മേഖലയിലെ 19 ജില്ലകളിലാണ് ഇന്നത്തെ വോട്ടെടുപ്പ്. 137 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 99 ലേക്ക് കുറഞ്ഞതാണ് 2018ല്‍ കണ്ടത്. ഇത്തവണ ആംആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാണ്. അതോടെ ബി.ജെ.പിയുടെ വോട്ടുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ ്കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹൈവോള്‍ട്ടേജ് പ്രചാരണമാണ ്‌കേന്ദ്രമന്ത്രിയും മുന്‍സംസ്ഥാനമന്ത്രിയുമായ അമിത്ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയത്. ഇത്തവണ കോണ്‍ഗ്രസ് ചിത്രത്തില്‍ കാര്യമായി പുറകേക്ക് കാണാനില്ലെങ്കിലും പാര്‍ട്ടിക്ക് ത്രികോണമല്‍സരത്തില്‍ നേട്ടംകൊയ്യാനാകുമെന്നാണ ്പ്രത്യാശയെന്ന് പ്രചാരണത്തിന്റെ ചുക്കാനേന്തുന്ന രമേശ ്‌ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ഒരുദിവസം മാത്രമാണ ്ഇവിടെ പ്രചാരണത്തിനെത്തിയത്. അദ്ദേഹം ഇത്തവണ  ഭാരത് ജോഡോ യാത്രയിലാണ്.

182ല്‍ 140 നേടുമെന്നാണ ്ബി.ജെ.പി പറയുന്നതെങ്കിലും അതുണ്ടാവില്ലെന്നുറപ്പാണ്. മോര്‍ബി തൂക്കുപാലം തകര്‍ന്നതും ഭരണകൂട അഴിമതിയും വര്‍ഗീയതയും മറ്റുമാണ ്പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഡസന്റാലികളിലെങ്കിലും പങ്കെടുത്തു. ആം ആദ്മിയുടെ സ്വാധീനം വോട്ടായാല്‍ ഇരുപാര്‍ട്ടികള്‍ക്കും ക്ഷീണം സംഭവിക്കും. 80 സീറ്റുകള്‍ വരെ നേടുമെന്നാണ് അരവിന്ദ് കെജ് രിവാള്‍ അവകാശപ്പെടുന്നത്. പഞ്ചാബില്‍ പാര്‍ട്ടി നേടിയ വിജയമാണ ്ഇവരുടെ പ്രതീക്ഷ.

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending