Culture
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കവി ജാവേദ് അക്തര്‍, അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതില്‍നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യവും കോടതി തള്ളി.
ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്‍വിധിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്‍ കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ രജത് നായര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി. തുടര്‍ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്‍ ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്‍സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്‍കിയപ്പോള്‍ താങ്കളുടെ താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ ബേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്‍ കഴിയണമെന്നില്ല. റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. കേസിലെ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് പറഞ്ഞത്. പകര്‍പ്പ് ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.
പ്രതികളാകാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടിയെന്ന പേരില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും കക്ഷികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നതിനെ എതിര്‍ത്തു. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചിലരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടാല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്‍ കേസെടുക്കാന്‍ സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്‍ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്‍ നിര്‍ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു