More
ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ എന്നിവര്‍ രംഗത്തെത്തി.
മരണപ്പെട്ട ഭാനുഭായിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയെ ജനക്കൂട്ടം ചെരിപ്പെറിഞ്ഞ് ഓടിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി നര്‍മദയില്‍ മുങ്ങുകയാണ് വേണ്ടതെന്നും ഗുജറാത്ത് രൂപാണിയുടെ പിതാവിന്റേതല്ലെന്നും മരണ വീട് സന്ദര്‍ശിച്ച ശേഷം ജിഗ്നേഷ് മേവാനി പറഞ്ഞു. അഹമ്മദാബാദ്-ഗാന്ധി നഗര്‍ പാത ദളിത് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഭാനുഭായിയുടെ മരണത്തില്‍ ശക്തമായ നടപടി വേണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അല്‍പേഷ് താക്കൂര്‍ ആവശ്യപ്പെട്ടു. ദളിത് കുടുംബത്തിന് അനുവദിച്ച ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് പട്ടാനിലെ കലക്ട്രേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ ഭാനുഭായി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹേമാബന്‍, രമാഭായി എന്നീ ദളിത് കുടുംബവുമായി കലക്ട്രേറ്റിലെത്തിയ ഭാനുഭായ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗാന്ധി നഗര്‍, ഉനാ, ചനാസാമ, പട്ടാന്‍ മോര്‍ബി, തുടങ്ങിയ സ്ഥലങ്ങളില്‍ ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഏഴോളം ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആസ്പത്രിയില്‍ നിന്നും ഭാനുഭായിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കുടുംബം പറയുന്നത്. ആസ്പത്രിയില്‍ എത്തിയ ബി.ജെ.പി എം.എല്‍.എമാരായ കദി കര്‍സന്‍ സോളങ്കി, ഹിതു കനോദിയ എന്നിവര്‍ക്കു നേരെ ചെരിപ്പുകളെറിഞ്ഞു. ഇരുവരേയും മൃതദേഹം കാണാന്‍ അനുവദിച്ചില്ല. അതേ സമയം ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, മേവാനി എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബവുമായി സംസാരിക്കുന്നതിനായി ഗാന്ധി നഗര്‍ കലക്ടര്‍, ഐ.ജി, സാമൂഹ്യ വകുപ്പ് സെക്രട്ടറി എന്നിവരെ അയച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഉറപ്പുകള്‍ എഴുതി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് ഭൂമിയും ധനസഹായമായി എട്ടു ലക്ഷം രൂപയും നല്‍കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക ടീമിനെ അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
Jignesh Mevani was pulled out of the car in a very uncivilised manner , his car keys were broken and detained by the police while on the way to a peaceful protest at Ambedkar statue in Sarangpur, Ahmedabad. The protest was organised to meet the demands of deceased Bhanuji family
— Jignesh Mevani (@jigneshmevani80) February 18, 2018
Is this a way to detain an elected MLA ? If a legislator is in this condition, then think about any dalit’s situation in Gujarat.#BJPAgainstDalit pic.twitter.com/CEI26fi70A
— Jignesh Mevani (@jigneshmevani80) February 18, 2018
ജിഗ്നേഷിനെ ആക്രമിച്ച് അറസ്റ്റ്; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു
അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് ആക്രമിച്ച് അറസ്റ്റു ചെയ്തതായി പരാതി. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ ദളിത് നേതാവ് ഭാനു ഭായ് വന്‍കാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് അഹമ്മദാബാദില്‍ റാലി നടത്താനായി എത്തിയതായിരുന്നു ജിഗ്നേഷ്. കാറില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടു പോയാണ് എം.എല്‍.എയെ അറസ്റ്റു ചെയ്തതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എല്‍.എയുടെ കാറിന്റെ ചില്ലു തകര്‍ത്താണ് പിടിച്ചിറക്കിയതെന്നും പരാതിയുണ്ട്. ജിഗ്നേഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്