Connect with us

More

ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

Published

on

അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍ എന്നിവര്‍ രംഗത്തെത്തി.

മരണപ്പെട്ട ഭാനുഭായിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി എം.എല്‍.എയെ ജനക്കൂട്ടം ചെരിപ്പെറിഞ്ഞ് ഓടിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി നര്‍മദയില്‍ മുങ്ങുകയാണ് വേണ്ടതെന്നും ഗുജറാത്ത് രൂപാണിയുടെ പിതാവിന്റേതല്ലെന്നും മരണ വീട് സന്ദര്‍ശിച്ച ശേഷം ജിഗ്നേഷ് മേവാനി പറഞ്ഞു. അഹമ്മദാബാദ്-ഗാന്ധി നഗര്‍ പാത ദളിത് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഭാനുഭായിയുടെ മരണത്തില്‍ ശക്തമായ നടപടി വേണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അല്‍പേഷ് താക്കൂര്‍ ആവശ്യപ്പെട്ടു. ദളിത് കുടുംബത്തിന് അനുവദിച്ച ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് പട്ടാനിലെ കലക്ട്രേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ ഭാനുഭായി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹേമാബന്‍, രമാഭായി എന്നീ ദളിത് കുടുംബവുമായി കലക്ട്രേറ്റിലെത്തിയ ഭാനുഭായ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗാന്ധി നഗര്‍, ഉനാ, ചനാസാമ, പട്ടാന്‍ മോര്‍ബി, തുടങ്ങിയ സ്ഥലങ്ങളില്‍ ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഏഴോളം ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആസ്പത്രിയില്‍ നിന്നും ഭാനുഭായിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കുടുംബം പറയുന്നത്. ആസ്പത്രിയില്‍ എത്തിയ ബി.ജെ.പി എം.എല്‍.എമാരായ കദി കര്‍സന്‍ സോളങ്കി, ഹിതു കനോദിയ എന്നിവര്‍ക്കു നേരെ ചെരിപ്പുകളെറിഞ്ഞു. ഇരുവരേയും മൃതദേഹം കാണാന്‍ അനുവദിച്ചില്ല. അതേ സമയം ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, മേവാനി എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബവുമായി സംസാരിക്കുന്നതിനായി ഗാന്ധി നഗര്‍ കലക്ടര്‍, ഐ.ജി, സാമൂഹ്യ വകുപ്പ് സെക്രട്ടറി എന്നിവരെ അയച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഉറപ്പുകള്‍ എഴുതി നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് ഭൂമിയും ധനസഹായമായി എട്ടു ലക്ഷം രൂപയും നല്‍കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക ടീമിനെ അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ജിഗ്നേഷിനെ ആക്രമിച്ച് അറസ്റ്റ്; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് ആക്രമിച്ച് അറസ്റ്റു ചെയ്തതായി പരാതി. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ ദളിത് നേതാവ് ഭാനു ഭായ് വന്‍കാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് അഹമ്മദാബാദില്‍ റാലി നടത്താനായി എത്തിയതായിരുന്നു ജിഗ്നേഷ്. കാറില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടു പോയാണ് എം.എല്‍.എയെ അറസ്റ്റു ചെയ്തതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. എം.എല്‍.എയുടെ കാറിന്റെ ചില്ലു തകര്‍ത്താണ് പിടിച്ചിറക്കിയതെന്നും പരാതിയുണ്ട്. ജിഗ്നേഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending