Connect with us

kerala

സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്ന സംഘം സജീവമെന്ന് കണ്ടെത്തല്‍

സംസ്ഥാനമൊട്ടാകെ സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ചു നല്‍കുന്ന മലയാളികള്‍ ഉള്‍പ്പെട്ട റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍.

Published

on

കൊച്ചി: സംസ്ഥാനമൊട്ടാകെ സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ചു നല്‍കുന്ന മലയാളികള്‍ ഉള്‍പ്പെട്ട റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. തൃശൂര്‍ സ്വദേശിനിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഞൊടിയിടയില്‍ നിക്ഷേപം ഇരട്ടിയാകുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനി ട്രേഡിംഗ് ചെയ്യാനായി സുഹൃത്തിന് പുതിയ ബാങ്ക് അക്കൗണ്ടും രേഖകളും കൈമാറിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് ഇതിലെ ചതിക്കുഴി യുവതി തിരിച്ചറിഞ്ഞത്. യുവതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി എട്ട് കോടിയിലധികം രൂപ സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി കൈമാറ്റം ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ്, സത്യാവസ്ഥ തിരിച്ചറിഞ്ഞ് നോട്ടീസ് മാത്രം നല്‍കി മടങ്ങുകയായിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. യുവതിയുടെ നസഹായാവസ്ഥ തിരിച്ചറിഞ്ഞാണ് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന്‍ അന്വേഷണം തുടങ്ങിയത്.

നേരത്തെ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കിയിരുന്നത്. പരാതിപ്പെട്ടാലും അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് ലക്ഷങ്ങള്‍ നല്‍കി ഇവര്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈക്കലാക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ടും സിമ്മും കൈമാറിയാല്‍ തട്ടിപ്പുസംഘത്തിന് ഒരു ലക്ഷം രൂപയിലേറെ ലഭിക്കും. ട്രേഡിംഗ്, മണിചെയിന്‍, ചാരിറ്റി തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആളുകളെ വീഴ്ത്തി അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്നത്. 20,000 മുതല്‍ 25,000 രൂപ വരെ നല്‍കി നിര്‍ധനരില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ വാങ്ങും. ആര്‍ഷകമായ കമ്മിഷന്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളുടെ അക്കൗണ്ടു വിവരങ്ങളും റാക്കറ്റ് ചോര്‍ത്തിയിട്ടുണ്ട്. കോഴിക്കോടാണ് തട്ടിപ്പുകള്‍ അധികവും നടന്നത്.

വിദ്യാര്‍ഥികളെ തേടി രാജസ്ഥാന്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തായത്. ജില്ലയിലെ സ്വകാര്യ ബാങ്കില്‍ ഇവരെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരോ അക്കൗണ്ടിലൂടെയും 50 മുതല്‍ 80 ലക്ഷം വരെ രൂപ കൈമാറ്റം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

Published

on

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

kerala

ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി

കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Continue Reading

kerala

വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി

ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

Published

on

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്‍ഫാന്‍, റിഹാന്‍, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending