Connect with us

Culture

അര്‍ജന്റീനയിലെ ഡിബാലയുടെ വിധിയാകുമോ, ബാഴ്‌സയില്‍ ഗ്രീസ്മാനും ?

Published

on

ദിബിന്‍ ഗോപന്‍

ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണക്ക് വേണ്ടി ബൂട്ടണിയുക എന്നത്. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാര്‍സ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം ഗ്രീസ്മാനെയും അജാക്‌സില്‍ നിന്ന് നെതര്‍ലാന്റ് താരം ഡീജോങിനെയും ടീമിലെത്തിച്ച് പുതിയ സീസണ് ടീം തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നു.

ടീം ശക്തമാണ്. ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ഗ്രീസ്മാനും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ച ഡീജോങും ടീമിലെത്തുമ്പോള്‍ എതിര്‍ ടീമുകള്‍ തീര്‍ച്ചയായും പ്രതിരോധത്തിലാവും. എന്നാല്‍ മൈതാനത്ത് ടീമിന്റെ ആദ്യ ഇലവനെ അണിനിരത്താന്‍ കോച്ചാവും ബുദ്ധിമുട്ടുക.

രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനയുടെ മുന്നേറ്റ താരം പൗലോ ഡിബാല അനുഭവിക്കുന്ന പ്രശ്‌നം ബാര്‍സയില്‍ ഗ്രീസ്മാനും അനുഭവിക്കാന്‍ സാധ്യതയുണ്ട്. രണ്ട് പേരും മികച്ച താരങ്ങള്‍ തന്നെയാണ് എന്നാല്‍ മെസി എന്ന സൂപ്പര്‍ താരത്തിന് അവസരം നല്‍കാതിരിക്കുക എന്നത് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത കാര്യമാണ്.

നിലവില്‍ മെസി ബാര്‍സയുമായി കരാര്‍ പുതുക്കിയിട്ടില്ല. നെയ്മറിനെ ടീമില്‍ എത്തിക്കണം എന്ന ആവശ്യത്തില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്. മെസിയുടെ സമ്മര്‍ദത്തിന് വഴങ്ങി മാനേജ്‌മെന്റ് നെയ്മറിനെ ടീമിലെത്തിക്കാനും സാധ്യതകളുണ്ട്. ആരൊക്കും ടീമിലെത്തിയാലും മാനേജ്‌മെന്റിന് വ്യക്തമായി അറിയാം മെസി തന്നെയാണ് നിലവില്‍ ബാര്‍സയുടെ മുഖമെന്ന്.

മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ക്ലബ്ബുകള്‍ മത്സരിക്കുമ്പോള്‍ അവരുടെ ഭാവി പകരക്കാരുടെ ബെഞ്ചില്‍ മാത്രമായി പോവരുത്. കക്ക എന്ന ബ്രസീലിയന്‍ താരത്തെ ആരും മറന്ന് കാണില്ല. ബ്രസീലിന് വേണ്ടി മികച്ച രീതിയില്‍ കളിച്ചിരുന്ന കക്കയെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുകയും പകരക്കാരുടെ ബെഞ്ചിലെ സ്ഥിരം സാന്നിധ്യമായി മാറിയതോടെ അദ്ദേഹത്തിന് നഷ്ടമായത് തന്റെ ഫുട്‌ബോള്‍ ജീവിതം തന്നെയായിരുന്നു. ഇനിയൊരു കക്കയെ കാണാന്‍ ഫുട്‌ബോള്‍ ലോകം ആഗ്രഹിക്കില്ല.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending