Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് പാത; ഹിയറിംഗ് പൂര്‍ത്തിയായി; പങ്കെടുത്തത് മുവായിരത്തിലേറെ ഭൂവുടമകള്‍

വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്

Published

on

പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്കായി മലപ്പുറം ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ ഡി വിജ്ഞാപനത്തിന് ശേഷം ഇക്കഴിഞ്ഞ ഒന്നിനു ആരംഭിച്ച ഭൂവുടമകളുടെ ഹിയറിംഗ് പൂര്‍ത്തിയായി.

വിവിധ വില്ലേജുകളില്‍ നിന്നായി 3022 ഭുവുടമകള്‍ പുതിയ പാതക്കായി ഏറ്റെടുത്ത ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള രേഖകളുമായി ഹിയറിംഗിന് ഹാജരായി. വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്. 504 ഭൂവുടമകള്‍ പങ്കെടുക്കേണ്ട വാഴക്കാട്ടു നിന്നു 408 പേര്‍ ഹിയറിംഗിനെത്തി. മറ്റു വില്ലേജുകളിലെ പങ്കെടുക്കേണ്ടവരുടെയും പങ്കെടുത്തവരുടെയും കണക്കുകള്‍ : അരീക്കോട് : 404-343, ചീക്കോട് : 237-179, വാഴയൂര്‍ : 135-85, മുതുവല്ലൂര്‍ : 276-215, പോരൂര്‍ : 104-94, ചെന്പ്രശേരി : 233-207, വെട്ടിക്കാട്ടിരി : 115-102, എടപ്പറ്റ : 139-113, കരുവാരക്കുണ്ട് : 139-104, തുവൂര്‍ : 293-285, എളങ്കൂര്‍ : 266-228, കാരക്കുന്ന് : 287-263, കാവനൂര്‍ : 201-265, പെരകമണ്ണ : 135-131. നിര്‍ദിഷ്ഠ ഭൂമിയില്‍ വ്യാപാര സ്ഥാപനം നടത്തുന്നവരും ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു.

ഇന്നലെ 307 ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കി. പൂര്‍ണമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് സമയം അനുവദിച്ചു. മലപ്പുറം ജില്ലയില്‍ 52 കിലോമീറ്റര്‍ ദൂരത്തില്‍ 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 212 ഹെക്ടര്‍ ഭൂമിയാണ് ത്രീ ഡി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത്.

ബാക്കി 26 ഹെക്ടര്‍ഭൂമിയുടെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഹിയറിംഗിനെത്താനാകാതെ പോയ 546 പേര്‍ക്ക് ഇനി മഞ്ചേരി കച്ചേരിപ്പടിയിലെ കാര്യാലയത്തിലെത്തി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നഷ്ടപരിഹാര തുക നിര്‍ണയം പൂര്‍ത്തിയാക്കും.

നാളെ ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഫണ്ടിന് വേണ്ടിയുള്ള പദ്ധതി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടില്‍ തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം അധികൃതര്‍. അടുത്ത മാസം അവസാനത്തോടെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കാനാണ് ശ്രമം.

 

kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍

2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ.

Published

on

2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487

 

 

Continue Reading

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

kerala

വിനയംകൊണ്ടസൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ: സാദിഖലി തങ്ങള്‍

Published

on

വിനയംകൊണ്ടും സൗമ്യമായ ഇടപെടൽകൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ്വ നേതാക്കളിൽ മുൻനിരയിലുള്ളയാളായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ വത്തിക്കാനിൽ സന്ദർശിച്ചത്. പക്ഷെ അന്നദ്ദേഹം ചൊരിഞ്ഞ സ്നേഹവും മൃദുഭാവവും ഇന്നുമുള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്.

ചടങ്ങിനെത്തിയ വലിയ ആൾകൂട്ടത്തെ മുഴുവൻ വ്യക്തിപരമായി അഭിവാദ്യം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തിൽ തുളുമ്പിനിന്നിരുന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് മാത്രമല്ല, മുഴുവൻ മനുഷ്യർക്കും വരും തലമുറക്കും ജീവിതത്തിൽ പകർത്താനുള്ള ജീവിതപാഠവും, സന്ദേശവും ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. നൽകിയ ഓർമകൾക്കും സ്നേഹത്തിനും നന്ദി.- തങ്ങൾ പറഞ്ഞു.

Continue Reading

Trending