Connect with us

kerala

‘വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം മഹത്തരം’; മന്ത്രി കെ. രാജന്‍

യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു

Published

on

വയനാട് ഉരുള്‍പൊട്ടലുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടിച്ചതില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. വൈറ്റ് ഗാര്‍ഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാന്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഒരു തര്‍ക്കത്തിനും ഇപ്പോള്‍ ഇടയില്ല. നമ്മള്‍ ഒറ്റമനസായി നില്‍ക്കേണ്ട സമയമാണ്. ഇപ്പോള്‍ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാം സന്നദ്ധപ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത് ഈ മിഷന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. ബെയ്‌ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവര്‍ത്തകര്‍ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ്’ മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയാകും വിധം പുനരധിവാസത്തിന് കേരള മോഡല്‍ രൂപപ്പെടുത്തുമെന്നും തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഗാര്‍ഡ് മേപ്പാടി കള്ളാടിയില്‍ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് പൂട്ടിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമടക്കം ഉണ്ടായി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രക്ഷാപ്രവര്‍ത്തകരും യൂത്ത് ലീഗ്, കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

വിവാദം കനത്തതോടെ ഊട്ടുപുര നിര്‍ത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാര്‍ഡിന് ഭക്ഷണശാല തുടരാമെന്നും വ്യക്തമാക്കിയിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു

നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്.

Published

on

കായംകുളത്ത് ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു. നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വിണ് യുവാവ് മരിച്ചത്. ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

Published

on

മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.
അതേസമയം, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചത്.

Continue Reading

kerala

പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവം; കേസെടുക്കാതെ പൊലീസ്

സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

Published

on

തൊടുപുഴില്‍ പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സസ്‌പെന്‍ഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. കേസെടുക്കാത്തത് സൈക്കിള്‍ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായപ്പോള്‍ സൈക്കിള്‍ തിരികെ എത്തിച്ചിരുന്നു.

Continue Reading

Trending