Connect with us

kerala

റമസാന്‍ ഇരുപത്തിയേഴാംരാവില്‍ മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത്നഗറില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനം

വിശുദ്ധ റമസാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിന് വെളിച്ചമാവണമെന്നും പുണ്യ റമസാനില്‍ മിതത്വം ശീലിച്ച വിശ്വാസികള്‍ ആര്‍ഭാട ജീവിതത്തോടുള്ള ആസക്തി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണം: എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍

മലപ്പുറം: സാമുദായികവും സാമൂഹികവുമായ സൗഹാര്‍ദം നിലനിര്‍ത്താനും മൈത്രി കാത്തുസൂക്ഷിക്കാനും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍. റമസാന്‍ ഇരുപത്തിയേഴാം രാവില്‍ മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക, സാംസ്‌കാരിക സ്പര്‍ധകളും വര്‍ഗീയവും വംശീയവുമായ ധ്രുവീകരണ ശ്രമങ്ങളും നാനാതുറകളില്‍ നിന്നു നടക്കുമ്പോള്‍, സ്‌നേഹംകൊണ്ടും മമതകൊണ്ടുമാണു നമ്മള്‍ പ്രതിരോധം തീര്‍ക്കേണ്ടത്. വെറുപ്പ് ഉത്പാദിപ്പിച്ച്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഖണ്ഡതക്കും ഐക്യത്തിനും വിഘാതം സൃഷ്ടിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നവരെ സ്‌നേഹത്തിന്റെ ഭാഷയില്‍ അഭിസംബോധന ചെയ്തും തിരുത്തിയും നാം സഞ്ചരിക്കണം.

നിരവധി മതങ്ങളും അനവധി ജാതിസമൂഹങ്ങളും വിവിധ ജനവിഭാഗങ്ങളുമെല്ലാമായി സൗഹാര്‍ദം പുലര്‍ത്തി ജീവിക്കുന്ന ഇന്ത്യന്‍ ജനസമൂഹത്തിനിടയില്‍, വിദ്വേഷത്തിന്റെ വിത്തുവിതക്കാന്‍ വെമ്പുന്നവര്‍ ഈ രാജ്യത്തിന്റെ അസ്ഥിത്വത്തെയാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഭരണഘടന മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാതെ നിയമങ്ങള്‍ പരിരക്ഷിക്കാതെ രാജ്യതെരുവുകളില്‍ വിഭാഗീയതയുടെ അനുരണനങ്ങള്‍ സൃഷ്ടിക്കാനുള്ള ചില തത്പര കക്ഷികളുടെ ശ്രമങ്ങള്‍ ഒട്ടും ആശാവഹമല്ല. നിയമങ്ങള്‍ക്കു പോലും പുല്ലുവില കണക്കാക്കപ്പെടുന്ന അവസ്ഥയില്‍ ന്യായാസനങ്ങളും ഭരണസിരാകേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ റമസാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിന് വെളിച്ചമാവണമെന്നും പുണ്യ റമസാനില്‍ മിതത്വം ശീലിച്ച വിശ്വാസികള്‍ ആര്‍ഭാട ജീവിതത്തോടുള്ള ആസക്തി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ, സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ 38°C വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണമേറ്റ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. വിളപ്പില്‍ശാല, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, ഉദുമ എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ്. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ജാഗ്രതാനിര്‍ദേശം:

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

Continue Reading

kerala

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്റർ പൂട്ടണം; നിർദേശം നൽകി ജില്ലാ വിദ്യാഭ്യാസ ഓഫീസർ

താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് നിര്‍ദേശം ലഭിച്ചത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഡി.ഇ.ഒയുടെ ഉത്തരവില്‍ പറയുന്നു. താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചാണ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാനുള്ള ഉത്തരവിറക്കിയത്.

രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ അനധികൃതമായി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. മൊയ്‌നുദീന്‍ കത്ത് നല്‍കിയത്.

പഞ്ചായത്തി രാജ് ആക്ട് പ്രകാരം രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ, പഞ്ചായത്ത് പരിധിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ പൂട്ടുകയോ, അല്ലെങ്കില്‍ പിഴചുമത്തിയോ നിയമനടപടികള്‍ കൈക്കൊള്ളാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്ന് ഡിഇഒയുടെ കത്തില്‍ സൂചിപ്പിക്കുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന അവലോകന സംവിധാനം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശമാണ് പ്രധാനമായും ഡിഇഒ കത്തില്‍ ഉന്നയിക്കുന്നത്.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അനിയന്ത്രിത മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ഇത്തരം അനധികൃത ട്യൂഷന്‍ സെന്ററുകളിലാണ് പലപ്പോഴും വിദ്യാര്‍ഥിക്കിടയിലെ സംഘര്‍ഷങ്ങളിലേറെയും തുടങ്ങാറുള്ളതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങളും തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലെ പോര്‍വിളിക്കും ശേഷം മുഹമ്മദ് ഷഹബാസ് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

Continue Reading

kerala

ലഹരിക്കെതിരെ ആദ്യമായി ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്‍റേത്- ഷാഫി പറമ്പില്‍

പിണറായി സര്‍ക്കാരിന്റെ കുട്ടിസഖാക്കളുടെ എസ്എഫ്‌ഐ പാര്‍ട്ടി തന്നെയാണ് ലഹരി വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്.

Published

on

മദ്യത്തിനും ലഹരിക്കുമെതിരെ ആദ്യമായി ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്‍റേതായിരുന്നുവെന്ന് ഷാഫി പറമ്പില്‍ എം. പി പറഞ്ഞു. മതങ്ങളുടെയും ജാതിയുടെയും പേരില്‍ മനുഷ്യരെ അകറ്റി നിര്‍ത്താനല്ല, ചേര്‍ത്ത് നിര്‍ത്താനാണ് ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എം. പി.

ക്യാമ്പസുകളിലും മറ്റും കൂടി വരുന്ന ലഹരി ഉപയോഗം തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ നിലപാടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിരുന്നു. നിയമസഭ  സമ്മേളനത്തില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം തടയണമെന്ന് പ്രതിപക്ഷം ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നീക്കുപോക്കും ഉണ്ടായില്ല.

പിണറായി സര്‍ക്കാരിന്റെ കുട്ടിസഖാക്കളുടെ എസ്എഫ്‌ഐ പാര്‍ട്ടി തന്നെയാണ് ലഹരി വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ പേടിപ്പെടുത്തുകയാണ്. ലഹരി ഉപയോഗിക്കുന്ന ഒരു മനുഷ്യന്റെ മാനസിക അവസ്ഥ ചിന്തിക്കുന്നതിലും അപ്പുറമാണ്. ചെയ്തു കൂട്ടുന്ന ക്രൂരതകളില്‍ തെല്ലും ഭാവവ്യത്യാസമില്ലാത്തത് ലഹരിയുടെ കൂട്ടു തേടിയിട്ടാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും. ഈ അവസരത്തിലാണ് ഗുരുദേവനെ ഓര്‍മ്മിപ്പിച്ച് ഷാഫി പറമ്പില്‍ എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്.

Continue Reading

Trending