india
ഹരിയാനയിലും ജമ്മു കശ്മീരിലും സർക്കാർ രൂപീകരിക്കും; ബി.ജെ.പിയെ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് കെ.സി. വേണുഗോപാൽ
കോൺഗ്രസിന് അനുകൂലമായി ഉത്തരേന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഹരിയാന തൂത്തുവാരും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
 
																								
												
												
											ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം സർക്കാർ യാഥാർഥ്യമാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഹരിയാനയിലെയും ജമ്മു കശ്മീരിലെയും ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് വ്യക്തമായി. കോൺഗ്രസിന് അനുകൂലമായി ഉത്തരേന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഹരിയാന തൂത്തുവാരും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വരില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്നും എക്സിറ്റ്പോൾ സർവേകൾ പറയുന്നത്.
ഹരിയാനയിൽ പുറത്തുവന്ന സർവേകളിൽ ശരാശരി 55 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാം. പീപ്ൾസ് പൾസ് സർവേയിൽ 55 സീറ്റാണ് കോൺഗ്രസിന്. ബി.ജെ.പിക്ക് 26, ജെ.ജെ.പി ഒന്ന്, ഐ.എൻ.എൽ.ഡി 2-3, മറ്റുള്ളവർ 3-5 വരെയും സീറ്റുകൾ നേടുമെന്ന് പീപ്ൾസ് പൾസ് പറയുന്നു.
ധ്രുവ് റിസർചിൽ കോൺഗ്രസിന് 57 മുതൽ 64 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ദൈനിക് ഭാസ്കർ 44-55, റിപ്പബ്ലിക് ടി.വി 55-62, ജിസ്റ്റ് ടിഫ് റിസർച് 45-53 എന്നിങ്ങനെ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പറയുന്നു. ബി.ജെ.പി പരമാവധി സീറ്റ് 37 ആണ്. ശരാശരി 25 സീറ്റ് മാത്രം. ആം ആദ്മി പാർട്ടിക്ക് ഒറ്റ സീറ്റുമുണ്ടാകില്ലെന്ന് സർവേ റിപ്പോർട്ട്. മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡക്കാണ് കൂടുതൽ പിന്തുണ.
ജമ്മു-കശ്മീരിൽ 90 അംഗ നിയമസഭയിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് ഇന്ത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം (46 മുതൽ 50 സീറ്റുകൾ) പ്രവചിക്കുന്നു. 33-35 വരെ സീറ്റുകൾ നാഷനൽ കോൺഫറൻസ് നേടുമെന്നാണ് പീപ്ൾസ് പൾസ് പറയുന്നത്. കോൺഗ്രസിന് 13 മുതൽ 15 വരെ സീറ്റുണ്ടാകും. ബി.ജെ.പി 23 മുതൽ 27 വരെ സീറ്റ് നേടുമെന്നും പീപ്ൾസ് സർവേയിലുണ്ട്. പി.ഡി.പിക്ക് ഏഴ് മുതൽ 11 സീറ്റ് ലഭിച്ചേക്കും.
ദൈനിക് ഭാസ്കർ സർവേയിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് 35-40, ബി.ജെ.പിക്ക് 20-25. ഇന്ത്യ ടുഡേ സീവോട്ടർ 40 മുതൽ 48 വരെ സീറ്റുകൾ ഇൻഡ്യ നേടുമെന്നാണ് പ്രവചനം. ജമ്മു മേഖലയിലെ 43 സീറ്റുകളിൽ ബി.ജെ.പി 27 മുതൽ 31 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. റിപ്പബ്ലിക് ടി.വി സർവേയിൽ ആർക്കും ഭൂരിപക്ഷമില്ല. ഇൻഡ്യ സഖ്യത്തിന് 31 മുതൽ 36വരെയും ബി.ജെ.പിക്ക് 28 മുതൽ 30 വരെയുമാണ്.
india
ജീവന്‍ നിലനിര്‍ത്താന്‍ 10,000 കോടി ആവശ്യമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ
ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു
 
														ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ?10,000 കോടി രൂപയുടെ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ മുന്നോട്ട് വന്നു. ഉടമകളായ ടാറ്റ സണ്‍സ്‌ക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട യാത്രികര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനിയുടെ പ്രതിഛായ പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടെ വന്‍തുക ആവശ്യമാണ് എന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നു.
അതിനൊപ്പം, പുതിയ വിമാനങ്ങള്‍ വാങ്ങാനും നിലവിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ഈ നിക്ഷേപം നിര്‍ണായകമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പലിശരഹിത വായ്പയിലൂടെയോ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള രൂപത്തിലോ ഈ ഫണ്ട് നല്‍കാനുള്ള സാധ്യതകള്‍ ഉടമസ്ഥര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ എയര്‍ ഇന്ത്യയിലെ 74.9% ഓഹരി ടാറ്റ സണ്‍സിനും, ശേഷിക്കുന്ന ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ്. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതിയില്‍ ടാറ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ വാര്‍ത്തയെക്കുറിച്ച് എയര്‍ ഇന്ത്യയോ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
india
ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍
 
														ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.
പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.
india
കന്നട രാജ്യോത്സവ അവാര്‍ഡ് 2025; നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 70 പേര്‍ക്ക് ബഹുമതി
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
 
														ബംഗളൂരു: 2025ലെ കന്നട രാജ്യോത്സവ അവാര്‍ഡ് ലഭിക്കാനര്‍ഹരായ 70 പേരുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടികയിലെ പ്രമുഖരില്‍ നടന്‍ പ്രകാശ് രാജ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം. ഹനീഫ്, എഴുത്തുകാരന്‍ റഹ്‌മത്ത് തരികെരെ, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എന്‍.ആ.ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ എന്നിവര്‍ ഉള്‍പ്പെടുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ”രാജ്യോത്സവ അവാര്‍ഡ്” (രാജ്യോത്സവ പ്രശസ്തി). സംസ്ഥാന രൂപവത്കരണ ദിനമായ നവംബര്‍ ഒന്നിന് ഈ അവാര്‍ഡ് സമ്മാനിക്കും.
പുരസ്‌കാരത്തില്‍ പട്ടം, 1 ലക്ഷം രൂപ, 25 ഗ്രാം സ്വര്‍ണ മെഡല്‍, സ്മാരകപ്പത്രം എന്നിവ ഉള്‍പ്പെടുന്നു.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
									 
																	 
									 
																	 
									 
																	 
									 
																	 
									