Connect with us

kerala

പന്തംകണ്ട പെരുച്ചാഴിയെപ്പോലെ സര്‍ക്കാര്‍; ജനങ്ങളാകെ പരിഭ്രാന്തിയിലെന്ന് കെ.സുധാകരന്‍

സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‍ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു.

Published

on

കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍, ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മയക്കുവെടി വെച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും ജനങ്ങളുടെ പരിഭ്രാന്തി കണ്ടില്ലെന്നു നടിക്കുന്നു.

സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‍ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. വന്യമൃഗങ്ങളെ ആക്രമിച്ചെന്നും വനാതിര്‍ത്തിയില്‍ കടന്നെന്നും ആരോപിച്ച് 48,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വന്യജീവി ആക്രമണത്തില്‍ 2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 1325 പേര്‍ കൊല്ലപ്പെട്ടു. രണ്ടരലക്ഷം പേര്‍ ആക്രമണങ്ങള്‍ക്കും കൃഷിനാശത്തിനും ഇരയായി. തലമുറകളുടെ അധ്വാനഫലമായ കൊക്കോ, കമുക്, തെങ്ങ്, പ്ലാവ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍പോലും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. സര്‍ക്കാര്‍ നല്കുന്ന തുച്ഛമായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്കു കിട്ടാറില്ല.

കേരളത്തില്‍ 1993ല്‍ 4840 കാട്ടുപോത്തുകളുണ്ടായിരുന്നത് 2023ല്‍ 21952 ആയി കുതിച്ചുയര്‍ന്നു. ഇന്ത്യയിലെ 25,000 കാട്ടാനകളില്‍ ഏഴായിരവും വിസ്തൃതിയില്‍ 1.18% മാത്രമുള്ള കേരളത്തിലാണ്. ഒരാനയക്ക് മേയാന്‍ ശരാശരി 25 ഏക്കര്‍ കാട് വേണമെന്നിരിക്കെ, 500ല്‍ താഴെ കാട്ടാനകളെ ഇവിടെ പാടുള്ളു. എന്നാല്‍ വയനാട്ടില്‍ മാത്രം ആയിരത്തിലേറെ കാട്ടാനകളുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 190 കടുവകളില്‍ 154 ഉം വയനാട് വന്യജീവി സങ്കേതത്തിലാണ്. ഒരു കടുവയ്ക്ക് 20-100 ച.കി.മീ ടെറിറ്ററി വേണമെന്നിരിക്കെ വയനാട്ടില്‍ ലഭിക്കുന്നത് 2.1 ച. കി.മീ മാത്രമാണ്. 2 ലക്ഷത്തിലധികം കാട്ടുപന്നികള്‍ ഉള്‍പ്പെടെ എല്ലാ വന്യമൃഗങ്ങളും പെറ്റുപെരുകുന്നു. കാടിന് അവയെ പോറ്റാനാകാതെ വരുമ്പോള്‍ അവ നാട്ടിലേക്കിററങ്ങുന്നു.

അതീവഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്ക്കുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. മനുഷ്യ- മൃഗ സംഘര്‍ഷത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും ക്രിയാത്മക നടപടികളുമാണ് സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര വനനിയമത്തില്‍ മാറ്റം വരുത്താന്‍ ആവശ്യമായ ചര്‍ച്ചകള്‍ക്കും നിയമനടപടികള്‍ക്കും അടിയന്തിരമായി തുടക്കം കുറി ക്കണം.കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമഞ്ഞവരുടെ വീടു സന്ദര്‍ശിക്കാനോ അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കാനോ തയാറാകാത്ത വനംമന്ത്രിയില്‍നിന്നോ വനംവകുപ്പില്‍ നിന്നോ ഒന്നും പതീക്ഷിക്കേണ്ടെന്നു സുധാകരന്‍ പറഞ്ഞു.

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

kerala

നടി വിന്‍സി അലോഷ്യസിന്റെ പരാതി; ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈനും വിന്‍സിയും മൊഴി നല്‍കി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.

ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.

അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

 

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

Continue Reading

Trending