Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഞെക്കികൊല്ലുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍)സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുന്നുവെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍)സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഭിച്ച അധികാരങ്ങള്‍ വിനിയോഗിക്കാന്‍ യാതൊരു അധികാരമില്ലാത്തവരായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. പണം ചെലവാക്കാന്‍ പാടില്ലെന്ന നിര്‍ദേശമാണ് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.
ജനാധിപത്യ രീതീയില്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഹനിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒന്നിനും സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. മുമ്പും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ഭരണനേതൃത്വം അതിന് പരിഹാരം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് പകരം സാമൂഹ്യപെന്‍ഷന്‍ അടക്കമുള്ളവ നിര്‍ത്തിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ വേറെ പണിനോക്കുകയാണ് വേണ്ടത്. പെന്‍ഷന്‍ കിട്ടാത്തതിനാല്‍ ആത്മഹത്യകള്‍ പെരുകുന്നു. അധ്യാപകരും ജീവനക്കാരും സമരത്തിലാണ്. ഇതിനോട് എല്ലാം മുഖം തിരിച്ച് നിന്നിട്ട് കാര്യമില്ല. ജനങ്ങളോട് നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ കഴിയുന്നില്ലെന്നും ഇത്തരക്കാര്‍ക്ക് ഭരണത്തില്‍ ഇരിക്കാന്‍ അവകാശമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

kerala

മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്

Published

on

പാലക്കാട്: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സിക്കടുത്ത് ഡി.പി.ഒ റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ ഉച്ച ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

Continue Reading

kerala

പാലക്കാട് സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.

Published

on

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു.

2019ലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാനുണ്ടായ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ ചെന്താമര സജിതയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി ചെന്താമര സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

2022ല്‍ ചെന്താമരയ്ക്ക് ജാമ്യം ലഭിക്കുകയും നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയും ഉണ്ടായിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി.

ചെന്താമരയില്‍ നിന്ന് ഭീഷണിയുള്ളതായി സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നാണ് ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ പ്രതിയെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടുന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതിന് നേരത്തെ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.

 

Continue Reading

kerala

ഇരട്ടത്താപ്പ്; എ.ഐക്കെതിരെ പാര്‍ട്ടി പ്രമേയം, എഐ വീഡിയോ പുറത്തിറക്കി വെട്ടിലായി സി.പി.എം

എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്

Published

on

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടും സി.പി.എമ്മിന് ഇരട്ടത്താപ്പ്. എഐ വ്യക്തി വിവരങ്ങൾ ചോർത്തും, സ്വകാര്യത ലംഘിക്കും, തൊഴിലവസരങ്ങൾ നഷ്ടമാകും, അതുകൊണ്ട് ചട്ടം രൂപീകരിച്ചു വേണം എഐ ഉപയോഗം എന്നുള്ളതാണ് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.

അതേ സി.പി.എമ്മാണ് മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ ഭരണ തുടർച്ചയെപ്പറ്റി പ്രസംഗിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയത്. എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്. മാർച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയത്.

Continue Reading

Trending