Connect with us

kerala

സ്വകാര്യമില്ലുകളുമായി സര്‍ക്കാരിന്റെ ഒത്തുകളി

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം.

Published

on

മുഹമ്മദലി പാക്കുളം
പാലക്കാട്‌

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം. കൊയ്‌തെടുത്ത ടണ്‍ കണക്കിന് നെല്ല്് വീടുകളില്‍ കൂട്ടിയിട്ട് എന്ത് ചെയ്യുമെന്നറിയാതെ നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍.

പാലക്കാട് ഒന്നാംവിളകൊയ്ത്ത് 60 ശതമാനം പൂര്‍ത്തിയാകുമ്പോഴും നെല്ലുസംഭരണം പാതിവഴിയിലാണ്. വകുപ്പ് മന്ത്രിയുള്‍പ്പടെ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി, തുടര്‍ന്ന് മുഖ്യമന്ത്രിയെ വിഷയം ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെയും വൈകീട്ട് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. സപ്ലൈകോ വഴി സര്‍ക്കാര്‍ നെല്ലുസംഭരിക്കുന്നത് കിലോക്ക് 28 രൂപയാണ്. എന്നാല്‍ സ്വകാര്യ മില്ലുകള്‍ 18 രൂപമാത്രമാണ് നല്‍കുന്നത്. സംഭരണം മനപൂര്‍വം വൈകിപ്പിച്ച് സ്വകാര്യമില്ലുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ കൊയ്ത്ത് സജീവമായില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ 60 ശതമാനം ഒന്നാംവിള കൊയ്തു കഴിഞ്ഞു. കൊയ്‌തെടുത്ത നെല്ല് വീട്ടില്‍ സൂക്ഷിക്കാനാകാതെ വീട്ടുമുറ്റത്തും പാടത്തും മറ്റു തുറന്ന സ്ഥലങ്ങളില്‍ ചാക്കിട്ടുമൂടിയാണ് കര്‍ഷകര്‍ സൂക്ഷിക്കുന്നത്. ഇടക്കിടെ പെയ്യുന്ന മഴയില്‍ പലയിടത്തും നെല്ല് മുളക്കുന്ന സാഹചര്യം വരെയുണ്ട്. കൂടാതെ പെരുച്ചാഴി, എലി ശല്യം വേറെയും.

ലക്ഷങ്ങള്‍ ലോണെടുത്താണ് ലാഭകരമല്ലാത്ത നെല്‍കൃഷി പാരമ്പര്യം കാത്തുസൂക്ഷിക്കാനായി കൃഷി ചെയ്യുന്നത്. നെല്ലുസംഭരണം വൈകിപ്പിപ്പിച്ചാല്‍ കെട്ടിക്കിടക്കുന്ന നെല്ലു നശിക്കാതിരിക്കാന്‍ കിട്ടിയവിലക്ക് സ്വകാര്യ മില്ലുകള്‍ക്ക് കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരും. ലാഭം കൊള്ളുന്നതാകട്ടെ സ്വകാര്യ മില്ലുടമകളും. മില്ലുടമകളും സര്‍ക്കാരുമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരിലധികവും സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ഇവരെ തൃപ്തിപ്പെടുത്താനാണ് സംഭരണം വൈകുന്നതെന്ന ആരോപണവുമുണ്ട്. മുന്‍കാലങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതിന് മുമ്പ് തന്നെ മില്ലുടമകളും സര്‍ക്കാരും ചര്‍ച്ച നടത്തി തീരുമാനത്തിലെത്താറുണ്ട്. എന്നാല്‍ മില്ലുടമകള്‍ കൊയ്ത്ത് തുടങ്ങിയ ശേഷം സര്‍ക്കാരിന് മുന്നില്‍ ഡിമാന്റുകള്‍ വെക്കുകയായിരുന്നു. പ്രളയത്തില്‍ നഷ്ടപ്പെട്ട നെല്ലിന്റെ നഷ്ടപരിഹാരം, ജി.എസ്.ടി സര്‍ക്കാര്‍ വഹിക്കണം, സപ്ലൈക്കോക്ക് നല്‍കേണ്ട 68 ശതമാനം അരി 64 കിലോയായി കുറക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍. ഇതെല്ലാം പരിഹരിച്ച് ഉടന്‍ സംഭരണം തുടങ്ങുമെന്ന് വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും തീരുമാനമാകുന്നില്ല. ഇതര സംസ്ഥാന മില്ലുടമകള്‍ നെല്ല് സംഭരണത്തില്‍ അനുകുല നിലപാടാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടാല്‍ മാത്രം മതി. എന്നാല്‍ ഇതിനൊന്നും സര്‍ക്കാര്‍ മുതിരുന്നില്ല. നെല്ലുസംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മന്ത്രി എം.ബി രാജേഷിന്റെ പാലക്കാട്ടെ വസതിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തീരുമാനം വൈകുന്നപക്ഷം സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

kerala

തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം അട്ടിമറിച്ചു; സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു, തെളിവായി വിവരാവകാശ രേഖ

ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.

Published

on

തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി സര്‍ക്കാര്‍. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മറുപടി നല്‍കി. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇങ്ങിനെ അറിയിച്ചു. തൃശൂര്‍ കമ്മീഷണറെ മാറ്റും. പൊലീസിന്‍റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഈ വാക്കു വിശ്വസിച്ച സിപിഐ നേതാക്കള്‍ അന്ന് മുതല്‍ ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്. എന്നാല്‍ അതെല്ലാം മുഖ്യന്‍റെയും സിപിഎമ്മിന്‍റെയും നാടകം മാത്രം. ഘടകക്ഷികളെ മാത്രമല്ല സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങളെയും വഞ്ചിക്കുകയാണ്.

തൃശൂര്‍ കമ്മീഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എഡിജിപി എം.ആര്‍. അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കള്ളന്‍റെ കയ്യില്‍ താക്കോല്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ അജിത്കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിലൂടെ ചെയ്തത്.

പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. മറുപടി ഇങ്ങിനെ– അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല.  കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പൊലീസിന് അയച്ചു നല്‍കുന്നു. അതായത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ല. സര്‍ക്കാരിന്‍റെ ഇത്തരം ഒരു പ്രഹസനം ആരേ ബോധിപ്പിക്കാന്‍ വേണ്ടിയാണ്?

തൊട്ടുപിന്നാലെ തൃശൂര്‍ പൊലീസും മറുപടി നല്‍കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞതുപോലെ ഒരന്വേഷണം ഉണ്ടായതായി ആരും പറയുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും തന്‍റെ അതിവിശ്വസ്തനായ എഡിജിപി അജിത്കുമാറിനെ ഏല്‍പ്പിക്കുകയും ചെയ്ത അന്വേഷണത്തിന് എന്ത് സംഭവിച്ചു. പൂരം കലക്കിയതിലുള്ള അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു എന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. വിവാദം ശമിപ്പിക്കാന്‍ കണ്ണില്‍പ്പൊടി ഇടുകയായിരുന്നു. സിപിഐക്കൊപ്പം ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുമുന്നണി ഘടകകക്ഷികളെക്കൂടിയാണ് സര്‍ക്കാര്‍ കബളിപ്പിച്ചത്.

Continue Reading

kerala

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല; അമ്മ സുരഭി

ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

സേലത്തെത്തി ശ്രീക്കുട്ടിയുയെ ഭര്‍ത്താവ് ഒരുപാട് ശല്യം ചെയ്തിരുന്നെന്നും പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചിരുന്നെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടി മദ്യപിക്കാറില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. പ്രതിയായ അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി ലഹരിക്ക് അടിമയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. ശ്രീക്കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ കാരണം മാതാപിതാക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

 

Continue Reading

kerala

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

90 വയസ്സായിരുന്നു.

Published

on

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു.

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

Continue Reading

Trending