Connect with us

Video Stories

ഉണരാന്‍ കരുത്തേകിയ രക്തസാക്ഷിത്വം

Published

on

എം. ജോണ്‍സണ്‍ റോച്ച്

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. പാവപ്പെട്ടവരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനും ഹിന്ദുത്വം എന്നാല്‍ എന്തെന്ന് വിശദീകരിക്കുകയും ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ചതിനുമാണ് ഗൗരി കൊല്ലപ്പെട്ടത്. അവരെ കൊല്ലാന്‍ നിയോഗിച്ചവര്‍ തിരശീലക്ക് പിറകിലാണെങ്കിലും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ പ്രവീണ്‍ ലിംകറും പരശുറാം വാക്‌മോറിയും കെ.ടി നവീന്‍കുമാറും പിടിയിലായിട്ടുണ്ട്. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഭ്രാന്തമായ മതാന്ധത ബാധിച്ചവരും ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെ പറ്റിയും മനസ്സിലാക്കാത്തവരുമാണ്.
തീവ്രഹിന്ദുത്വ ഫാസിസത്തിനെതിരെ ‘ഗൗരി ലങ്കേഷ്’ പത്രികയില്‍ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതാണ് അവരെ കൊല്ലാന്‍ പ്രധാന കാരണം. തീവ്ര ഹിന്ദുത്വത്തിനെതിരെ മനുഷ്യരുടെ ഉള്ളില്‍ തട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നുവെന്നും അത് കൂടുതല്‍ ഉറപ്പിക്കാനാണ് തീവ്രഹിന്ദുവര്‍ഗീയത ശ്രമിക്കുന്നതെന്നും ‘ഗൗരി ലങ്കേഷ്’ പത്രികയിലൂടെ അവര്‍ തുറന്നെഴുതി. തെറ്റായ രീതിയില്‍ ഹിന്ദുധര്‍മ്മത്തെ വ്യാഖ്യാനിക്കപ്പെടുന്നതായി ഗൗരി ചൂണ്ടിക്കാണിച്ചു. മൂര്‍ച്ചയുള്ള ചോദ്യശരങ്ങളുമായി വാര്‍ത്താസമ്മേളനങ്ങളിലും ചാനലുകളിലും ഹിന്ദുവര്‍ഗീയവാദികളെ നേരിട്ടു. ഇത് തീവ്ര ഹിന്ദുത്വ ഭീകരവാദികള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഹിന്ദു വര്‍ഗീയവാദത്തെ അവര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിക്കുമായിരുന്നു. യുക്തിബോധവും മതനിരപേക്ഷതയും പുലര്‍ത്തുന്നവരെ ജീവനൊടുക്കി നടത്തുന്ന കൊലവിളികള്‍ ഹിന്ദുത്വ തീവ്രവാദികളെ ഒറ്റപ്പെടുത്തുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം കൊലവിളികള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വെറുക്കുന്ന കാര്യമാണെന്നത് ഇവര്‍ വിസ്മരിക്കുന്നു.
ഇന്ത്യ മതങ്ങളുടെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും യുക്തിചിന്തയുടെയും നാടാണ്. അതിലൂന്നി നിന്നാണ് ഗൗരി എന്നും മുന്നോട്ട്‌പോയിരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് മനുവാദത്തിനെതിരെ അവര്‍ പോരാടിയത്. മതേതരത്വത്തോടും ജനാധിപത്യത്തോടും ഭരണഘടനയോടും എന്നും അവര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഹിന്ദുക്കളുടെ മാത്രമാണെന്ന വാദത്തിനെതിരെ അവര്‍ നിരന്തരം ശബ്ദം ഉയര്‍ത്തിക്കൊണ്ടിരുന്നതിനാലാണ് അവരെ ഹിന്ദുത്വ തീവ്രവാദി സംഘടനയില്‍പെട്ട സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനാവാതെ ഒരു സ്ത്രീയെ കൊല്ലാന്‍ വെടിയുണ്ടകളെ ആശ്രയിച്ചത് ഭീരുത്വമാണ്.
ഗൗരി ചാനല്‍ ചര്‍ച്ചകളിലൂടെ ജാതി ഉന്മൂലനത്തിനും സമത്വാധിഷ്ഠിത സമൂഹത്തിനും ലിംഗസമത്വത്തിനും വേണ്ടി വാദിച്ചു. ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ചൂണ്ടിക്കാണിച്ച് ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. സാമൂഹിക തിന്മകളെയും അതിക്രമങ്ങളെയും തന്റെ ശബ്ദത്തിലൂടെയും തൂലിക പടവാളാക്കിയും അവര്‍ തുറന്നുകാട്ടി. ഇതിനായി മുഴുവന്‍ കരുത്തും സര്‍ഗാത്മകതയും സമര്‍പ്പിച്ചു. ദുരിതമനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നുകൊണ്ട് ജാതി-മതം എന്നതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ് സനാതന്‍ സന്‍സ്തയുടെ കൊലക്കത്തിക്ക് അവര്‍ ഇരയായത്.
സര്‍ഗാത്മകത പ്രകടിപ്പിക്കുന്നവരുടെ നേരെ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ സമുന്നത എഴുത്തുകാരന്‍ എം.ടിക്കു നേരെയും മികച്ച ചലച്ചിത്ര സംവിധായകന്‍ കമലിനു നേരെയും ആക്രോശം നടത്തി. പെരുമാള്‍ മുരുകനെ വധിച്ചു. എം.എഫ് ഹുസൈന് സ്വന്തം നാട് വിടേണ്ടി വന്നു. ഗുലാം മാലിക്കിന് ഇന്ത്യയില്‍ ഗസല്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സങ്കുചിതത്വം പറഞ്ഞു. ധബോല്‍ക്കറെയും ഗോവിന്ദപന്‍സാരെയും കല്‍ബുഗിയെയും കൊലപ്പെടുത്താനുപയോഗിച്ച അതേ രീതിയും കാരണവുമാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുക്കാനും സ്വീകരിച്ചത്. ഇവരെല്ലാം ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ എഴുതുകയും ചിന്തിക്കുകയും ചെയ്തിരുന്നവരായിരുന്നു. ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ച് എഴുതുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നു. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനായില്ലെങ്കില്‍ അവരെ കൊല്ലുക എന്ന രീതിയാണ് മത തീവ്രവാദികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആശയങ്ങളെ തോക്കുകൊണ്ട് ഇല്ലാതാക്കാമെന്ന അവരുടെചിന്ത വ്യാമോഹം മാത്രമാണ്. എഴുത്തിലൂടെയും വാക്കുകളിലൂടെയും ഹിന്ദു ഫാസിസ്റ്റുകളുമായി നിരന്തരം കലഹിച്ച ഗൗരിലങ്കേഷിന്റെ അഭിപ്രായപോരാട്ടത്തിന് കൊലപാതകമാണ് ശിക്ഷയെന്ന് വിധിച്ചത് മനുഷ്യകുലത്തിന്റെ പ്രാകൃത കാലഘട്ടത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ആ ശബ്ദം എന്നെന്നേക്കുമായി അമര്‍ത്തിക്കളയാമെന്ന് കണക്കുകൂട്ടിയവര്‍ക്ക് ആ രക്തസാക്ഷിത്വം തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഗൗരിയേക്കാള്‍ വധിക്കപ്പെട്ട ഗൗരിയാണ് ഹിന്ദു തീവ്രവാദികളുടെ മുന്നില്‍ അപകടകാരിയായി മാറിയിരിക്കുന്നത്. ഗൗരി പുരോഗമന ചിന്തകളെ മുന്നോട്ടു നയിക്കാനുള്ള കരുത്തായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് ആവേശവും പ്രചോദനവുമായി അവര്‍ മാറുന്നു. ഗൗരിയുടെ രക്തസാക്ഷിത്വത്തിനു ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സമൂഹം ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബഹുസ്വരതയും ജനാധിപത്യവും അടിസ്ഥാനപ്പെടുത്തിയുള്ള സമൂഹ പുനഃസൃഷ്ടിക്കായി ഗൗരിയുടെ രക്തസാക്ഷിത്വം കരുത്തേകുന്നു.
സര്‍ഗാത്മക മനസ്സുകളെയും യുക്തിചിന്തയെയും ഭയപ്പെടുത്തിയും ആക്രമിച്ചും നിശ്ബദമാക്കാനാവില്ല. ഗൗരി ലങ്കേഷിന്റെ ശബ്ദം അവര്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തീവ്ര ഹിന്ദു മത മൗലികവാദികള്‍ പ്രതീക്ഷിച്ചതില്‍ നിന്ന് കടകവിരുദ്ധമായ ഫലമാണ് കൊല്ലപ്പെട്ട ഗൗരിലങ്കേഷില്‍ നിന്നും ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊടും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരികയും അവരെയും നിയമത്തിനുമുന്നില്‍ നിര്‍ത്തുകയും വേണം. അതിലൂടെ സത്യത്തെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് നിയമവ്യവസ്ഥ തെളിയിക്കുകയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending