News
കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ ഗൂഗ്ള്‍ ആപ്ലിക്കേഷന്‍
കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ആപ്ലിക്കേഷന്‍ ആണ് ഗൂഗ്ള്‍ ഫാമിലി ലിങ്ക്. ഗൂഗ്ള്‍ പ്ലേസ് സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്

സാഹസിക വിഡിയോകള്‍ കാണാന്‍ ഏറെ താത്പര്യമുള്ള കൂട്ടത്തിലാണ് യുവതലമുറ. മുതിര്‍ന്നവര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതോടെയാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ആപ്ലിക്കേഷന്‍ ആണ് ഗൂഗ്ള്‍ ഫാമിലി ലിങ്ക്. ഗൂഗ്ള്‍ പ്ലേസ് സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ദിവസം എത്ര സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കണം, ഓരോ ദിവസം എത്ര നേരം മാത്രം കാണാന്‍ സാധിക്കണം, രാത്രിയില്‍ എത്ര സമയം കഴിയുമ്പോള്‍ മൊബൈല്‍ ഉപയോഗം തടയണം എന്നുള്ളത് ഉള്‍പ്പെടെ ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും.
ഓണ്‍ലൈന്‍ പഠന സംവിധാനം വന്നതോടെ കുട്ടികള്‍ ഏതു സമയവും ഫോണുകളില്‍ ചെലവഴിക്കുന്നു. എന്നാല്‍ ജോലി തിരക്കുകള്‍ കാരണം പലപ്പോഴും മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കാറില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
kerala
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊച്ചി തീരത്തിനടുത്ത് കടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തല്‍. മൂന്ന് കിലോമീറ്റര്‍ വേഗത്തിലാണ് ഇത് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കണ്ടെയ്‌നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ ഇന്നലെയാണ് അപകടത്തില്‍പെട്ടത്. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം.
പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് മുന്നേയും അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.
News
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ പുതുതായി തെരെഞ്ഞെടുത്ത കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസത്തിലുള്ള എല്ലാ എം ഇ എസ് മമ്പാട് കോളേജ് പൂർവ്വ വിദ്യാർത്ഥികളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി മെഗാ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള മെമ്പർ ഷിപ്പിനുള്ള ക്യാമ്പയിൻറെ ഉൽഘാടനം യോഗത്തിൽ വെച്ച് പ്രസിഡന്റ് രാജീവ് ടി പി, സലിം മമ്പാടിന് നൽകി നിർവഹിച്ചു.
കൂടാതെ അലുമ്‌നിയുടെ പ്രവർത്തനം വ്യവസ്ഥാപിതവും, മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു. വിവിധ സബ് കമ്മറ്റികൾക്ക് കൺവീനർമാരേയും മെമ്പർമാരേയും തെരെഞ്ഞെടുത്തു.
മെമ്പർ ഷിപ്പ് വിംഗ്, കൾച്ചറൽ ഇവെന്റ്സ്, വെൽഫെയർ, പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി, കരിയർ & ഗൈഡൻസ്, ഫിനാൻസ് മാനേജ്‍മെന്റ് തുടങ്ങിയവയാണ് വിവിധ വിംഗ്‌കളായി രൂപീകരിച്ചിട്ടുള്ളത്.
ഓരോ വിങ്ങുകൾക്ക് കീഴിലും പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൺവീനർമാരായ ഷബീർ കല്ലായി, ഹസീന അഷ്‌റഫ്, ഷമീർ പി, മൂസ്സ പട്ടത്ത്, ഷമീല പി, സാബിൽ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി
അലുംനി മെമ്പർമാരുടെ ഡാറ്റകൾ ശേഖരിക്കുന്നതിന് വേണ്ടി മെമ്പർ ഷിപ്പ് വിംഗ് പുറത്തിറക്കിയ ഗൂഗിൾ ഫോമിലൂടെ എല്ലാ അലുംനി അംഗങ്ങളും മെമ്പർഷിപ്പ് എടുത്ത് ഈ സംഘടനയുടെ ഭാഗമാകണമെന്നും, വിവിധ സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽ ഫോം ലഭ്യമാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് രാജീവ് ടി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും മൂസ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പുതിയ വകുപ്പ് കൺവീനർമാരുടെ പ്രഖ്യാപനം ട്രഷറർ പി എം എ ഖാദർ നടത്തി.
-
film15 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ