Connect with us

kerala

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ കൈമാറില്ല; സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന് മറയ്ക്കാന്‍ എന്ത്?

ആവശ്യപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനായി പകര്‍ത്തി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊതു ഭരണ വകുപ്പ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ സുരക്ഷിതമായി ഉണ്ടെന്നും ആവശ്യമുള്ള ഭാഗങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ തടസ്സമില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂണ്‍ 12വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യം. ആവശ്യപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല. 83 ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ സുരക്ഷമാണെന്നെന്ന് പൊതുഭരണവകുപ്പ് പറയുന്നു. ഇത് മുഴുവന്‍ പകര്‍ത്താന്‍ 400 ടെറാ ബൈറ്റ് ശേഷയുള്ള ഹാര്‍ഡ് ഡിസ്‌ക്ക് വിദേശത്തുനിന്നും വരുത്തണമെന്നാണ് വിശദീകരണം. ഇത്തരം സംഭരണ ശേഷമുള്ള ഹാര്‍ഡ് ഡിസ്‌ക്ക് തായ്വാനില്‍ നിന്നും വാങ്ങാനായി ശ്രമിച്ചപ്പോള്‍ 68 ലക്ഷം രൂപ വേണ്ടിവരുമെന്ന് വ്യക്തമാക്കി ശ്രമം ഉപേക്ഷിച്ചുവെന്നാണ് സൂചന.

ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നീക്കം ഇപ്പോള്‍ പൊതുഭരണവകുപ്പില്‍ ഇല്ലെന്നാണ് മനസിലാക്കുന്നത്. ഇനി എന്‍ഐഎ എന്തു പറയുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.ഇക്കാര്യത്തില്‍ ഇനി എന്‍ഐഎയുടെ നീക്കം നിര്‍ണായകമാണ്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നോട്ടീസ് നല്‍കുകയാണ് ആദ്യപടിയായി ചെയ്തതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആവശ്യം വരുന്ന സാഹചര്യത്തില്‍ തുടര്‍ നപടികളുണ്ടാകുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്‌.

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

Trending