Connect with us

Business

ഈ മാസത്തെ റെക്കോര്‍ഡ് തകർത്ത് സ്വര്‍ണവില

ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമാണ് ഇന്ന്.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമാണ് ഇന്ന്. ചൊവ്വാഴ്ച സ്വർണവിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്.

സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം. അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

ആശ്വാസം! സ്വർണവില കുറഞ്ഞു

എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടനയാണ് 480 രൂപ കുറച്ചത്.

Published

on

ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഇന്ന് സ്വർണത്തിന് വില കുറിച്ചു. ഒരുവിഭാഗം പവന് 480 രൂപയും മറുവിഭാഗം 240 രൂപയുമാണ് കുറച്ചത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്.

എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടനയാണ് 480 രൂപ കുറച്ചത്. ഇതോടെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,000 രൂപയും പവന് 64,000 രൂപയുമായി. അതേസമയം, ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടന ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറച്ചു. ഇതോടെ പവന് 63,920രൂപയും ഗ്രാമിന് 7,990 രൂപയുമാണ് ഇവരുടെ കീഴിലുള്ള ജ്വല്ലറികളിലെ വില.

ബി. ഗോവിന്ദൻ വിഭാഗം ഇന്നലെ പവന് 360 രൂപ കുറച്ചിരുന്നു. 64,160 രൂപയായിരുന്നു പവൻ വില.ഗ്രാമിന് 45 രൂപ കുറച്ച് 8,020 രൂപയായിരുന്നു ഇന്നലത്തെ വില.

അതേസമയം, എസ്. അബ്ദുൽ നാസർ നേതൃത്വം നൽകുന്ന സംഘടന പവന് 80 രൂപ കൂട്ടി 64,480 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടത്തിയത്. ഗ്രാമിന് 80,60 രൂപയായിരുന്നു വില. ഇരുകൂട്ടരുടെയും പവൻ വില തമ്മിൽ ഇന്നലെ 320 രൂപയുടെ വ്യത്യാസമുണ്ടായിരുന്നത് ഇന്ന് 80 രൂപയായി കുറഞ്ഞു.

ഫെബ്രുവരി 25നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 8075രൂപയും പവന് 64,600 രൂപയുമായിരുന്നു അന്നത്തെ വില. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 6585 രൂപയാണ് വില. വെള്ളിവില ഗ്രാമിന് 106 രൂപയായി തുടരുന്നു.

Continue Reading

Business

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

കഴിഞ്ഞ വ്യാഴാഴ്ച സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില വെള്ളിയാഴ്ച അൽപം കുറഞ്ഞിരുന്നു.

Published

on

ഞായറാഴ്ച അവധിയുടെ ഇടവേളക്ക് ശേഷം സ്വർണത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി.

കഴിഞ്ഞ വ്യാഴാഴ്ച സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില വെള്ളിയാഴ്ച അൽപം കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഈ വർഷം മാത്രം7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.

ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ വർഷം മാത്രം7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.

ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending