business
വില നിശ്ചയിക്കുന്നതില്‍ സംഘടനകള്‍ തമ്മില്‍ ഭിന്നത; സംസ്ഥാനത്ത് സ്വര്‍ണത്തിന് പല വില
കേരളത്തില്‍ സ്ഥിരമായി സ്വര്‍ണവില നിശ്ചയിക്കുന്നത് ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ െസക്രട്ടറിയുമായ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ).

മലപ്പുറം: സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിെല അഭിപ്രായ വ്യത്യാസവും സംഘടന പ്രശ്നങ്ങളും മുറുകിയതോടെ സംസ്ഥാനത്ത് സ്വര്‍ണ വില്പന വ്യത്യസ്ത വിലയില്‍. പവന് 800 രൂപയുടെ വ്യത്യാസത്തിലാണ് രണ്ട് സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും സ്വര്‍ണം വിറ്റത്.
കേരളത്തില്‍ സ്ഥിരമായി സ്വര്‍ണവില നിശ്ചയിക്കുന്നത് ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ െസക്രട്ടറിയുമായ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ). എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ ഇതേ സംഘടനയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജസ്റ്റിന് പാലത്ര പ്രസിഡന്റായ വിഭാഗം പതിവ് രീതിയില്‍നിന്ന് വ്യത്യസ്തമായി സ്വര്‍ണവിലയില്‍ മാറ്റംവരുത്തി തുടങ്ങി.
എ.കെ.ജി.സി.എം.എ ഗോവിന്ദന് വിഭാഗം പ്രഖ്യാപിച്ച നിരക്ക് പ്രകാരം ശനിയാഴ്ച സ്വര്‍ണം പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില. കേരള ജ്വല്ലേഴ്സ് ഫെഡറേഷന് കീഴിലുള്ള സ്ഥാപനങ്ങളും ഇതേ വിലയാണ് പിന്തുടരുന്നത്. അതേസമയം, എ.കെ.ജി.എസ്.എം.എ ജസ്റ്റിന് പാലത്ര വിഭാഗം പവന് 36,800 രൂപക്കും ഗ്രാമിന് 4600 രൂപക്കുമാണ് സ്വര്‍ണം വിറ്റത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വര്‍ണ വ്യാപാര സംഘടന കഴിഞ്ഞ ദിവസം മൂന്നാമതൊരു വിലയിലും സ്വര്‍ണം വിറ്റിരുന്നു.
അന്താരാഷ്ട്ര വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കി കേരളത്തില്‍ ബാങ്ക് നിരക്കിനെ അവലംബിച്ചാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ചില പ്രദേശങ്ങളില്‍ നികുതി നല്‍കാതെ വരുന്ന സ്വര്‍ണത്തെ അവലംബിച്ച് വില നിശ്ചയിട്ടുണ്ട്. ബാങ്ക് നിരക്ക് പ്രകാരം ശനിയാഴ്ച ഗ്രാമിന് 4700 രൂപയാണ് സ്വര്‍ണവില നിശ്ചയിച്ചത്.
എന്നാല്‍, ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വില്ക്കുന്നുണ്ടെങ്കില് അത് അനധികൃത സ്വര്‍ണമാണെന്നും എ.കെ.ജി.എസ്.എം.എ ഗോവിന്ദന് വിഭാഗം സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. ജി.എസ്.ടി നല്‍കാതെ എവിടെനിന്നാണ് ഇത്തരക്കാര്‍ക്ക് സ്വര്‍ണം ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഇവര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഗ്രാമിന് 4600 രൂപക്ക് സ്വര്‍ണം വില്ക്കാന് സാധിക്കുമെന്നും ഇത് നികുതി നല്‍കാത്ത സ്വര്‍ണമാണെന്ന പ്രചാരണം തെറ്റാണെന്നും എ.കെ.ജി.എസ്.എം.എ ജസ്റ്റിന് പാലത്ര വിഭാഗം പറഞ്ഞു.
കോടതി വിധി പ്രകാരം തങ്ങളുെട സംഘടനയാണ് ഒൗദ്യോഗികമെന്നും തങ്ങള്‍ക്ക് വില നിശ്ചിയിക്കാന്‍ അവകാശമുണ്ടെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര പ്രതികരിച്ചു. ഇരുവിഭാഗവും തമ്മില്‍ വര്‍ഷങ്ങളായി സംഘടനയുടെ പേരില്‍ കേസുണ്ട്.
സങ്കുചിത താല്പര്യങ്ങള്ക്കായി സ്വര്‍ണ വില കുറച്ചുകാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് (കെ.ജെ.എഫ്) ജനറല്‍ െസക്രട്ടറി എം.പി. അഹമ്മദ്. കേരളത്തില്‍ അന്താരാഷ്ട്ര വിപണികളെയും ബാങ്ക് വിലയെയും അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.
എന്നാല്‍, നികുതി നല്‍കാത്ത വില കാണിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ചിലരുടെ ശ്രമം. ബില്ലില്ലാതെയും നികുതി െവട്ടിച്ചുമുള്ള വില്പന തകൃതിയാണെന്നും സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
News2 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്