Culture
ഈ പോക്ക് എങ്ങോട്ടെന്റെ പൊന്നേ… ഹസ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഹസ്വര്ണം പവന് 29,120 രൂപ

സ്വര്‍ണ്ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 29,120 രൂപയാണ് പവന് ഇന്നലെ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്. ഒരു ഗ്രാമിന് 3,640 രൂപയാണ് ഇന്നലത്തെ നിരക്ക്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു പവന് സ്വര്‍ണത്തിന് 29,000 രൂപ കടക്കുന്നത്.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണം. ആഗോള വ്യാപകമായി മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ സ്വീകരിക്കുന്നതും ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ ഓണവും, വിവാഹ സീസണും എത്തിയതോടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്.
ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1,543.40 ഡോളറാണ് ഇന്നലത്തെ അന്താരാഷ്ട്ര നിരക്ക്. ജൂണ്‍ അവസാനത്തോടെയാണ് രാജ്യത്ത് സ്വര്‍ണ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. ജൂണ്‍ മൂന്നിന് 24,080 രൂപയില്‍ നിന്നും മാസാവസാനത്തോടെ 1600 രൂപ വര്‍ധനവുണ്ടായി. ജൂണ്‍ 25 ന് ഒരു പവന് സ്വര്‍ണത്തിന് 25,680 രൂപ ആയിരുന്നു. എന്നാല്‍ ജൂലൈയില്‍ വില അല്പം കുറഞ്ഞെങ്കിലും 19 ആയപ്പോഴേക്കും ഒരു പവന് 26,000 രൂപ കടന്നു. ആഗസ്ത് 29 ന് വില വീണ്ടും കുതിച്ചു കയറി 28,880 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കം മുതല്‍ വിലക്കയറ്റം പ്രകടമായിരുന്നു. തിങ്കളാഴ്ച മാര്‍ക്കറ്റ് തുറന്നപ്പോള്‍ സ്വര്‍ണ വില 28,640 ആയിരുന്നു.
എന്നാല്‍ വൈകുന്നേരത്തോടെ വില വീണ്ടും ഉയര്‍ന്ന് 28,880 രൂപയിലായിരുന്നു വ്യാപാരം നടത്തിയത്. ഇന്നലെ മാത്രം ഒരു പവന് സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 29,120 രൂപയിലേക്കെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യത.
ഈ സാഹചര്യത്തില്‍ താമസിയാതെ സ്വര്‍ണ വില 30,000 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നാലു വര്‍ഷം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 10,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ആഗസ്റ്റില്‍ 18,720 രൂപയായിരുന്നു പവന്റെ വില.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി