Connect with us

Football

ഐ ലീഗ് കിരീടം നേടിയ ഗോകുലം ടീമിൽ 11 മലയാളികൾ; സ്വപ്ന നേട്ടത്തിലെ മലയാളി സ്പർശം

ഗോകുലം എഫ്‌സി ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ മലയാളി താരങ്ങള്‍ അതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Published

on

ടി.കെ ഷറഫുദ്ദീൻ

കോഴിക്കോട്: അവകാശവാദങ്ങളില്ലാതെ കൊല്‍ക്കത്തയിലെത്തി അഭിമാനനേട്ടത്തിലേക്ക് പന്ത്തട്ടിയ ഗോകുലം കേരളയ്ക്ക് ചാലകശക്തിയായത് മലയാളിക്കൂട്ടം. ട്രാവു എഫ്.സിയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഗോകുലത്തിനായി ലീഡ് നേടി ചരിത്രത്തിലേക്ക് നിറയൊഴിച്ചത് വയനാട്ടുകാരനായ എമില്‍ബെന്നിയാണ്. വിജയമുറപ്പിച്ച നാലാം ഗോള്‍പിറന്നത് വയനാട്ടുകാരനായ മുഹമ്മദ് റാഷിദിന്റെ ബൂട്ടില്‍നിന്ന്. കൊല്‍ക്കത്തയിലെ കെ.ബി.കെ സ്റ്റേഡിയത്തില്‍ ഐലീഗ് കിരീടമുയര്‍ത്തുമ്പോള്‍ റിയല്‍ മലബാറിയന്‍സായി ഗോകുലം കേരള.

കഴിഞ്ഞ സീസണ്‍ മുതല്‍ ഗോകുലം നിരയിലുള്ള എമില്‍ബെന്നി മലയാളിക്ലബിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഫൈനലിലെ താരവുമായി. ഈസീസണില്‍ രണ്ട് ഗോളുകളാണ് താരം സ്‌കോര്‍ചെയ്തത്. ക്ലബ് ആരംഭകാലംമുതല്‍ ഗോകുലംക്യാമ്പിലുള്ള മുഹമ്മദ് റാഷിദ് മധ്യനിരയിൽ എന്നും മലബാറിയൻസിന്റെ വിശ്വസ്തപോരാളിയാണ്. ഗോകുലം ക്യാപ്റ്റനായും തിളങ്ങിയ റാഷിദ് നിര്‍ണായകമത്സരങ്ങളില്‍ ഇതിനുമുന്‍പും സ്‌കോര്‍ചെയ്തിട്ടുണ്ട്.
ഐലീഗില്‍ ഗോകുലത്തിന്റെ ഗോള്‍പോസ്റ്റിന് മുന്നില്‍ ചോരാത്തകൈകളുമായി നിലയുറപ്പിച്ചത്കൂത്തുപറമ്പുസ്വദേശി സി.കെ ഉബൈദാണ്.

കഴിഞ്ഞ സീസണ്‍മുതല്‍ ടീമിനൊപ്പമുള്ള ഉബൈദ്, ഗോകുലം ഡ്യൂറന്റ്കപ്പ് സ്വന്തമാക്കുന്നതിലും നിര്‍ണായകപ്രകടനം നടത്തിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉബൈദിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. തൃശൂര്‍കാരന്‍ എം.എസ് ജിതിന്‍, കോഴിക്കോട് കൊടുവള്ളിക്കാരന്‍ താഹിര്‍സമാന്‍, മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സല്‍മാന്‍, കരുവാരക്കുണ്ട് സ്വദേശി ഷിബില്‍ മുഹമ്മദ് എന്നിവരും ടീം മലബാറിയന്‍സ് നിരയുടെ യംഗ്കരുത്തായി. ഗോകുലത്തിനായി നിരവധിതവണ ലക്ഷ്യംകണ്ട ഈ താരങ്ങളുടെ സാന്നിധ്യം കേരള ക്ലബിൽ നിർണായകമായി.
ഗോള്‍കീപ്പിംഗില്‍ രണ്ടാംഗോളിയായി പി.എ അജ്മല്‍, പ്രതിരോധനിരയിലെ അലക്‌സ് സജി, ജസ്റ്റിന്‍ ജോര്‍ജ്ജ്, ജാസിം എന്നീ മലയാളിതാരങ്ങളും സ്വപ്നനേട്ടത്തില്‍ ഗോകുലം ടീമിന്റെ ഭാഗമായി. നാല് വര്‍ഷത്തെമാത്രം കരിയര്‍ഗ്രാഫില്‍ കേരള പ്രീമിയര്‍ലീഗ്, ഡ്യൂറന്റ്കപ്പ്, വനിതാലീഗ് ഫുട്‌ബോള്‍ കിരീടം ഷെല്‍ഫിലെത്തിച്ച യുവസംഘത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ പ്രതികൂലസാഹചര്യത്തിലും പൂര്‍ണപിന്തുണയോടെ നിലയുറപ്പിച്ച മികച്ച സപ്പോർട്ടിംഗ് സ്റ്റാഫും ടീം മാനേജ്‌മെന്റുമാണ്.

ഇറ്റലിയ്ക്കാരനായ മുഖ്യപരിശീലകന്‍ വിന്‍സെന്റ് ആല്‍ബെര്‍ട്ടോ അനീസെ, ഫിറ്റ്‌നെസ് കോച്ച് ബ്രസീലുകാരന്‍ ഗാര്‍ഷ്യമിറാന്‍ഡ കിരീടനേട്ടത്തിലേക്ക് യുവനിരയെ ഒരുക്കുന്നതില്‍ മുഖ്യപങ്ക്‌വഹിച്ചു. അസി.കോച്ച് ഷെരീഫ് ഖാന്‍, ഗോള്‍കീപ്പര്‍ കോച്ച് മിലിന്ദ് സാവന്ത്, പെര്‍ഫോമന്‍സ് അനലിസ്റ്റായി മുന്‍ഫുട്‌ബോളര്‍ ഐ.എം വിജയന്റെ മകന്‍ ആരോമല്‍ എന്നിവരുമുണ്ടായിരുന്നു.

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

Football

2026 ലോകകപ്പിലേക്ക് യോഗ്യത നേടി അര്‍ജന്റീന

യുറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.

Published

on

2026ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഉറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളാണ് പ്രധാനവേദികള്‍.

Continue Reading

Trending