Culture
മനോഹര്‍ പരീഖറിന്റെ അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഗോവയില്‍ കര്‍ണ്ണാടക മോഡല്‍ അട്ടിമറി സംഭവിക്കുമോ ആകാംക്ഷ ശക്തം

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ താഴെയിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും കോണ്‍ഗ്രസ് ചരടുവലികള്‍ ശക്തമാക്കിയിരിക്കയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ ഗംഭീരനീക്കമെന്ന് വിശേഷിപ്പിച്ച് രാഹുല്‍ഗാന്ധി രംഗത്തുവന്നു.
40 സീറ്റുകളുള്ള ഗോവയില്‍ ബിജെപിക്ക് 14 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളുമാണുള്ളത്. ജിഎഫ്പി, എംജിപി എന്നീ കക്ഷികളുടെ മൂന്നു സീറ്റുകളുടെയും മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണംപിടിച്ചത്. ഇതേ തന്ത്രമാണ് കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രയോഗിച്ചത്. ജെഡിയു എംഎല്‍എമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കാതെ ചേര്‍ത്തുനിര്‍ത്തി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഡി.കെ. ശിവകുമാറിന്റെയും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെയും ചാണക്യതന്ത്രമായിരുന്നു അതിന് പിന്നില്‍.
ഈ രീതിയില്‍ ഗോവയില്‍ സഖ്യകക്ഷികളെയും സ്വതന്ത്രന്മാരെയും ചേര്‍ത്തുനിര്‍ത്തിയ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്നത് ഗുണകരമാക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ്, ഗവര്‍ണറോട് ആവശ്യപ്പെട്ടത് പരീഖറിന്റെ അസാന്നിധ്യം ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്. ആക്രമണത്തിന്റെ ശക്തികൂട്ടുന്ന കോണ്‍ഗ്രസ് ഈ നീക്കം വിജയിച്ചില്ലെങ്കില്‍ എന്‍ഡിഎ സഖ്യകക്ഷികളെ കൂട്ടുപിടിക്കാനുള്ള ശ്രമമാകും നടത്തുക.
പരീഖറില്ലാത്തിനാല്‍ അത് എളുപ്പം സാധിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഭരിക്കാന്‍ ആവശ്യമായ അംഗബലമുണ്ട് എന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് കപേല്‍ക്കര്‍ വ്യക്തമാക്കിയതും രാഹുല്‍ ഗാന്ധി ഈ നീക്കത്തെ ഗംഭീരമെന്ന് ട്വിറ്ററില്‍ വിശേഷിപ്പിച്ചതും കോണ്‍ഗ്രസ് കരുതിക്കൂട്ടിയുള്ള പടപ്പുറപ്പാടിലാണ് എന്ന് വ്യക്തമാക്കുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
Film2 days ago
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു