Connect with us

More

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നു

Published

on

ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മത്സരത്തിനു ശേഷമാണ് ജിഎം പിന്‍വാങ്ങുന്നത്. ഷെവര്‍ലെ കാറുകളുടെ ഇന്ത്യയിലെ വില്‍പ്പന ജി.എമ്മിനാണ് നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജി.എമ്മിനു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ഥാനം. വില്‍പ്പന നിര്‍ത്തുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിന്നു പൂര്‍ണമായും ജി.എം പിന്‍മാറില്ല. ബംഗളൂരുവിലെ ടെക്‌നിക്കല്‍ യൂണിറ്റ് കമ്പനി നിലനിര്‍ത്തും. നിര്‍മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിനായി മുംബൈയിലെ ടെലഗോണിലും ഗുജറാത്തിലെ ഹലോലും പ്ലാന്റുകള്‍ ഉണ്ടായിരിക്കും. ഹലോലിലെ പ്ലാന്റ് ചൈനീസ് സംയുക്ത സംരംഭമായ സയ്ക് മോട്ടോര്‍ കോര്‍പിന് വില്‍ക്കുന്നതിനും പദ്ധതിയുണ്ട്. മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജി.എം ഇന്ത്യയില്‍ നിന്നു കയറ്റുമതി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ 70969 വാഹനങ്ങളാണ് കയറ്റി അയച്ചത്. ടെലഗോണ്‍ പ്ലാന്റിന് പ്രതിവര്‍ഷം 130,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 1995ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഷെവര്‍ലെ നിരയില്‍ ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്‍ജോയി, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ ബ്ലേസര്‍ എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയത്. പുതുതലമുറ ബീറ്റ്, എസന്‍ഷ്യ മോഡലുകള്‍ അടുത്തിടെ പുറത്തിറങ്ങുമെന്ന് പ്രചാരണവുമുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending