Connect with us

india

ജിജെഎം എന്‍ഡിഎ വിട്ടു; തൃണമൂലിന് പിന്തുണ-ബംഗാള്‍ പിടിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി

ഡാര്‍ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം

Published

on

കൊല്‍ക്കത്ത: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഗോര്‍ഖ ജനമുക്തി മോര്‍ച്ച (ജെജിഎം) അധ്യക്ഷന്‍ ബില്‍ ഗുരുങ്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതുവിധേനയും ബംഗാള്‍ പിടിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായി ഗുരുങ്ങിന്റെ പ്രഖ്യാപനം.

’12 വര്‍ഷമായി ഞങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളും ഉറപ്പുകളും പാലിക്കപ്പെട്ടില്ല. വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍ഡിഎയെ ഒരുകാലത്തും ഇനി പിന്തുണയ്ക്കില്ല’ – കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക ഗൂര്‍ഖാലാന്‍ഡിനു വേണ്ടി പ്രക്ഷോഭം ചെയ്യുന്ന കക്ഷിയാണ് ജെജിഎം. ഗുരുങ്ങിനെതിരെ യുഎപിഎ അടക്കം 150 ഓളം കേസുകളുണ്ട്. എന്നാല്‍ സാല്‍ട്ട് ലേക്കിലെ ഗൂര്‍ഖ ഭവനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പൊലീസ് ഹാജരായിരുന്നിട്ടും അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല.

2017ലെ ഡാര്‍ജിലിങ് പ്രക്ഷോഭത്തിന് ശേഷം ആദ്യമായാണ് ഗുരുങ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ഇതുവരെ ഒളിവില്‍ കഴിയുകയായിരുന്നു അദ്ദേഹം. പൊലീസ് പ്രത്യേക സിഐഡികളും ഇദ്ദേഹത്തിനായി പലയിടങ്ങളില്‍ വല വീശിയിരുന്നു എങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

പ്രത്യേക ഗൂര്‍ഖാലാന്‍ഡ് ആവശ്യം ഉന്നയിച്ച് 2017 ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 104 ദിവസം ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയുണ്ടായിരുന്ന സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ അടക്കം 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

ഡാര്‍ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ് ഹില്‍സിലെ മൂന്ന് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending