Connect with us

News

റൊണാള്‍ഡോയെ കാണാന്‍ ഖത്തറില്‍ നിന്നും ഗാനിമെത്തി

ഗാനിം റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചു. ഗാനിമിനൊപ്പം റൊണാള്‍ഡോ സമയം ചെലവിടുന്ന ഫോട്ടോ അല്‍ നസ്ര്‍ ക്ലബും പങ്കുവെച്ചു.

Published

on

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ‘വേള്‍ഡ് കപ്പ് താരം’ ഗാനിം അല്‍ മുഫ്താഹും റിയാദില്‍ കണ്ടുമുട്ടി. ഇരു താരങ്ങളും വെള്ളിയാഴ്ച റിയാദിലെ മര്‍സുല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന അല്‍നസ്ര്‍-അല്‍തായി മത്സരത്തിനിടെ ഗാലറിയല്‍ വെച്ചാണ് കണ്ടുമുട്ടിയത്. റൊണാള്‍ഡോയുടെ കളി കാണാനായി ഖത്തറില്‍ നിന്നെത്തിയതാണ് ഗാനിം.

റൊണാള്‍ഡോയുടെ പുതിയ ടീമായ അല്‍നസ്‌റിന്റെ കളി സ്റ്റേഡിയത്തിലിരുന്ന് വീക്ഷിക്കുകയായിരുന്നു റൊണാള്‍ഡോ. കണ്ടുമുട്ടിയ ശേഷം ഗാനിം റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചു. ഗാനിമിനൊപ്പം റൊണാള്‍ഡോ സമയം ചെലവിടുന്ന ഫോട്ടോ അല്‍ നസ്ര്‍ ക്ലബും പങ്കുവെച്ചു.

india

ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി തള്ളി

തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

Published

on

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ മാനനഷ്ടക്കുറ്റം ചുമത്തി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച ക്രിമിനല്‍ പരാതി തള്ളി ഡല്‍ഹി കോടതി. പ്രസിദ്ധീകരിച്ച മൂന്ന് അഭിമുഖങ്ങളിലും വാര്‍ത്തകളിലും തരൂര്‍ ഒരിക്കല്‍ പോലും ബി.ജെ.പിയെക്കുറിച്ചോ എന്‍.ഡി.എയെക്കുറിച്ചോ ചന്ദ്രശേഖറിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരസ് ദലാല്‍ മാനനഷ്ടക്കേസ് തള്ളുകയായിരുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടിനായി പണം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞെന്നായിരുന്നു പരാതി. എന്നാല്‍, തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

മൂന്ന് അഭിമുഖങ്ങളിലും കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണവും പരാതിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഓരോ പ്രസംഗത്തെയും പ്രകടനത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന് കോടതി പറഞ്ഞു.

‘പ്രതി പരാതിക്കാരനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ഹാജരാക്കിയ തെളിവുകള്‍ കാണിക്കുന്നത് നിര്‍ദ്ദിഷ്ട പ്രതി ഒരിക്കലും പരാതിക്കാരനെ നേരിട്ട് കുറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടോ ഇല്ല എന്നാണ്,’ കോടതി പറഞ്ഞു.

ബി.ജെ.പി തങ്ങളെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്ന് തരൂര്‍ ആരോപിക്കുന്നത് പരാതിക്കാരനെ കുറ്റപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ സാഹചര്യത്തെയും മുന്‍നിര്‍ത്തിയാണ് തരൂര്‍ അത്തരം പ്രസ്താവന നടത്തിയതെന്ന് കോടതി പറഞ്ഞു.

Continue Reading

kerala

നയവ്യതിയാനങ്ങൾ സിപിഎമ്മിന് പുതുമയല്ല: ടോൾരഹിത പാതയെന്ന പ്രഖ്യാപിത നിലപാടിൽ നിന്നും പിന്നോട്ട്, സർക്കാർ തീവെട്ടിക്കൊള്ളയ്ക്കോ?

പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ്.

Published

on

നയവ്യതിയാനം എന്ന വാക്ക് സി.പി.എമ്മിന്റെ നിഘണ്ടുവിലേ ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം കേരളത്തിലെ സിപിഎം നയവ്യതിയാനത്തിന്റെ അപ്പോസ്തലന്മാരായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ്.

ദേശീയപാതകളിലെ ഉള്‍പ്പെടെ ടോള്‍ പിരിവിനെതിരെ അതിശക്തമായി പ്രതികരിച്ചിരുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഇന്ന് അതെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വഴി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനമാണ് കൈക്കൊള്ളുന്നത് എന്നത് വിരോധാഭാസമാണ്. ടോള്‍രഹിത പാതയെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അതില്‍ നിന്നും പൂര്‍ണമായും പിന്നിലേക്ക് പോവുകയാണ് ഇപ്പോള്‍. മുന്‍പ് ടോള്‍ പിരിവിനെതിരെ സമരരംഗത്തിറങ്ങിയിരുന്ന ഇടത് യുവജനസംഘടനകളുടെ നിലപാട് എന്ത് എന്നതാണ് പ്രധാന ചോദ്യം.

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടനപത്രിക. പൊതു ഹൈവേകളില്‍നിന്ന് സ്വകാര്യ ഏജന്‍സികള്‍ ടോള്‍ ഉള്‍പ്പെടെ വരുമാനം പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കുമെന്നുമായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ന് അതൊക്കെ മറന്ന മട്ടിലാണ് സിപിഎം.

ഇടതുസര്‍ക്കാര്‍ അഭിമാനപദ്ധതിയായി രൂപീകരിച്ച കിഫ്ബി ഇപ്പോള്‍ സര്‍ക്കാരിന് തന്നെ വലിയ തലവേദനയായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് കിഫ്ബിക്കും കെഎസ്എസ്പിഎല്ലിനും കൂടി 29,475.97 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കുമായി കരാറുകള്‍ പലതും നല്‍കിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു.

കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബിയുടെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന ഘട്ടത്തിലാണ് റോഡുകളില്‍നിന്ന് യൂസര്‍ ഫീ എന്ന നിലയില്‍ ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പൊതുമരാമത്ത് വകുപ്പുമായി കിഫ്ബി നടത്തുന്ന 618 പദ്ധതികളില്‍ കൂടുതലും തീരദേശ, മലയോര പാതകളും പാലങ്ങളുമാണ്. ടോള്‍ പിരിവിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാവും പാതയോരങ്ങള്‍ സാക്ഷിയാകുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി അത് വ്യക്തമാക്കുകയും ചെയ്തു.

Continue Reading

kerala

കോഴിക്കോട് ബസപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ഇന്നലെ വൈകീട്ട് നാലോടെ കോഴിക്കോട്-മാവൂർ റൂട്ടിൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്.

Published

on

നഗര മധ്യത്തിൽ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബൈക് യാത്രികൻ മുഹമ്മദ് സാനിഫാണ് (27) മരിച്ചത്.

ഇന്നലെ വൈകീട്ട് നാലോടെ കോഴിക്കോട്-മാവൂർ റൂട്ടിൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 56 പേരെ നഗരത്തിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിറയെ യാത്രക്കാരുമായി മാവൂരിലേക്ക് പോയ കെ.എൽ -12 സി -6676 നമ്പർ ‘വെർടെക്സ്’ ബസ് മർകസ് പള്ളിയുടെ ഭാഗത്തുനിന്ന് മറ്റൊരു ബസിൽ ഉരസിയിരുന്നു.

തുടർന്ന് അമിത വേഗത്തിൽ പോകവെ അരയിടത്തുപാലം മേൽപാലത്തിന് മുകളിൽനിന്ന് എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മടികടക്കവെയാണ് ബൈക്ക് ബസിന് മുന്നിലെത്തിയതും കൂട്ടിയിടിച്ചതും. ഇടിച്ചപാടെ ബൈക്ക് യാത്രികൻ തെറിച്ച് കാറിന് മുൻവശത്തേക്ക് വീഴുകയും ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയും പിന്നാലെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

ഒരുവശത്തേക്ക് മറിഞ്ഞ ബസ് റോഡിലൂടെ ഏറെ മുന്നോട്ട് നിരങ്ങിനീങ്ങിയാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരങ്ങിപ്പോയ ബസ് മേൽപാലത്തിനോട് ചേർന്നുള്ള ട്രാഫിക് സിഗ്നൽ തൂൺ തകർത്തു. താഴെഭാഗത്തെ റോഡിലൂടെ അരയിടത്തുപാലം ജങ്ഷനിലേക്ക് ചെറു വാഹനങ്ങൾ കടന്നുവരുമ്പോഴാണ് തൂൺ നിലംപൊത്തിയത്. ഭാഗ്യവശാലാണ് തൂൺ വാഹനങ്ങൾക്ക് മുകളിൽ പതിക്കാതിരുന്നത്.

സമീപമുള്ളവരും ഓടിയെത്തിയവരും പൊലീസുകാരും ചേർന്നാണ് ബസിനുള്ളിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ ബസും ബൈക്കും പൂർണമായും തകർന്നു. വിരലിലെണ്ണാവുന്ന യാത്രികരൊഴികെ ബസിലെ ജീവനക്കാരടക്കം എല്ലാവർക്കും പരിക്കുണ്ട്.

Continue Reading

Trending