Connect with us

News

കോസ്റ്റാറിക്കക്കെതിരെ ജര്‍മനി ഇന്നിറങ്ങും

ഇന്ന് കോസ്റ്റാറിക്കക്കെതിരെ ജര്‍മനിക്ക് ജയിക്കാനാവും.

Published

on

അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ജര്‍മനിയുടെ അവസ്ഥ നോക്കുക. നാല് തവണ ലോകപ്പട്ടം സ്വന്തമാക്കിയ ടീം ഗ്രൂപ്പ് ഇ യില്‍ കിടക്കുന്നത് അവസാന സ്ഥാനത്ത്. രണ്ട് മല്‍സരങ്ങള്‍ഒരു തോല്‍വി, ഒരു സമനില അത് വഴി ഒരു പോയിന്റ്. ഇന്ന് കോസ്റ്റാറിക്കക്കെതിരെ ജര്‍മനിക്ക് ജയിക്കാനാവും. അപ്പോഴും നാല് പോയന്റിലാണ് എത്തുക.

ജപ്പാന്‍-സ്‌പെയിന്‍ മല്‍സര ഫലം നിര്‍ണായകം. ജപ്പാന്‍ തോല്‍ക്കുകയും കോസ്റ്റാറിക്കക്കെതിരെ ജയിക്കുകയും ചെയ്യാനായാല്‍ രണ്ടാം സ്ഥാനക്കാരായി സ്‌പെയിനിന് പിറകെ കടന്നുകയറാം. അപ്പോഴും ഹാന്‍സെ ഫല്‍കെ സംഘത്തിന്റെ ദുരവസ്ഥ ചെറുതല്ല. ജപ്പാനോട് തോറ്റതായിരുന്നു വലീയ ക്ഷീണം. തോമസ് മുള്ളറും സെര്‍ജി നാര്‍ബിയും ജമാല്‍ മുസിയാലയും അന്റോണിയോ റൂഡിഗറുമെല്ലാം കളിക്കുന്ന ഒരു ചാമ്പ്യന്‍ സംഘം ജപ്പാനെ പോലെ ഒരു ടീമിനോട് തോല്‍ക്കുമെന്ന് ആരും കരുതിയിരുന്നില്ല.

പക്ഷേ അത് സംഭവിച്ചു. സ്‌പെയിനിനെതിരായ പോരാട്ടത്തിലും ആവേശകരകമായിരുന്നില്ല ജര്‍മനി. സ്‌പെയിന്‍ ലീഡ് നേടിയ ശേഷം അവസാനത്തിലായിരുന്നു ജര്‍മനി ഒപ്പമെത്തിയത്. കോസ്റ്റാറിക്ക വന്‍ ശക്തിയല്ല. പക്ഷേ അവരുടെ കാവല്‍ക്കാരന്‍ കീലര്‍ നവാസ് മിടുക്കനാണ്. ജപ്പാന് വിജയം നിഷേധിച്ചത് ഈ ഗോള്‍കീപ്പറായിരുന്നു. അവര്‍ക്ക് മൂന്ന് പോയിന്റുമുണ്ടെന്നിരിക്കെ ജര്‍മനിക്കെതിരെ സമനില നേടാനായാല്‍ നോക്കൗട്ട് സാധ്യതയുമുണ്ട്.

കളി വനിതകള്‍ നയിക്കും

ദോഹ: ഖത്തര്‍ ലോകകപ്പ് മറ്റൊരു ചരിത്രം കൂടി കുറിക്കുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത കളി നിയന്ത്രിക്കുന്നതിനാണ് വ്യാഴാഴ്ച അല്‍ ബെയ്ത് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ചുകാരിയായ സ്‌റ്റെഫാനി ഫ്രാപ്പാര്‍ട്ടിനാണ് ആ ചരിത്ര നിയോഗം. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മില്‍ നടന്ന പോരാട്ടം സ്‌റ്റെഫാനി ഉള്‍പ്പെടെ നാല് വനിത റഫറിമാരാണ് നിയന്ത്രിച്ചത്. വനിതാ റഫറിമാര്‍ കളി നിയന്ത്രിക്കുന്ന കാര്യം ട്വിറ്റര്‍ പേജിലൂടെയാണ് ഫിഫ അറിയിച്ചത്.

‘വ്യാഴാഴ്ച മൂന്ന് വനിതകള്‍ റഫറിയിംഗില്‍ പുരുഷന്മാരുടെ ചുമതല ഏറ്റെടുക്കും. ചരിത്രം കുറിക്കപ്പെടുന്നു. സ്‌റ്റെഫാനി ഫ്രാപ്പാര്‍ട്ടിനൊപ്പം സഹായികളായി ന്യൂസ ബാക്കും കാരെന്‍ ഡയസും മേല്‍നോട്ടം വഹിക്കും.’ മൂവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ഫിഫ ട്വിറ്ററില്‍ കുറിച്ചു. ഒരു വനിത, പ്രധാന റഫറിയാകുന്നതും കളി നിയന്ത്രിക്കുന്ന നാല് പേരും വനിതകളാകുന്നതും ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ബ്രസീലുകാരിയായ ന്യൂസ ബാക്ക്, മെക്‌സിക്കന്‍ റഫറി കാരെന്‍ ഡയസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. കളി നിയന്ത്രിക്കാന്‍ വനിത റഫറിമാരെ ആദ്യമായി ഉള്‍പ്പെടുത്തുന്നത് ഖത്തര്‍ ലോകകപ്പിലാണ്.2009 മുതല്‍ അന്താരാഷ്ട്ര ഫിഫ റഫറിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സ്‌റ്റെഫാനി. ലീഗ് വണ്‍, ചാമ്പ്യന്‍സ് ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതയും സ്‌റ്റെഫാനിയാണ്. 2021ല്‍ നടന്ന ഒളിമ്പിക്‌സിലെ യുഎസ്എ, സ്വീഡന്‍ മത്സരം നിയന്ത്രിച്ചയാളാണ് ജപ്പാന്‍കാരിയായ യമഷിത.

News

ആയത്തുള്ള അലി ഖമേനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു

ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയാല്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്നും അത് കൂടുതല്‍ വഷളാക്കില്ലെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

നെതന്യാഹു, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് പകരം അവസാനിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.

‘ഇത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നില്ല, അത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോകുകയാണ്,’ നെതന്യാഹു പറഞ്ഞു.

ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള പദ്ധതികള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.

ഇറാന്‍-ഇസ്രാഈല്‍ ഏറ്റുമുട്ടല്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയില്‍ പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തു എന്ന റിപ്പോര്‍ട്ട് നെതന്യാഹു തള്ളിക്കളഞ്ഞു.

നെതന്യാഹു ഖമേനിക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു.

Continue Reading

kerala

കനത്ത മഴ; ഇന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.

Published

on

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആലപ്പുഴ ജില്ലയ്ക്കും അവധിയാണ്. ‘കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാന്‍ ഒന്നും നില്‍ക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ വായിച്ച് നോക്കണം കേട്ടോ ‘ ആലപ്പുഴ കലക്ടര്‍ കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ ( P madhavan ) അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയാണ്.

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ പൂര്‍ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്.

സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ് എന്നിവര്‍ മരുമക്കളാണ്

Continue Reading

Trending