Connect with us

Culture

കരുത്ത് തെളിയിച്ച് ബ്രസീല്‍, അര്‍ജന്റീന, പോര്‍ചുഗല്‍; തോല്‍വിയില്‍ ഞെട്ടി ഫ്രാന്‍സ്

Published

on

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്‍ കരുത്തരായ ജര്‍മനിയും സ്‌പെയിനും നേര്‍ക്കുനേര്‍ വന്ന മല്‍സരം സമനിലയില്‍ അവസാനിച്ചു.


സൂപ്പര്‍ താരം മെസിയെയും പരിക്കുമൂലം വിശ്രമത്തിലുള്ള അഗ്യൂറോയേയും കൂടാതെ ഇറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയെ തകര്‍ത്തത്. ഉദ്ഘാടന മല്‍സരത്തില്‍ റഷ്യയും ബ്രസീലും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ടീമിനെ മഞ്ഞപ്പട ഗ്യാലറിയിലേക്ക് മടക്കിയത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഇറ്റലിക്കെതിരെ കളിയുടെ അവസാന 15 മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകള്‍. പകരക്കാരായി കളത്തിലെത്തിയ എവര്‍ ബനേഗ (75)യും, മാനുവല്‍ ലാന്‍സിനി (85)യുമാണ് ബഫന്റെ കോട്ട തകര്‍ത്ത് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. പാസുകളാലും വേഗത കൊണ്ടും പൂര്‍ണമായും അര്‍ജന്റീനയുടെ കയ്യിലായിരുന്നു മത്സരം. മെസിയില്ലാതെ അസൂറികളെ എതിരില്ലാതെ തകര്‍ത്ത മത്സരം അര്‍ജന്റീനക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

പരുക്കേറ്റ നെയ്മറിനെ കൂടാതെയിറങ്ങിയ ബ്രസീല്‍, ആദ്യ പകുതിയിലെ ഗോള്‍രഹിത സമനിലക്കുശേഷം ഉണര്‍ന്നു കളിച്ചാണ് വിജയം നേടിയത്. ജോ മിറാണ്ട (53), ഫിലിപ്പ് കുടീന്യോ (62′, പെനാല്‍റ്റി), പൗളീന്യോ (66) എന്നിവരാണ് റഷ്യയുടെ വല കുലുക്കിയത്. ലോകകപ്പ് കിരീടം കണ്ണുവെക്കുന്ന ടീമെന്ന സൂചന നല്‍കുന്നതായിരുന്നു മഞ്ഞപ്പടയുടെ പൊരാട്ടം തുടങ്ങി.

ഒത്തിണക്കവും സംഘടിത നീക്കങ്ങളുമായിരുന്നു റഷ്യക്കെതിരേ ബ്രസീലിന്റെ മികവ്. ഒന്നാം പകുതിയില്‍ ആന്റണ്‍ മിറാന്‍ചുക്ക് നല്ലൊരവസരം പാഴാക്കിയതൊഴിച്ചാല്‍ മത്സരത്തില്‍ റഷ്യയുടെ സാന്നിധ്യം വിരളമായിരുന്നു. മറുവശത്ത് ഗോളി ഇഗോര്‍ അകിന്‍ഫീവന്റെ രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോള്‍ കുടുങ്ങുന്നതില്‍ നിന്നും ആതിഥേയരെ രക്ഷിച്ചത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഈജിപ്തിനെതിരെ ഇന്‍ജുറി ടൈമില്‍ ജയിച്ചു കയറിയ പോര്‍ച്ചുഗലിന്റെ പ്രകടനമാണ് സൗഹൃദ മല്‍സരങ്ങളിലെ ഹൈലൈറ്റ്. 90 മിനിറ്റുവരെ യൂറോപ്പിലെ സൂപ്പര്‍താരോദയം മുഹമ്മദ് സലാഹ് നേടിയ ഒരു ഗോളിന് ഈജിപ്തിനോട് പിന്നിട്ടുനിന്ന ശേഷം ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗല്‍ ജയിച്ചു കയറുകയായിരുന്നു. ഈജിപ്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപടയുടെ വിജയം. ലിവര്‍്പ്പൂര്‍ താരം സലാഹിന്റെ 56-ാം മിനിറ്റിലെ ഗോളില്‍ മുന്നില്‍ക്കയറിയ ഈജിപ്തിനെ ഇന്‍ജുറി ടൈമിലെ ഇരട്ട ഹെഡര്‍ ഗോളുകളിലൂടെ റൊണാള്‍ഡോ വീഴ്ത്തുകയായിരുന്നു. 90+2, 90+4 മിനിറ്റുകളിലായിരുന്നു റോണോയുടെ ഗോളുകള്‍.

മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന്റെ കരുത്തരായ പട കൊളംബിയക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രണ്ടു ഗോളുകളുടെ ലീഡ് നേടിയ ഫ്രാന്‍സിനെ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് കൊളംബിയ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ കൊളംബിയ മുരിയേല്‍ (28), ഫാല്‍ക്കാവോ (62), ക്വിന്റേരോ (83) എന്നിവര്‍ ലക്ഷ്യം കണ്ടു. ഒലിവര്‍ ജിറൂഡ്് (11), ലെമാര്‍ (26) എന്നിവര്‍ ലക്ഷ്യം കണ്ട മത്സരത്തിലാണ് കരുത്തരായ ഫ്രാന്‍സിന് അട്ടിമറി നേരിട്ടത്.

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending