Connect with us

News

ഇന്ത്യക്ക് നാളെ ജർമൻ പരീക്ഷ

പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.

Published

on

പാരീസ്:ഓർമയില്ലേ, മുന്ന് വർഷം മുമ്പ് ജപ്പാൻ ആസ്ഥാനമായ ടോക്കിയോവിൽ നടന്ന ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ മൽസരം..5-4 എന്ന ഗംഭീര സ്ക്കോറിൽ ഇന്ത്യ 41 വർഷത്തെ ഇടവേളക്ക് ശേഷം ഹോക്കിയിൽ മെഡൽ നേടിയ മൽസരം. പി.ആർ ശ്രീജേഷ് എന്ന ഗോൾക്കീപ്പർ അതിഗംഭീര പ്രകടനം നടത്തിയപ്പോൾ അന്ന് തോൽവി രുചിച്ചവർ ജർമൻകാരായിരുന്നു. നാളെ അതേ ജർമൻകാരുമായി ഇന്ത്യാ ഇവിടെ പാരീസിൽ കളിക്കുന്നു-സെമിഫൈനൽ. പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.

ജർമനിക്കാർ കരുത്തരാണ്. അതിവേഗ ഹോക്കിയുടെ വക്താക്കളാണ്. ഇവിടെയെത്തിയ ശേഷം തോൽവിയറിയാത്തവരാണ്. ക്വാർട്ടർ ഫൈനലിൽ ആധികാരികമായി അർജൻറീനക്കാരെ കീഴ്പ്പെടുത്തിയവരാണ്. ഇന്ത്യയും കരുത്തുറ്റ പ്രകടനങ്ങളുടെ വിലാസത്തിലാണ്. ആറ് മൽസരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി മാത്രം. അത് ടോക്കിയോവിൽ സ്വർണം സ്വന്തമാക്കിയ ബെൽജിയത്തോട്. ആ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായിരിക്കുന്നു. സ്പെയിനിന് മുന്നിൽ അവർ 3-2ന് തോൽക്കുകയായിരുന്നു. ഇന്ന് തന്നെ ആദ്യ സെമിയിൽ നെതർലൻഡ്സ് സ്പെയിനുമായി കളിക്കുന്നുണ്ട്. സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ മൽസര സാധ്യതയുണ്ടെങ്കിലും ഹർമൻപ്രീതും സംഘവും സ്വർണം സ്വന്തമാക്കി തന്നെയാണ് കളിക്കുന്നത്. 1980 ലെ മോസ്ക്കോ ഒളിംപിക്സിന് ശേഷം ഇന്ത്യക്ക് ഹോക്കിയിൽ സ്വർണം കിട്ടിയിട്ടില്ല.

ഗോൾകീപ്പർ ശ്രീജേഷ്, ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, യുവതാരം അഭിഷേക് എന്നിവരുടെ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. ക്വാർട്ടർ ഫൈനലുൾപെടെ അപാരമികവാണ് ശ്രീജേഷ് പ്രകടിപ്പിക്കുന്നത്. ബ്രിട്ടനെതിരായ മൽസരത്തിൽ പെനാൽട്ടി ഷുട്ടൗട്ടിൽ മിന്നും മികവാണ് ഇന്ത്യയുടെ വൻമതിൽ കാഴ്ച്ചവെച്ചത്. പെനാൽട്ടി കോർണർ വിദഗ്ദ്ധനായ നായകൻ ഹർമൻ ഗോൾവേട്ടയിൽ മുന്നിലാണ്. വേഗതയിൽ കളിക്കുന്ന അഭിഷേകും അവസരവാദിയാണ്. ചില മൽസരങ്ങളിൽ പക്ഷേ പ്രതിരോധത്തിന് പിഴച്ചിരുന്നു.

ആദ്യ മൽസരത്തിൽ ന്യൂസിലൻഡ് ഇന്ത്യക്കെതിരെ തുടക്കത്തിൽ തന്നെ ഗോൾ നേടിയിരുന്നു. ബെൽജിയത്തിനെതിരായ മൽസരത്തിൻറെ അവസാനത്തിലും പ്രതിരോധം തളർന്നിരുന്നു. എന്നാൽ ജർമൻകാർ ചെറിയ പിഴവുകളെ പോലും പ്രയോജനപ്പെടുത്തുന്നവരാണ്. അതിനാൽ അതീവ ജാഗ്രത നിർബന്ധമാണ്. ലുകാസ് വിൻഡഫർ,നിക്കോളാസ് വെലൻ തുടങ്ങിയവർ അപാര ഫോമിലുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു

എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്

Published

on

ദുബായില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയില്‍ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാര്‍ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഇവരിപ്പോള്‍ ലക്ക്ബി പൊലിസ് സ്‌റ്റേഷനിലാണ്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ ശരിയായി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ.സനാതനന്‍ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം, മസ്‌കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Continue Reading

kerala

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു

Published

on

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സെപ്റ്റംബർ നാലിനാണ് രോഗിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആറാം തീയതി ഫാസിൽ ക്ലിനിക്കിലേക്കാണ് വീട്ടിൽ നിന്ന് ആദ്യം എത്തിയത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കും രോഗി എത്തിയിരുന്നു. നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ് ഹോസ്പിറ്റൽ, ജെ എം സി ക്ലിനിക് / ബാബു പാരമ്പര്യ വൈദ്യശാല, പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റൽ എന്നിവിടങ്ങളാണ് സമ്പർക്കം ഉണ്ടായ സ്ഥലങ്ങൾ.

ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിച്ചത്. അതേസമയം മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർത്ഥിയുമായ 24കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയായിരുന്നു.

Continue Reading

GULF

പ്രവാചക സന്ദേശപുനാവർത്തനം പ്രബോധന വീഥിയിലെ നവ ക്രമം: ഡോ. ഖാസിമുൽ ഖാസിമി

Published

on

ദമ്മാം: എല്ലാവർഷവും ഒരു മാസക്കാലം പ്രവാചകൻ്റെജന്മവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന വ്യത്യസ്ത പരിപാടികൾ ഇസ്ലാമിക പ്രബോധനത്തിനും മാനവ ഐക്യ സന്ദേശത്തിനും ഫലപ്രദമായി വിനിയോഗിക്കണമെന്ന് ഡോ. ഖാസിമുൽ ഖാസിമി’
sic തുഖ്ബ കമ്മിറ്റി സംഘടിപ്പിച്ച റബീഅ് കാമ്പയിൻ നേത്വത്വ സംഘമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചക സന്ദേശത്തിനു വർത്തമാനകാലഘട്ടത്തിൽ വലിയ പ്രസക്തി ഉണ്ടന്നും പരസ്പര തെറ്റിദ്ധാരണ അകറ്റാനും മാനവിക ഐക്യത്തിനും സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sic പ്രസിഡണ്ട് സുഹൈൽ ഹുദവി വളവന്നൂർ അദ്ധ്യക്ഷനായിരുന്നു. ഉമർ ഓമശ്ശേരി, ജമാൽ മീനങ്ങാടി, ഷംനാസ് പൂനൂർ, പൂക്കോയതങ്ങൾ അബദുറസാക് ഫൈസി, ശംസുദ്ധീൻ ഫൈസി തുടങ്ങിയവർ ആശംസകൾ നേർന്നു ജനറൽ സെക്രട്ടറി അബ്ദുന്നാസർ സ്വാഗതവും ഇല്യാസ് ശിവപുരം നന്ദിയും പറഞ്ഞു

Continue Reading

Trending