Culture
തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരപ്പ് ഗോദയില്‍ വിയര്‍ത്ത് ഇടതുപക്ഷം

കെ.പി ജലീല്‍
പാലക്കാട്
വോട്ടെടുപ്പിന് 11 നാള്‍ മാത്രം ബാക്കിയിരിക്കെ തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരന്ന് നില്‍ക്കുകയാണ് സംസ്ഥാനത്തെ ഇടതുമുന്നണിയും സര്‍ക്കാരും. ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി കൂട്ടുചേരുമ്പോള്‍ ലഭിക്കുമായിരുന്ന മതേതരപ്രതിച്ഛായ മുതലെടുക്കാമെന്ന ആദ്യഘട്ടത്തിലെ അടവുനയം അപ്രതീക്ഷിതമായി കീഴ്‌മേല്‍ മറിഞ്ഞതാണ് സി.പി.എമ്മിനെയും മുന്നണിയെയും ഇപ്പോള്‍ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ വയനാട്ടെ സ്ഥാനാര്‍ത്ഥിത്വം, ബുദ്ധിജീവികളുടെ യു.ഡി.എഫിനുള്ള പിന്തുണ, മഹാപ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചെന്ന അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ട്, ദീപനിശാന്തും എ. വിജയരാഘവനും വരുത്തിവെച്ച അനവസരത്തിലുള്ള വാക്‌പ്രേയോഗങ്ങള്‍, കിഫ്ബി പദ്ധതിക്ക് ഫണ്ടിനായി എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള കമ്പനിയെ സമീപിച്ചത്, മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍ തുടങ്ങിവയാണ് പ്രചാരണത്തിന്റെആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് കരണത്തടിയായിരിക്കുന്നത്. ഇവയെല്ലാം സ്വയം വരുത്തിവെച്ച വിനയാണെന്നതാണ് കുറ്റബോധത്താല്‍ തലതാഴ്ത്താന്‍ സി.പി.എം നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ വരുന്നതിനെതിരെ സി.പി.എമ്മിനകത്ത് രൂപംകൊണ്ട അങ്കലാപ്പ് വ്യക്തമാക്കുന്നതായിരുന്നു സി.ിപി.എം മുഖപത്രം ‘പപ്പു’ എന്ന് രാഹുലിനെ ആക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം. ഇത് തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതും അതിന്റെ തലേന്ന് മുന്നണികണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ ലൈംഗികമായി അധിക്ഷേപിച്ച് പ്രസംഗിച്ചതും മുന്നണിയെ മോങ്ങാനിരുന്ന നായയുടെതലയില്‍ തേങ്ങാവീണ അവസ്ഥയിലെത്തിച്ചു. ഏറ്റവുമൊടുവില്‍ തനിക്കെതിരെ സി.പി. എം നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി പറയില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതും മുന്നണിയെ കടുത്ത ആശയദ്രാരിദ്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ആലത്തൂരില്‍ യൂത്ത്‌കോണ്‍ഗ്രസുകാരിയായ രമ്യഹരിദാസിന്റെ പ്രചാരണത്തിന് ആവേശം കൂട്ടിയതില്‍ ഇടതുസഹയാത്രികയായ തൃശൂരിലെ അധ്യാപിക ദീപനിശാന്തും സഹായിച്ചു. രമ്യ പാടുന്നതിനെ വിമര്‍ശിച്ചതാണ് മുന്നണിയെ സംസ്ഥാനതലത്തില്‍തന്നെ കെണിയിലാക്കിയത്. ഇനിയെന്ത് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാത്ത വെട്ടിലാണ് ഇടതുമുന്നണിയും വിശേഷിച്ച് സി.പി.എം നേതൃത്വവും. സീതാറാം യെച്ചൂരി രാഹുലിന് അനുകൂലമായി പരസ്യനിലപാടെടുത്തിരിക്കുന്നത് കേരളഘടകത്തെ വല്ലാതെ വെട്ടിലാക്കിയിട്ടുണ്ട്. മുസ്്‌ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് തൊടുത്ത ആക്ഷേപത്തെ നേരിടാന്‍ സി.പി.എം തയ്യാറായില്ലെന്ന് മാത്രമല്ല, അതിനെ പരോക്ഷമായി ന്യായീകരിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതാവ് ബൃന്ദകാരാട്ട് നടത്തിയ പ്രസ്താവനയും സി.പി.എം കേരളഘടകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് ശശിതരൂരിനെ അനുകൂലിച്ച് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയും രാഹുലിനെ പിന്തുണച്ച് പ്രമുഖ സാഹിത്യകാരി എം.ലീലാവതിയും പരസ്യമായി രംഗത്തുവന്നത് സാഹിത്യരംഗം കുത്തകയെന്നഭിമാനിച്ചുവെച്ചവരുടെ നേര്‍ക്കുള്ള പ്രഹരമായി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നാടായ കേരളത്തിലേക്ക് രാഹുല്‍ഗാന്ധിയെ നേരോടെ വരവേല്‍ക്കുന്നതാണ് ഉചിതമെന്ന് ഇടകുപക്ഷബുദ്ധിജീവികളും സി.പി.എമ്മിനെ ഉപദേശിച്ചു. ഇതോടെയാണ് രാഹുലിനെ വിമര്‍ശിക്കുന്നത് ദോഷം ചെയ്യുമെന്ന സ്ഥിതിയിലേക്ക് സി.പി.എമ്മിനെ ഇപ്പോഴെത്തിച്ചിരിക്കുന്നത്.
ഇതിനിടെ കഴിഞ്ഞദിവസങ്ങളിലായി മനോരമന്യൂസ് ചാനല്‍പുറത്തുവിട്ട അഭിപ്രായസര്‍വേയും ഇടതിന് മറ്റൊരാഘാതമായി. മാധ്യമങ്ങളിലല്ലെങ്കിലും സംഘടനാരംഗത്ത് വലിയമേല്‍കൈ ഉണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് കാസര്‍കോടും തിരുവനന്തപുരവും അടക്കമുള്ള കുത്തകമണ്ഡലങ്ങള്‍കൈവിട്ടുപോകുമെന്ന് മനോരമയുടെ മാര്‍ച്ചിലെ സര്‍വേ നല്‍കിയ സൂചന. സംസ്ഥാനത്തെ 20ല്‍ 15 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം. പാലക്കാട് , ആലപ്പുഴ, വടകര എന്നിവമാത്രമാണ് എല്‍.ഡി.എഫ് നേടുകയെന്നാണ് സര്‍വേ പറയുന്നത്. മാതൃ’ൂമി സര്‍വേയിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് ഇടതുമുന്നണിക്ക് പ്രവചിക്കുന്നത്. ഇത് ഇടതുമുന്നണിയുടെ അണികളെ വല്ലാതെ ആവേശം കെടുത്തിയിരിക്കയാണ്. ഒരാഴ്ചക്കുള്ളില്‍ രാഹുല്‍ വീണ്ടുമെത്തുന്നതോടെ ഈ ടെംപോ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയും. അതേസമയം പുറമെ ആവേശം കാട്ടുന്നുണ്ടെങ്കിലും അമിതആത്മവിശ്വാസം അപകടമാണെന്ന തിരിച്ചറിവും യു.ഡി.എഫ് നേതൃത്വത്തിനും അണികള്‍ക്കുമുണ്ട്. 16ന് രാഹുല്‍ എത്തുന്നതുവരെ ആവേശം നിലനിര്‍ത്തുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ വെല്ലുവിളി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india3 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്