Connect with us

kerala

ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ല; മുസ്ലിം നേതൃയോഗം

കലാലയങ്ങളില്‍ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം നേതൃയോഗം.

Published

on

കലാലയങ്ങളില്‍ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം നേതൃയോഗം. ഇടത് സര്‍ക്കാര്‍ നിര്‍ബന്ധ പൂര്‍വ്വം ഇത്തരം ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നേതൃയോഗം വ്യക്തമാക്കി. ലിബറല്‍ ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഇടത് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത സംഘടനാ നേതാക്കളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിലാണ് മുസ്ലിം സംഘടനാ നേതാക്കള്‍ യോഗം ചേര്‍ന്നത്.

മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ട്രല്‍ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് കേവലം വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടത് പക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധ പൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. – നേതൃയോഗം ആവശ്യപ്പെട്ടു.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി കൂരിയാട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.എന്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ടി.കെ അഷ്‌റഫ്, അഡ്വ ഹനീഫ്, സി.മരക്കാരുട്ടി, അബ്ദുല്‍ സലാം വളപ്പില്‍, ഇ.പി അഷ്‌റഫ് ബാഖവി, ശിഹാബ് പൂക്കോട്ടൂര്‍, പ്രൊഫ. കടവനാട് മുഹമ്മദ്, എഞ്ചിനീയര്‍ പി.മമ്മദ് കോയ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പാലക്കാട് സിപിഎം-ബിജെപി ഡീൽ, സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ മണ്ടൻ തീരുമാനം; പരിഹസിച്ച് വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

Published

on

പാലക്കാട് സിപിഎം-ബിജെപി ഡീലെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്‍റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും പൂരം കലക്കലും  ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്‍റെ തീരുമാനം മണ്ടത്തരമാണെന്നും സതീശന്‍ പരിഹസിച്ചു. വരാനിരിക്കുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനായിരത്തിൽ കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Published

on

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.

തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുമുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. യു.ഡി.എഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത മാസം 13നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു.

Continue Reading

kerala

സരിന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗതികേട്; സിപിഎം ആദ്യ റൗണ്ടിൽ തന്നെ തോറ്റെന്ന് എം.എം. ഹസ്സൻ

സിപിഎമ്മിന്‍റെ അടവ് നയം അല്ല ഇത് അടിയറവാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

സരിനെ സ്ഥാനാർത്ഥിയാക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. ഓന്തിന്‍റെ രാഷ്ട്രീയ രൂപമായി സരിൻ മാറി. അവസരവാദിയായ സരിനെ സ്ഥാനാർത്ഥിയാക്കിയതോടെ സിപിഎം ആദ്യ റൗണ്ടിൽ തന്നെ തോറ്റിരിക്കുകയാണന്നും ഹസ്സന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ അടവ് നയം അല്ല ഇത് അടിയറവാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം ബുദ്ധിമോശം കാണിച്ചപ്പോൾ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായി. രാഹുൽ മികച്ച വിജയം നേടുമെന്നും സിപിഎമ്മിൽ ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാണോ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാളെ സ്ഥാനാർത്ഥിയാക്കുന്നതെന്നും ഹസന്‍ ചോദിച്ചു.

Continue Reading

Trending