News
ജി.സി.സി ഉച്ചകോടി ഇന്ന്; പ്രതീക്ഷയോടെ ഗൾഫ്
കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ( ജി.സി.സി) 41-ാമത് ഉച്ചകോടി ഇന്ന് സഊദി സാംസ്‌കാരിക നഗരമായ അൽ ഉലയിൽ നടക്കും. കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നര വർഷമായി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയിൽ ശ്രമം തുടരുകയാണ്. പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് സഊദിയും യു.എ.ഇയും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ക്രിയാത്മക ഇടപെടലിലൂടെ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം വിജയിക്കുമെന്നാണ് പ്രതീക്ഷ.
ബഹ്‌റൈനിലായിരുന്നു നേരത്തെ ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് വേദി സഊദിയിലേക്ക് മാറ്റിയതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപകമായ ശേഷം ഇതാദ്യമായാണ് ജിസിസി ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ടെത്തുന്നത്. ജി 20 ഉച്ചകോടിയെല്ലാം കോവിഡ് നിയന്ത്രണം മൂലം വിർച്വൽ പ്ലാറ്റ്‌ഫോമിലായിരുന്നു ഒത്തുചേർന്നിരുന്നത്. കോവിഡ് വ്യാപനത്തെ കർശനമായ മുൻകരുതൽ നടപടികളിലൂടെ നിയന്ത്രിക്കാൻ സാധിച്ച സാഹചര്യത്തിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾ തമ്മിൽ ഏകീകൃത നിലപാടുകളും നടപടികളും ആവശ്യമെന്ന് ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ് വ്യക്തമാക്കിയിരുന്നു. ഗൾഫ് പൊതു വിപണി, കസ്റ്റംസ് യൂണിയൻ, ഇൻറർകണക്റ്റീവ് പവർ ഗ്രിഡ്, സ്വതന്ത്ര മൂലധന പ്രസ്ഥാനം, ഗൾഫ് റെയിൽവേ അതോറിറ്റി തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.
kerala
ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; ‘രക്ഷിതാക്കള്‍’ മതി: ഹൈക്കോടതി
ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്‍, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഈ ദമ്പതികള്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.
News
ഇസ്രാഈല്‍ ആക്രമണത്തില്‍ 9 കുട്ടികള്‍ നഷ്ടപ്പെട്ട നജാര്‍ കുടുംബത്തിലെ ബാപ്പയും കൊല്ലപ്പെട്ടു
ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാറാണ് കൊല്ലപ്പെട്ടത്.

ഇസ്രാഈല്‍ ആക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ നഷ്ടപ്പെട്ട നജാര്‍ കുടുംബത്തിലെ ബാപ്പയും കൊല്ലപ്പെട്ടു
ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടര്‍ ഹംദി അല്‍നജ്ജാറാണ് കൊല്ലപ്പെട്ടത്.
എട്ട് ദിവസം മുമ്പ് ഖാന്‍ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരുടെ പത്തില്‍ ഒമ്പത് മക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മേയ് 23ന് ഡോക്ടര്‍ ഹംദിയുടെ ഭാര്യയായ ഡോ. അലാ അല്‍ നജ്ജാര്‍ നാസര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് അവരുടെ കുടുംബവീടിന് നേരെ ഇസ്രാഈല്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ രക്ഷപ്പെട്ട അവരുടെ ഏക മകനായ ആദം ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.
india
ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ അശ്രദ്ധ: ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ എന്‍ഡിഎയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ (പിഎംസിഎച്ച്) ചികിത്സയില്‍ അനാസ്ഥ ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാരിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി ഞായറാഴ്ച ആഞ്ഞടിച്ചു.
‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദളിത് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് എക്സില്‍ ഒരു പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതയും തുടര്‍ന്നുള്ള ചികിത്സയിലെ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ മാത്രമല്ല, അവരുടെ ജീവന്‍ രക്ഷിക്കുന്നതിലും ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു,’ അദ്ദേഹം പറഞ്ഞു.
ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്‍കി.
ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ നിശബ്ദരായി ഇരിക്കില്ല, കുറ്റക്കാര്‍ക്കും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണം, എന്നായിരുന്നു പോസ്റ്റ്.
കേസില്‍ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രതിഷേധത്തില്‍ സംസാരിച്ച ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം പറഞ്ഞു, ‘ഈ കേസിന് രണ്ട് വശങ്ങളുണ്ട്, ആദ്യം, കുട്ടി ബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിന് ശേഷം അവളെ കൊലപ്പെടുത്താന്‍ ക്രൂരമായ ശ്രമമുണ്ടായി. രണ്ടാമതായി, സര്‍ക്കാര്‍ അശ്രദ്ധയില്‍ ഒരു കല്ലും ഉപേക്ഷിച്ചില്ല. ചികിത്സ വൈകിയതിനാല്‍ ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇതിന് സര്‍ക്കാര്‍ തന്നെ നേരിട്ട് ഉത്തരവാദികളാണ്.’
മുസാഫര്‍പൂരിലെ കുണ്ഡ്ലിയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്നയിലെ എയിംസ് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം പിഎംസിഎച്ചിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി അധികൃതര്‍ അറിയിച്ചു.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി