Connect with us

News

നരകയാതനയില്‍ ഗസ്സ; കൊല്ലപ്പെട്ട ഫലസ്തീനികള്‍ 3755

ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 13 ദിവസം പിന്നിട്ടതോടെ തുല്യതയില്ലാത്ത നരകയായതിനയിലേക്കാണ് ഗസ്സ എടുത്തെറിയപ്പെട്ടിരിക്കുന്നത്.

Published

on

ഗസ്സ: മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സയണിസ്റ്റ് ഭരണകൂടം ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ബാധം തുടരുന്നു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 13 ദിവസം പിന്നിട്ടതോടെ തുല്യതയില്ലാത്ത നരകയായതിനയിലേക്കാണ് ഗസ്സ എടുത്തെറിയപ്പെട്ടിരിക്കുന്നത്. അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശൂപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും ഗസ്സക്കുമേലുള്ള സൈനിക നടപടിയില്‍ തെല്ലും അയവു വരുത്താന്‍ നെതന്യാഹു ഭരണകൂടം തയ്യാറായിട്ടില്ല.

ഗസ്സയില്‍ മരണം 3755

റഫ അതിര്‍ത്തിയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ ഇന്നലെയും നിരവധി തവണ ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തി. ഖാന്‍ യൂനിസില്‍ അല്‍ അമല്‍ ആശുപത്രിക്കു സമീപം ഇസ്രാഈല്‍ ബോംബു വര്‍ഷിച്ചു. ആശുപത്രിയോടു ചേര്‍ന്ന റസിഡന്‍ഷ്യല്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം ഗസ്സയില്‍ 80ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുട എണ്ണം 3755 ആയി. 12,400ലധികം പേര്‍ക്കാണ് പരിക്കേറ്റത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 73 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1300 പേര്‍ക്ക് പരിക്കേറ്റു.

കൊന്നുതള്ളിയത് 1524 കുട്ടികളെ
1000 സ്ത്രീകളെ

ഹമാസിനെതിരായ പ്രത്യാക്രമണമെന്ന് അവകാശപ്പെടുന്ന സൈനിക നടപടിയില്‍ ഇസ്രാഈല്‍ ഇതുവരെ കൊന്നു തള്ളിയത് ആയിരത്തോളം സ്ത്രീകളേയും 1524 കുട്ടികളേയുമാണ്. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 600ലധികം കുട്ടികളുണ്ട്. 11 മാധ്യമ പ്രവര്‍ത്തകരും ഡസന്‍ കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ കൊല്ലപ്പെട്ടത് 1403 പേരാണ്. ഇതില്‍ 306 പേര്‍ ഇസ്രാഈലി പട്ടാളക്കാരാണ്.

വെസ്റ്റ്ബാങ്കിലും
കൂട്ടക്കുരുതി

ഗസ്സക്കു പിന്നാലെ വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ ക്രൂരത അതിരു കടക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പ് ആക്രമിച്ച ഇസ്രാഈല്‍ സൈന്യം മൂന്ന് ഫലസ്തീനികളെ വെടിവെച്ചു കൊന്നു. 80ലധികം പേരെ കസ്റ്റഡിയില്‍ എടുത്തു.

മൃതദേഹങ്ങളുമായി
യാചിച്ച്
ഡോക്ടര്‍മാര്‍

അതേസമയം ഇസ്രാഈല്‍ കൂട്ടക്കുരുതിക്കെതിരെ ലോക രാഷ്ട്രങ്ങളുടെ കുറ്റകരമായ മൗനം ഇപ്പോഴും തുടരുകയാണ്. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഡസനിലധികം വരുന്ന പിഞ്ചുബാല്യങ്ങളുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് ഇന്നലെ ഗസ്സയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സൈനിക നടപടി അവസാനിപ്പിക്കാന്‍ ആഗോള സമൂഹത്തിന്റെ പിന്തുണക്കായി യാചിച്ചത്. ഇസ്രാഈല്‍ ക്രൂരതക്കെതിരെ ആഗോള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ കഴിഞ്ഞ ദിവസം കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടും ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

ബൈഡനു
പിന്നാലെ സുനകും
ഇസ്രാഈലില്‍

അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനു പിന്നാലെ ഇസ്രാഈലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും നെതന്യാഹു ഭരണകൂടത്തിന്റെ യുദ്ധക്കുറ്റകൃത്യത്തെ പിന്തുണച്ചു. കടുപ്പമേറിയ മണിക്കൂറുകളില്‍ ഇസ്രാഈലിനൊപ്പം നില്‍ക്കുന്നു എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സുനകിന്റെ പ്രതികരണം.

20 ലക്ഷത്തിന് 24 ട്രക്ക്;
പരിഹാസമെന്ന്
സന്നദ്ധ പ്രവര്‍ത്തകര്‍

24 ട്രക്കുകള്‍ക്ക് മാത്രമാണ് സന്നദ്ധ സഹായവുമായി റഫ അതിര്‍ത്തി കടക്കാന്‍ അനുമതിയിലുള്ളത്. 20 ലക്ഷം മനുഷ്യര്‍ സര്‍വ്വവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായിക്കഴിഞ്ഞ ഒരു നാട്ടില്‍ 24 ട്രക്കുകളില്‍ സഹായമെത്തിച്ചിട്ട് എന്തു ചെയ്യാന്‍ എന്നാണ് യു.എന്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ചോദിക്കുന്നത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്.

ലോക നേതാക്കളെ ഫോണില്‍ വിളിച്ച് ഖത്തര്‍ അമീര്‍

സ്‌പെയിന്‍, നെതര്‍ലാന്റ് രാഷ്ട്ര തലവന്മാരുമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്നലെ ഫോണില്‍ സംസാരിച്ചു. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ആഗോള പിന്തുണ വേണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കണമെന്ന ആവശ്യവും അമീര്‍ ഉന്നയിച്ചു. ഖത്തര്‍ അമീര്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ഡച്ച് പ്രധാനമന്ത്രി മാര്‍്ക്ക് റുട്ടെയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെ രംഗത്തെത്തി. ഇതിനിടെ ഹമാസിന്റെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 250 ആണെന്ന പുതിയ സ്ഥിരീകരണം വന്നു. ബന്ദികളില്‍ ഇസ്രാഈലികള്‍ക്കു പുറമെ വിദേശികളും ഉള്‍പ്പെടുമെന്നാണ് വിവരം.

 

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

Trending