Connect with us

News

‘ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍

ചര്‍ച്ചില്‍ ബൈഡന്‍ സംസാരിക്കാന്‍ തുടങ്ങിയതും സദസ്സിന്റെ പിന്‍നിരയില്‍ ഇരുന്ന പ്രതിഷേധക്കാര്‍ എഴുന്നേല്‍ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.

Published

on

അമേരിക്കയിലെ സൗത്ത് കരോലീനയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍. ചാള്‍സ്റ്റോണിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതോഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ബൈഡന്‍ പ്രസംഗിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാര്‍ തടസം സൃഷ്ടിച്ചത്. ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരിക്കെ 2015ല്‍ ഈ ചര്‍ച്ചില്‍ ഒരു പാസ്റ്ററും എട്ട് വിശ്വാസികളും വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളി ട്രംപിനെതിരെ, വംശീയ വിദ്വേഷം, ജനാധിപത്യത്തിന് അപകടം എന്നീ ആരോപണങ്ങള്‍ പ്രചരണായുധങ്ങളാക്കുവാനാണ് ഡെമോക്രാറ്റുകള്‍ ഉദ്ദേശിക്കുന്നത്.

ചര്‍ച്ചില്‍ ബൈഡന്‍ സംസാരിക്കാന്‍ തുടങ്ങിയതും സദസ്സിന്റെ പിന്‍നിരയില്‍ ഇരുന്ന പ്രതിഷേധക്കാര്‍ എഴുന്നേല്‍ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ ‘ഇപ്പോള്‍ തന്നെ വെടിനിര്‍ത്തല്‍’ മുദ്രാവാക്യം വിളിച്ചു. ബഹളം അവസാനിച്ചപ്പോള്‍ ഗസയില്‍ നിന്ന് പിന്‍വലിക്കുവാന്‍ ഇസ്രഈലി സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ താന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് എന്ന് ബൈഡന്‍ പറഞ്ഞു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്കിലും ഫലസ്തീന്‍ അനുകൂലികള്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ 3 പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് അടക്കമുള്ള പാലങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending