More
ഗസയും മരണത്തിലും പോരാടുന്ന മനുഷ്യരും
യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് പ്രകാരം പതിനാലായിരത്തിലധികം കുട്ടികളും ഒമ്പതിനായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം പേര്‍ ഗാസ- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചു

ഗസയില്‍ ഇസ്രാഈല്‍ അധിനിവേശത്തിന്റെ ബാക്കിപത്രമായി ഓരോ മണിക്കൂറിലും മരിച്ചു വീഴുന്നവരുടെ സംഖ്യ ചെറുതല്ല. പലസ്തീന്‍ എങ്ങനെയാണ് ചോരപ്പുഴയായി മാറിയതെന്ന് ചരിത്രം നോക്കിയാല്‍ അറിയാം. ഇസ്രാഈലിന്റെ ഇരകളാകുന്നതില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് പ്രകാരം പതിനാലായിരത്തിലധികം കുട്ടികളും ഒമ്പതിനായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം പേര്‍ ഗാസ- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചു. തൊണ്ണൂറ്റിരണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഓരോ പത്തുമിനിറ്റിലും ഒരു പലസ്തീനിയന്‍ കുട്ടിയെങ്കിലും ഇസ്രാഈലിന്റെ നരഹത്യയില്‍ കരങ്ങള്‍കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇസ്രാഈലിന്റെ ജെറ്റ് വിമാനങ്ങള്‍ പലസ്തീനിയന്‍ ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കുമ്പോഴും മരിച്ചു വീഴുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോഴും ഗസയിലെ അരലക്ഷത്തിലധികം വരുന്ന കുട്ടികളും ഇസ്രാഈലിന്റെ യുദ്ധം കാരണം വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. ഇസ്രാഈല്‍ കാപാലികര്‍ ഓരോ കൊലപാതകത്തേയും ആസ്വദിച്ചുക്കൊണ്ടിരിക്കുകയാണ്. വംശഹത്യയില്‍ അസ്ഥിത്വം പ്രവചിക്കുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയകാര്യമല്ല. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗാമിന്റെ കണക്കനുസരിച്ച് ഏറ്റവും മോശം ശിശു പോഷകാഹാര കുറവ് അനരഭവിക്കുന്നതും പട്ടിണിയിലേക്ക് നീങ്ങുന്നതും ഗസയാണ്. തെക്കന്‍ ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആവശ്യസാധനങ്ങളില്ലാതെ ജനങ്ങള്‍ തിങ്ങി നിറയുന്ന അവസ്ഥ ഒരു ഭാഗത്തും ആശുപത്രി സംവിധാനം തകരുന്ന കാഴ്ച്ച മറുവശത്തും.
ഈ 21ാം നൂറ്റാണ്ടില്‍ ഇത്രയും മാരകമായ മനുഷ്യ നിര്‍മ്മിത യുദ്ധം നടന്നുക്കൊണ്ടരിക്കുമ്പോഴും ശക്തരായ രാജ്യങ്ങളെല്ലാം കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ഗസയെ മരണവും ദുരിതവും പട്ടിണിയും നിറഞ്ഞ ഒരു പ്രദേശമാക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞുവെന്നുള്ളത് ഭയാനകമാണ്. ഹമാസിനെ തകര്‍ക്കുന്നതിലും ബന്ധികളെ മോചിപ്പിക്കുന്നതിലും ഇസ്രാഈല്‍ അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയോ എന്നുള്ളതും സംശയമാണ്.
kerala
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.
kerala
ഹൃദയാഘാതം; ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കൽ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയിൽ എത്തിയത്.
ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവ്: മുൻ കൗൺസിലർ വി.പി. മജീദ്, മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്‌ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ഷറായ കബർ സ്ഥാനിയിൽ മറവ് ചെയ്തു.
kerala
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala3 days ago
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു