Connect with us

main stories

അംബാനിക്കും മീതെ; 2020ല്‍ ഒരു ദിവസം 449 കോടിയുടെ വളര്‍ച്ച- മോദിക്കാലത്ത് കുതികുതിച്ച് അദാനി

മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.

Published

on

ന്യൂഡല്‍ഹി: 2020 ല്‍ സമ്പത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കടത്തി വെട്ടി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം 19.1 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അദാനിക്കുണ്ടായത്. മുകേഷ് അംബാനക്ക് 16.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയും.

2010ലെ ആദ്യ പത്തര മാസത്തില്‍ അദാനി സ്വന്തം ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത് 1.41 ലക്ഷം കോടി രൂപയാണ്. അഥവാ, ദിനംപ്രതി 449 കോടി രൂപ! ഈ വര്‍ഷത്തേത് അടക്കം അദാനിയുടെ മൊത്തം ആസ്തി 30.4 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനിയുടേത് 75 ബില്യണ്‍ ഡോളറും. ബ്ലൂംബര്‍ഗ് സൂചിക പ്രകാരം ആഗോള തലത്തില്‍ അതിസമ്പന്നരുടെ പട്ടികയില്‍ നാല്‍പ്പതാമതാണ് അദാനി. മുകേഷ് അംബാനി പത്താമതും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും

ടെസ്‌ലയുടെ ഇലന്‍ മസ്‌കാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയത്. 92 ബില്യണ്‍ യുഎസ് ഡോളറാണ് മസ്‌ക് സമ്പാദിച്ചത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തില്‍ 68 ബില്യണിന്റെയും ചൈനീസ് ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് മേധാവി ഴോങ് ഷാന്‍ഷാന്റെ ആസ്തിയില്‍ 57 ബില്യണിന്റെയും വര്‍ധനയുണ്ടായി.

അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരിവിലയിലുണ്ടായ വര്‍ധനയാണ് ഗൗതം അദാനിയുടെ സമ്പത്ത് വര്‍ധിക്കാനുണ്ടായ കാരണം. ഈ വര്‍ഷം അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിയില്‍ 551 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്. അദാനി ഗ്യാസിന്റെ ഓഹരി 103 ശതമാനവും അദാനി എന്റര്‍പ്രൈസിന്റെ ഓഹരി 85 ശതമാനവും വര്‍ധിച്ചു. എന്നാല്‍ അദാനി പവറിന്റെ ഓഹരിയില്‍ ഇടിവു രേഖപ്പെടുത്തി; 38 ശതമാനം.

മുകേഷ് അംബാനി

1988ല്‍ ചരക്കു വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിക്ക് ഇപ്പോള്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, ലോജിസ്റ്റിക്, അഗ്രിബിസിനസ്, റിയല്‍ എസ്‌റ്റേറ്റ്, ഫൈനാന്‍ഷ്യല്‍ സര്‍വീസ്, ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, പ്രതിരോധം തുടങ്ങിയ മേഖലയില്‍ എല്ലാം വന്‍കിട നിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായാണ് അദാനി അറിയപ്പെടുന്നത്. മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അദാനിയുടെ ആസ്തിയില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് കണക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്ല്; കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് നേരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.

കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയും മുസ്‌ലിം വിരുദ്ധ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ്.

ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2024ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ INC ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും,” ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണഘടനാ തത്വങ്ങള്‍ക്ക് മേലുള്ള എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും രമേശ് പറഞ്ഞു. ”ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, വ്യവസ്ഥകള്‍, കീഴ്വഴക്കങ്ങള്‍ എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ചെറുത്തുനില്‍ക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം, 2005, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, 2024 എന്നിവയിലെ ഭേദഗതികള്‍ക്കെതിരെ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇതിനകം പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചു.

നേരത്തെ ലോക്സഭ ബില്‍ പാസാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

 

Continue Reading

india

കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവ്; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ച് കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി

കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവുണ്ടായതായി കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

Published

on

കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവുണ്ടായതായി കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 2014-15 കാലയളവില്‍ 85,431 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന കുരുമുളക് 2023-24 ആയപ്പോഴേക്ക് 72,699 ഹെക്ടര്‍ സ്ഥലത്തേക്കായി ചുരുങ്ങിയതായും കുരുമുളക് ഉല്‍പാദനം 40,690 ടണ്‍ ആയിരുന്നത് 30,798 ടണ്‍ ആയി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കൃഷിക്ക് ഭീഷണിയാകുന്ന കീടങ്ങളും രോഗങ്ങളും കാരണമാണ് കുരുമുളക് കൃഷിയില്‍ ഗണ്യമായ ഇടിവുണ്ടായത്. എട്ടു മുതല്‍ പത്ത് ശതമാനം വരെ കൃഷിയിലും ഉല്‍പാദനത്തിനും കുറവുണ്ടായിട്ടുണ്ട്. പ്രധാനമായും കുരുമുളക് ഇടവിളയായിട്ടാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ കുരുമുളക് കൃഷിക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് അരിക്കാനട്ട് ആന്റ് സ്‌പൈസസ് ഡവലപ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് എന്നിവ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയമായി ചേര്‍ന്ന് 21 ല്‍ പരം ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ഉല്‍പാദന ശേഷിയുമുള്ള നടീലിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ കുരുമുളക് കൃഷിയിലും ഉല്‍പാദനത്തിലുമുണ്ടായ കുറവിനെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

Continue Reading

india

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; സ്റ്റാലിന്‍

‘ബില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണം’

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞ് നിയമസഭയില്‍ എത്തിയത്. വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളുമുണ്ടായിട്ടും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ വഖഫ് ബില്ലിനെ എതിര്‍ത്തെന്നും 232 പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തും 288 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്‌തെന്നും അദ്ദേഹം സൂചിപ്പിച്ചു. ബില്ലിനെ എതിര്‍ക്കുന്ന അംഗങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടും ഭേദഗതികളില്ലാതെയാണ് ബില്‍ പാസാക്കിയതെന്നും ഇതിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തുനിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടും അതെല്ലാം അവഗണിച്ചാണ് ബില്‍ പാസാക്കിയത്.

എന്നാല്‍ ബില്ലില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.

 

Continue Reading

Trending