Connect with us

india

ഗൗരി ലങ്കേഷ് വധം: പ്രധാന സാക്ഷി കൂറുമാറി

തീവ്ര വലതു പക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധപ്പെട്ടവരായിരുന്നു ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിൽ.

Published

on

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. വ്യവസായി മാടേതിര തിമ്മയ്യ (46) ആണ് കൂറ് മാറിയത്. മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊന്ന കേസിലെ മുഖ്യ പ്രതി രാജേഷ് ബംഗേരയുടെ പദ്ധതിയെ കുറിച്ച് തനിക്ക് അറിയാമെന്ന് കുറ്റസമ്മത മൊഴി നൽകാൻ തന്നെ പൊലീസ് നിർബന്ധിപ്പിക്കുകയായിരുന്നു എന്നാണ് തിമ്മയ്യ കോടതിയിൽ പറഞ്ഞത്.

മഹാരാഷ്ട്രയിലെ ഏതാനും ആളുകളുമായും ബംഗേര ബന്ധപ്പെട്ടിരുന്നെന്നും മടിക്കേരിയിലെ ഒരു ഓഫീസിൽ വെച്ചാണ് അവർ കണ്ടു മുട്ടിയതെന്നുമായിരുന്നു 2018 ൽ തിമ്മയ്യ നൽകിയ മൊഴി. തന്റെ ഓഫീസ് സ്ഥലമായിരുന്നു ഇവർക്ക് കൂടികാഴ്ചക്കായി തിമ്മയ്യ വിട്ടു കൊടുത്തതെന്നായിരുന്നു പറഞ്ഞത്.

എന്നാൽ പ്രത്യേക കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കോടതിയിൽ ഹാജരായ തിമ്മയ്യ തൻ്റെ കുറ്റസമ്മതം നിർബന്ധിച്ചിട്ടാണെന്ന് പറയുകയായിരുന്നു. ‘രണ്ട് ദിവസം ബെംഗളൂരുവിൽ തങ്ങാൻ പൊലീസ് എന്നോട് നിർദ്ദേശിച്ചു, അവർ എന്നോട് ബംഗേരയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ഞാൻ നടത്തിയ കുറ്റസമ്മത മൊഴി പോലീസ് തയ്യാറാക്കിയതാണ്. അനുസരിക്കുന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു,’ തിമ്മയ്യ പറയുന്നു.
പ്രശസ്ത മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ തന്റെ വസതിയിൽ വെച്ച് വെടിയേറ്റ് മരിക്കുന്നത്. ലങ്കേഷ് പത്രിക എന്ന വാരികയുടെ എഡിറ്ററായ അവർ, സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയങ്ങൾക്കെതിരായ നിലപാടുകളുടെ പേരിൽ നിരവധി തവണ സൈബർ അക്രമണകൾക്ക് വിധേയയായിരുന്നു.
തീവ്ര വലതു പക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധപ്പെട്ടവരായിരുന്നു ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending