Connect with us

kerala

ഉപജില്ലയിലും ജില്ലയിലും തഴയപ്പെട്ട ഗരിമയ്ക്ക് ലഭിച്ചത് പൊരുതി നേടിയ വിജയം

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ ജീവിതകഥ കഥാ പ്രസംഗ മത്സരത്തില്‍ അവതരിപ്പിച്ചാണ് ഗരിമ മനോജ് വെന്നിക്കൊടി പാറിച്ചത്.

Published

on

ഉപജില്ലയിലും ജില്ലയിലും തഴയപ്പെട്ട പെണ്‍കുട്ടി നിയമയുദ്ധത്തിലൂടെ സംസ്ഥാന കലോത്സവ വേദിയിലെത്തുകയും വീറുറ്റ പോരാട്ടത്തിന്റെ കഥ പറഞ്ഞ് എ.ഗ്രേഡിന്റെ തുഞ്ചത്തേറുകയും ചെയ്തത് തൃത്താല ഹൈസ്‌കൂളിന് അവിസ്മരണീയാനുഭവമായി. തൃത്താല ഉപജില്ലാ കലോത്സവത്തില്‍ കഥാപ്രസംഗ മത്സരത്തിന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഗരിമ മനോജിന് ലഭിച്ചത് തേഡ് എ.ഗ്രേഡ്. നന്നായി ശോഭിച്ചിട്ടും തഴയപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായത് സദസ്സിന് ഒന്നടങ്കം. കോടതി വിധി സമ്പാദിച്ച് ജില്ലയില്‍ എത്തിയപ്പോള്‍ എ.ഗ്രേഡ് ലഭിച്ചെങ്കിലും ഫസ്റ്റ് കിട്ടിയ കുട്ടിയെ മറികടക്കാന്‍ സാധിച്ചില്ല. ഒരേ വിധികര്‍ത്താവ് തന്നെയാണ് ജില്ലയിലും സബ്ജില്ലയിലും ജഡ്ജ് ആയി എത്തിയത് എന്നറിഞ്ഞതോടെ വീണ്ടും അപ്പീല്‍ കൊടുത്തെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്ന് വീണ്ടും കോടതി ഉത്തരവുമായി സംസ്ഥാന കലോത്സവ വേദിയിലെത്തി. ജില്ലയില്‍ ഫസ്റ്റ് കിട്ടിയ കുട്ടിയെ പിന്‍തള്ളി ഗരിമ നേടിയത് മിന്നുന്ന വിജയം.

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ ജീവിതകഥ കഥാ പ്രസംഗ മത്സരത്തില്‍ അവതരിപ്പിച്ചാണ് ഗരിമ മനോജ് വെന്നിക്കൊടി പാറിച്ചത്. താഴെ തട്ടില്‍ തഴയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി ഗരിമയുടെ വിജയം. ഗരിമ മനോജിനോടൊപ്പം ഗൗരവ് മനോജ്, മിഥുന്‍ പ്രസാദ്, ആദിദേവ്,ശ്രേയസ് എന്നിവരാണ് ടീമിലുണ്ടായത്. തൃത്താല ഡോ.കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് തൃശൂരിലെ പോള്‍സണ്‍ താണിക്കലാണ് ഗുരു.
പഠനകാലത്ത് തഴയപ്പെട്ടതിന്റെ നൊമ്പരം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അക്ഷര ജാലകം ബുക്‌സിന്റെ അമരക്കാരനും പൊതുപ്രവര്‍ത്തകനുമായ ഹുസൈന്‍ തട്ടത്താഴത്ത് ആണ് നിയമ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഈ വിജയത്തിനുള്ള മുഴുവന്‍ സഹായവും ചെയ്തതെന്ന് ഗരിമ മനോജ് പറഞ്ഞു.

യു.പി വിഭാഗത്തില്‍ ജില്ലയില്‍ എ.ഗ്രേഡ്, നന്മ ബാലയരങ്ങ് കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഫസ്റ്റ് എ ഗ്രേഡ്,
മോണോ ആക്റ്റില്‍ ഫസ്റ്റ് എന്നിവ ഗരിമക്ക് ലഭിച്ചിട്ടുണ്ട്. കഥ, കവിത, ലേഖന രചനയിലും നാടകാഭിനയത്തിലും ഗരിമ സജീവമാണ്.

kerala

ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി

സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Published

on

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

Trending