Culture
നഗരങ്ങളിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു: ഋഷിരാജ് സിങ്ങ്

കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്‍ പ്രധാന സിറ്റികളില്‍ വീടുകളില്‍ പോലും വളര്‍ത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിച്ചു കേസെടുത്തു. ഇടുക്കി കാടുകളില്‍ മാത്രമാണ് കഞ്ചാവ് കൃഷി എന്ന ധാരണ തിരുത്തണം. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കാസള്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിവന്നിരുന്ന ചെടികളാണ് നശിപ്പിച്ചത്. 2014 കിലോഗ്രാം കഞ്ചാവും പിടികൂടി.
23 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിനേക്കാള്‍ എത്രയോ അധികം ലഹരി വേട്ടകേസുകളാണ് മൂന്നേകാല്‍ കോടി ജനങ്ങളുള്ള കേരളത്തില്‍ പിടികൂടപ്പെടുന്നത്. അവിടങ്ങളില്‍ കേരളത്തിലേതിനേക്കാള്‍ അനധികൃത ലഹരി വ്യാപാരം നടക്കുന്നുണ്ടാകാം. പല കാരണങ്ങളില്‍ അവ പിടിക്കപ്പെടുന്നില്ല. കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 2,33,645 റെയ്ഡ് നടത്തി. 43,868 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി കേസുകള്‍ 39,000, മയക്കുമരുന്ന് കേസുകള്‍ 8508, പാന്‍പരാഗ് കേസുകള്‍ 1,19,744 കേസുകളും രജിസ്റ്റര്‍ ചെയ്തു.9500 ലിറ്റര്‍ സ്പിരിറ്റും, 6800 ലിറ്റര്‍ ചാരായവും, 2500 ലിറ്റര്‍ വ്യാജ മദ്യവും, 18000 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും, 27000 ലിറ്റര്‍ കള്ളും പിടികൂടി.
മയക്കുമരുന്നായി ഉപയോഗിക്കുന്ന 30,000 ലിറ്റര്‍ അരിഷ്ടവും, 9567 ലിറ്റര്‍ ബിയറും, 35000 ലിറ്റര്‍ കോടയും പിടിച്ചു. ഹെറോയിന്‍ 518 ഗ്രാമും, ബ്രൗണ്‍ഷുഗര്‍ 300 ഗ്രാമും കൊക്കെയിന്‍ 11 ഗ്രാമും, ചരസ് 450 ഗ്രാമും, ഒപ്പിയം 4818 ഗ്രാമും, മാജിക് മഷ്‌റൂം 79 ഗ്രാമും പിടിച്ചെടുത്തു.മെഡിക്കല്‍ ഷോപ്പുകള്‍ വഴി മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍ക്കുന്നുണ്ട്. 38,295 ടാബ്‌ലറ്റുകളും 143 ആംപ്യൂളുകളും ഇക്കാലയളവില്‍ പിടികൂടി. താന്‍ ചാര്‍ജ് എടുത്ത 2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡുകളുടെ കണക്കാണ് എക്‌സൈസ് കമ്മീഷണര്‍ വിവരിച്ചത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
Film3 days ago
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍