Connect with us

india

കൂട്ടബലാത്സംഗം ബിജെപിയുടെ ഹരിയാന സംസ്ഥാന അധ്യക്ഷനെതിരെയും ഗായകനെതിരെയും കേസ്

ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെയും ഗായകന്‍ ജയ് ഭഗവാന്‍ എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല്‍ പ്രദേശില്‍ കേസെടുത്തു

Published

on

ഷിംല: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ബിജെപിയുടെ ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെയും ഗായകന്‍ ജയ് ഭഗവാന്‍ എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല്‍ പ്രദേശില്‍ കേസെടുത്തു. കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹിമാചല്‍ പ്രദേശിലെ കസൗലി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഡല്‍ഹി സ്വദേശിനിയാണു പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

2023 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കസൗലിയിലെ ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ(എച്ച്പിടിഡിസി) റോസ് കോമണ്‍ ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഇരയായ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ബിജെപി അധ്യക്ഷനും റോക്കി മിത്തലും ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെകുറിച്ച് യാതൊന്നും അറിയില്ലെന്നും മോഹന്‍ ലാല്‍ ബഡൗലി പ്രതികരിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചലിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് മോഹന്‍ ലാല്‍ ബഡൗലി, റോക്കി മിത്തല്‍ എന്നിവരെ കണ്ടുമുട്ടിയതെന്നും തനിക്കും സുഹൃത്തിനും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ബഡൗലിയും സംഗീത ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് റോക്കി മിത്തലും വാഗ്ദാനം നല്‍കിയതായി പരാതിക്കാരി പറയുന്നു. തുടര്‍ന്ന് റൂമിലെത്തി തങ്ങളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇരകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയെന്നും ആരോപണമുണ്ട്. നടന്നതെല്ലാം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നുമെല്ലാം ഭീഷണിയുണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. രണ്ടുമാസംമുന്‍പ്, ഹരിയാനയിലെ പഞ്ച്കുലയിലേക്ക് വിളിച്ചുവരുത്തി, തങ്ങള്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാതുയം യുവതി പറഞ്ഞു.

india

പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി

പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്.

Published

on

തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായി മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ്വിക. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാവുകയായിരുന്നു.

Continue Reading

india

സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു.

Published

on

വടക്കന്‍ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു. ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മുനീഷ് താക്കൂര്‍, ലഖ്‌വീന്ദര്‍ സിംഗ്, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Continue Reading

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

Trending