Connect with us

Culture

നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

Published

on

നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്‍.

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാനാണ് ഗണേഷ് കുമാര്‍ സബ്മിഷന്‍ ഉന്നയിച്ചത്. ഇക്കാര്യം അവതരിപ്പിക്കുന്നതിനിടയിലാണ് മന്ത്രിക്കെതിരെ അദ്ദേഹം രോഷപ്രകടനം നടത്തിയത്.

സ്‌റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്നും പൊതുജന മധ്യത്തില്‍ എംഎല്‍എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

kerala

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

Published

on

ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Continue Reading

GULF

കെ.എം.സി.സി താനൂര്‍ മണ്ഡലം സംഘടിപ്പിച്ചു

മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പ്രതിനിധികളും വെൽഫെയർ വിങ്‌ ഭാരവാഹികളും മണ്ഡലം പ്രവർത്തകരും പങ്കെടുത്തു.

Published

on

കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ്‌ എക്സിറ്റ് 18-ൽ അഖദീർ ഇസ്തിറാഹയിൽ നടന്നു. മണ്ഡലം ട്രഷറർ അപ്പത്തിൽ കരീം ഖിറാഅത്ത് നിർവഹിച്ചു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുസ്ലിം ലീഗിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് താനൂർ അധ്യക്ഷതവഹിച്ചു. സൗദി നാഷനൽ കമ്മിറ്റി അംഗം കെ.കെ. കോയാമ്മു ഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാസർ മാങ്കാവ്, അഷ്‌റഫ് കൽപകഞ്ചേരി, ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സഫീർ തുടങ്ങിയവർ സംബന്ധിച്ചു.

തിരൂർ സി.എച്ച്. സെൻറർ റിയാദ് ചാപ്റ്റർ സെക്രട്ടറി ബാവ താനൂർ സെന്ററിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കുള്ള മണ്ഡലം വിഹിതം റിയാദ്‌ കെ.എം.സി.സി താനൂർ മണ്ഡലം ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിന് കൈമാറി. ശേഷം നടന്ന തസ്കിയത്, പ്രാർഥനാ സദസ്സിന് സജീർ ഫൈസി നേതൃത്വം നൽകി.

മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പ്രതിനിധികളും വെൽഫെയർ വിങ്‌ ഭാരവാഹികളും മണ്ഡലം പ്രവർത്തകരും പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ താനൂർ, ജില്ലാ സെക്രട്ടറി ഇസ്മാഈൽ ഓവുങ്ങൽ, മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് ഓമച്ചപുഴ, ട്രഷറർ അപ്പത്തിൽ കരീം, ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ, മണ്ഡലം ഭാരവാഹികളായ ഫൈസൽ ഓമച്ചപുഴ, ഫൈസൽ താനൂർ, ജാഫർ പൊന്മുണ്ടം, ജെസ്‌ഫൽ പൊന്മുണ്ടം, സലീം ഓലപീടിക, ഷംസു ചാരാത്ത്, മണ്ഡലം പ്രവർത്തകരായ സി. നവാസ്, ടി.കെ. ഇസ്മാഈൽ, അൽത്താഫ്, സിദ്ദിഖ്, കെ.പി. മുജീബ്, മുനവ്വിർ, ഫാസിൽ, ഹംസ ഉണ്ണിയാൽ, ആസാദ്, നിഷാദ് തുടങ്ങിയവർ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂർ താനാളൂർ നന്ദി പറഞ്ഞു.

Continue Reading

Trending