Connect with us

india

ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഗോഡ്‌സെ ഒരു വര്‍ഗീയ വാദി, ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചവന്‍; രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്

മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Published

on

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 30ന് ആണ് യൂത്ത് കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണ് എന്ന് പറഞ്ഞതില്‍ മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ആര്‍.എസ്.എസ് സഹകാര്യവാഹക് ആണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ‘വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പുസ്തകത്തില്‍ താന്‍ ഗാന്ധിയെ കൊന്നത് വ്യക്തിപരമായ കാരണങ്ങള്‍ അല്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാല്‍ ആണെന്നും ഗോഡ്‌സെ പറഞ്ഞിട്ടുണ്ടെന്നും മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിലനില്‍പ്പ് ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്‍ക്ക് കൊന്നു എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ അറപ്പുണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നുവെന്നും മാങ്കൂട്ടത്തില്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ഗാന്ധിയെ കൊന്നതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആര്‍.എസ്.എസിനെ 2 തവണ നിരോധിക്കുകയുണ്ടായി. ഗാന്ധിയെ കൊന്ന സംഘ്പരിവാറിനെതിരെ ഇന്ത്യയിലെ മതേതര വാദികള്‍ അയിത്തം പ്രഖ്യാപിച്ചപ്പോള്‍ സവര്‍ക്കറിന്റെയും ഗോള്‍വാര്‍ക്കറുടെയും ആര്‍.എസ്.എസിനോട് ആദ്യമായി സഖ്യം ചേര്‍ന്നത് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഗോഡ്‌സെ ഒരു വര്‍ഗീയ വാദിയാണെന്നും മഹാത്മാ ഗാന്ധി ഒരു മതേതര വാദിയാണെന്നതുമാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍.എസ്.എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡി.എം.കെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത ചോരനീരാക്കി പോരാട്ടം നടത്തുമ്പോള്‍ ആര്‍.എസ്.എസ് ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിക്കുകയായിരുന്നുവെന്നും സല്‍മ പറഞ്ഞു.

ഗാന്ധിയോടൊപ്പം സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ പൗരന്മാര്‍ ദണ്ഡി യാത്ര നടത്തുമ്പോള്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്ത് എഴുതുന്ന തിരക്കില്‍ ആയിരുന്നുവെന്നും സല്‍മ വിമര്‍ശിച്ചു. ഇരുവരുടെയും നിലപാടുകളും വാക്കുകളും ആര്‍.എസ്.എസിനെ പ്രകോപിതരാക്കി എന്നതിന്റെ സൂചനയാണ് ഈ വക്കീല്‍ നോട്ടീസ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബജറ്റ് ലോഗോയില്‍ നിന്നും രൂപാ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് പകരം തമിഴ് ചിഹ്നം ‘രൂ’

ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം

Published

on

ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോ​ഗോയിൽ ചേർത്തിരിക്കുന്നത്.

മുൻവർഷങ്ങളിലൊക്കെ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോ​ഗോയിൽ രൂപ ചിഹ്നമില്ല, പകരം ‘രൂ’ എന്ന തമിഴ് അക്ഷരമാണുള്ളത്.

മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവർക്കും എല്ലാം’ പ്രമേയത്തിലാണ് ഇത്തവണത്തെ ബജറ്റ്.

ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. 2023-24, 2024-25 വർഷങ്ങളിലെ ബജറ്റുകളിലും രൂപയുടെ ഔദ്യോ​ഗിക ചി​ഹ്നം തമിഴ്നാട് ബജറ്റ് ലോ​ഗോയിലുണ്ടായിരുന്നു. ഇതാദ്യമായാണ് ദേശീയ കറൻസി ചിഹ്നം തമിഴ്നാട് ഒഴിവാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് പുതിയ തീരുമാനം.

ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എന്നും എതിർക്കും. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു.

2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ഔദ്യോ​ഗിക ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയും ഗുവാഹത്തി ഐഐടി ഡിസൈൻ വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറക്കുകയും ചെയ്തു.

Continue Reading

india

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ 55കാരി കൊല്ലപ്പെട്ടു

ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

Published

on

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ അഞ്ജലൈയെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ഇവര്‍.

ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കടുവയാണ് ആക്രമിച്ചതെന്നാണ് സംശയം. വനംവകുപ്പ് അന്വേഷണം തുടങ്ങി.

മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

Continue Reading

india

സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; സ്‌പെയ്‌സ് എക്‌സ് തകരാറില്‍

വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്‌പെയ്‌സ് എക്‌സ് ക്രൂ10ന്റെ യാത്ര മുടങ്ങി.

Published

on

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകും. വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്‌പെയ്‌സ് എക്‌സ് ക്രൂ10ന്റെ യാത്ര മുടങ്ങി. സ്‌പെയ്‌സ് എക്‌സിലെ ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതോടെ ഇരുവരും അവിടെ തുടരുകയാണ്. ഉടനെ അടുത്ത വിക്ഷേപണത്തിന്റെ ഏകദേശം സമയം പ്രഖ്യാപിക്കുകയും ഒപ്പം തകരാര്‍ പരിഹരിക്കാനായി പരിശ്രമിക്കുകയും ചെയ്യുകയാണ്.

നാസയും സ്പെയ്‌സ് എക്സും പറയുന്നതനുസരിച്ച്, ലോഞ്ച് കോംപ്ലക്സ് 39A-യിലെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാംപ് ആമിലെ ഹൈഡ്രോളിക് സിസ്റ്റം പ്രശ്നം മൂലമാണ് വിക്ഷേപണം തടസപ്പെട്ടത്. വിക്ഷേപണ സമയത്ത് റോക്കറ്റിനെ പിടിച്ചുനിര്‍ത്തുകയും പുറത്തുവിടുകയും ചെയ്യുന്ന ഘടനയായ ട്രാന്‍സ്പോര്‍ട്ടര്‍-എറക്ടര്‍ സിസ്റ്റത്തിലെ ഒരു ക്ലാംപ് ആമാണ് റോക്കറ്റിനെ സുരക്ഷിതമായി സ്ഥാനത്ത് നിര്‍ത്തുകയും സ്ഥിരതയുള്ള വിക്ഷേപണം ഉറപ്പാക്കുകയും ചെയ്യുന്നത്.

മാര്‍ച്ച് 14 വെള്ളിയാഴ്ച EDT (IST സമയം പുലര്‍ച്ചെ 4:33) വൈകുന്നേരം 7:03 ന് മുമ്പ് വിക്ഷേപിക്കാനാണ് നാസ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ക്രൂ-10 എത്തിക്കഴിഞ്ഞാല്‍, സുനിത വില്യംസും ബുച്ച് വില്‍മോറും നാസയുടെ നിക്ക് ഹേഗും ബഹിരാകാശയാത്രികനായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ഭൂമിയിലേക്ക് മടങ്ങും, കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാര്‍ച്ച് 17 ഓടെ ഭൂമിയിലെത്തും.

നാല് പുതിയ ക്രൂ അംഗങ്ങളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) പറത്തുകയും സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു റോക്കറ്റിന്റെ ലക്ഷ്യം. മാര്‍ച്ച് 14 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്(EDT) NASA+ ല്‍ വിക്ഷേപണ കവറേജ് ആരംഭിക്കും . മാര്‍ച്ച് 15 ശനിയാഴ്ച രാത്രി 11:30 ന് ഡോക്കിങ് ലക്ഷ്യമിടുന്നു.

 

 

Continue Reading

Trending