Connect with us

Culture

ഗുര്‍മീത് റാം കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി: സി.ബി.ഐ ഓഫീസര്‍

Published

on

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ പല കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഓഫീസര്‍. റിട്ട. ഡി.ഐ.ജി മുലിന്‍ജ നാരായണന്റേതാണ് വെളിപ്പെടുത്തല്‍. കേസ് യുക്തിസഹമായ അന്ത്യത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

2002ലാണ് റാം റഹിം സിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അഞ്ചു വര്‍ഷം ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ 2007ല്‍ പഞ്ചാബ് ഹരിയാനാ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മേലുദ്യോഗസ്ഥന്‍ തന്നെ സമീപിച്ച് കേസ് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും ഉത്തരവ് പാലിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് താന്‍ മേലുദ്യോഗസ്ഥനെ അറിയിച്ചത്. തൊട്ടു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് വിളി വരാന്‍ തുടങ്ങി. പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെ പലരും തന്നെ നേരില്‍ വിളിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഹൈക്കോടതി നേരിട്ട് അന്വേഷണം ഏല്‍പ്പിച്ചതിനാല്‍ കോടതി നിലപാട് വലിയ അളവില്‍ സഹായമായി.
ഇതിനിടെ ദേരാ സച്ചാ അനുയായികളില്‍നിന്ന് പലതരത്തിലുള്ള ഭീഷണികളും വരാന്‍ തുടങ്ങി. പരാതിക്കാരുടെ പ്രത്യക്ഷ അഭാവം പ്രാരംഭത്തില്‍ വലിയ വെല്ലുവിളിയായിരുന്നു. ലൈംഗിക പീഡനം നേരിട്ടുവെന്ന് പറയുന്ന യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്- ഹരിയാനാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരുടെ പേരോ മറ്റു വിവരങ്ങളോ കത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പരാതിക്കാരിയെ ആദ്യം കണ്ടെത്തേണ്ടിയിരുന്നു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന റാം റഹിമിന്റെ വീട് കണ്ടെത്തലും വെല്ലുവിളിയായി. അധികമാര്‍ക്കും പ്രവേശനമില്ലാത്ത ഭൂഗര്‍ഭ വസതിയിലായിരുന്നു റാം റഹിമിന്റെ താമസം.
പഞ്ചാബിലെ ഹോഷിപൂര്‍ സ്വദേശനിയാണ് പരാതിക്കാരിയെന്ന് അന്വേഷിച്ച് കണ്ടെത്തി. എന്നാല്‍ റാം റഹിമിനെതിരെ പ്രത്യക്ഷത്തില്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമായിരുന്നു. യുവതിയേയും കുടുംബത്തേയും പലതവണ സംസാരിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ യുവതിക്കും കുടുംബത്തിനും നേരെ ദേരാ സച്ചാ അനുയായികളുടെ ഭീഷണിയുണ്ടായി.
റാം റഹിം സിങിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ അര മണിക്കൂര്‍ ചോദ്യം ചെയ്യാമെന്ന ഉപാധിയോടെ അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. എന്നാല്‍ തുടര്‍ച്ചയായ രണ്ടര മണിക്കൂര്‍ അദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യംചെയ്തു. ആരോപണങ്ങളെല്ലാം നിഷേധിച്ചെങ്കിലും മൊഴിയിലെ വൈരുധ്യങ്ങള്‍ അദ്ദേഹത്തിന് വിനയായി. ഇത് കേസിനെ ബലപ്പെടുത്തിയെന്നും മുലിന്‍ജ നാരായണന്‍ പറഞ്ഞു. ഡി.ഐ.ജിയായി പ്രമോഷന്‍ ലഭിച്ച മുലിന്‍ജ 2009ലാണ് സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തത്. റാം റഹിമിനെതിരായ രണ്ട് കൊലപാതകക്കേസുകളും ഇതേ രീതിയില്‍ യുക്തിസഹമായ അന്ത്യത്തില്‍ എത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending