Connect with us

Culture

സി.പി.എം; മുന്‍ നിലപാടും ‘തീവ്രവാദ കൂട്ടുകെട്ടും’ തിരിഞ്ഞുകുത്തുന്നു

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്‌: കൊച്ചി-മംഗലാപുരം ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്‍പ്പിനെതിരെ കൂടുതല്‍ വര്‍ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍’ എന്ന ആരോപണത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്ക്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയില്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് രംഗത്തു വന്നത്.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇസ്‌ലാമിക വിരുദ്ധ പ്രസ്താവനക്കെതിരെ വിവിധ മേഖലകളിലെ പ്രമുഖരാണ് രംഗത്തു വന്നത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം’ അതാണ് ഹൈലൈറ്റ്. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.എമ്മില്‍ ലയിക്കണം. ഇവിടെ നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല.”എന്ന വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ചര്‍ച്ചയായപ്പോഴാണ് കൂടുതല്‍ പ്രകോപനപരമായ വാക്കുകളുമായ സി.പി.എം നേതാക്കള്‍ രംഗത്തു വന്നത്.

gail -1 gail -2gail -3

gail -4(ഉന്നത സി.പി.എം നേതാക്കളും ജനപ്രതിനിധികളും നേതൃത്വം കൊടുത്ത ഗെയില്‍ വിരുദ്ധ സമരത്തിന്റെ രേഖകള്‍)

ചിലര്‍ തടസം നില്‍ക്കുകയാണെന്നും വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചതിന് പിറകെ, ഇത്തരം പ്രചാരണങ്ങളെ തള്ളിപ്പറയുമെന്ന പ്രതീക്ഷിച്ചിരുന്ന മന്ത്രി കെ.ടി ജലീലീലാവട്ടെ, ”വിമാനം തടയാന്‍ കഴിയാത്തതു കൊണ്ടാണ് വികസന വിരോധികള്‍ അതിന് ശ്രമിക്കാത്തത്. അല്ലെങ്കില്‍ മഹല്ല് കമ്മറ്റിയുടെ അനുവാദമില്ലാതെ പള്ളിപ്പറമ്പിന് മുകളിലൂടെ പറത്തുന്നതെങ്ങനെയെന്ന് പറയുമായിരുന്നു” എന്ന പരഹാസവുമായി രംഗം കൊഴുപ്പിച്ചത്.

”ആശങ്കകളെ പര്‍വ്വതീകരിച്ച് ഗവണ്മെന്റ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് മതതീവ്രവാദ ശക്തികള്‍ പരിശ്രമിക്കുന്നത്. അതില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മാവോയിസ്റ്റുകളുമുണ്ട്. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരത്തില്‍ ഇവര്‍ നുഴഞ്ഞുകയറി. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെയും വ്യക്തമായത്’ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച പി ജയരാജനെ കടത്തിവെട്ടിയാണ് ഡി.വൈ.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറിയും പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയീല്‍ കുറുമ്പൊയില്‍ രംഗത്തെത്തിയത്. ”അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു ശേഷം പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു” എന്ന അത്യന്തം പ്രകോപനപമായാണ് അദ്ദേഹത്തിന്റെ ആരോപണം.

എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ഗെയില്‍ വിരുദ്ധ സമരം കൊടുമ്പിരികൊള്ളുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലും മുക്കം നഗരസഭയിലും സി.പി.എം ഭരണം നടത്തുന്നത്. മലപ്പുറത്തെ നിരവധി പഞ്ചായത്തുകളിലും ഈ കൂട്ടുകെട്ട് പ്രകടമാണ്. അത്തരം ഘടകക്ഷിയെ ഗെയിലിന് വേണ്ടി മോശമായ ആരോപണം ഉന്നയിക്കുന്നതും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളാവുന്നതും മതേതര കക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്. ഗെയില്‍ വിരുദ്ധ സമരം നയിച്ച സി.പി.എം മുന്‍ നിലപാടിന്റെ തെളിവുകള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതെ ഒളിച്ചോടുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം വികസനം നടത്തണമെന്നാണ് എല്ലാലത്തും യു.ഡി.എഫ് നിലപാട്.

അതേസമയം, ചട്ടപ്രകാരമുള്ള 3(1), 6(1) നോട്ടിഫിക്കേഷനിലൂടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചതെന്ന ഗെയിലിന്റെ വാദം പൊളിഞ്ഞതോടെ പ്രകോപനം സൃഷ്ടിച്ച് പൊലീസിനെ കൊണ്ട് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്നു കോഴിക്കോട് കലക്‌ട്രേറ്റില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം പുതിയ ദിശയിലേക്ക് നീങ്ങും. സി.പി.എം പ്രവര്‍ത്തകര്‍ തിങ്ങിത്താമസിക്കുന്ന മേഖലകളിലൂടെയാണ് വരും ദിവസങ്ങളില്‍ പദ്ധതി പ്രവൃത്തി നടക്കാനുള്ളത്.

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending