Connect with us

News

മെസിക്കുവേണ്ടി സിറ്റി ജീസസിനെ വില്‍ക്കും

ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കും

Published

on

ലണ്ടന്‍: മെസിയെ ടീമിലെത്തിക്കാന്‍ ബ്രസീല്‍ സ്‌ട്രെക്കര്‍ ഗബ്രിയേല്‍ ജീസസിനെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കുമെന്നാണ് സൂചന. മെസിയെ ടീമിലെത്തിക്കാന്‍ പണം കണ്ടത്തേണ്ടതിന്റെ ഭാഗമായാണ് ഈ താരങ്ങളെ വില്‍ക്കാനൊരുങ്ങുന്നത്.

ബാര്‍സയില്‍ നിന്ന് സുവാരസ് പോകുന്നതിന് പകരമായി ഗബ്രിയേല്‍ ജീസസ് ടീമിലെത്തുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിറ്റിക്ക് പിന്നാലെ മെസിയെ ടീമിലെത്തിക്കാന്‍ ഇന്റര്‍മിലാനും പിഎസ്ജിയും തയ്യാറെടുക്കുന്നുണ്ട്. അതേസമയം, മെസിയുടെ ട്രാന്‍സ്ഫര്‍ പ്രതീക്ഷിച്ചതിലും വലിയ ട്രാന്‍സ്ഫര്‍ ആയി മാറാനാണ് സാധ്യത. പെപ് ഗോര്‍ഡിയോളയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മെസി തന്റെ മുന്‍ സഹതാരമായ നെയ്മറിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ഇ എസ് പി എന്‍ ബ്രസീല്‍ കമെന്റേറ്റര്‍ ജോര്‍ജ് നികോള വെളിപ്പെടുത്തിയത്.

നെയ്മറിനോട് പിഎസ്ജി വിട്ട് തനിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിനെ കുറിച്ച് മെസി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നേരത്തെ, നെയ്മറിനെ ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനെ ചൊല്ലി മെസി ക്ലബ്ബ് മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യു നെയ്മറിനെ തിരിച്ചു കൊണ്ടുവരില്ലെന്ന് ശക്തമായ നിലപാടെടുത്തതോടെയാണ് മെസി ക്ലബ്ബുമായി മാനസികമായി അകന്നത്.

നമുക്കൊരുമിച്ചാലേ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കൂ എന്ന് മെസി നെയ്മറിന് വാട്‌സപ് സന്ദേശം അയച്ചത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. നെയ്മറിന് പി എസ് ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. നെയ്മര്‍ മെസിയുടെ താത്പര്യത്തിനനുസരിച്ച് നീങ്ങിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്ലെയിംഗ് ഇലവനിലെ നാല് പ്രധാന താരങ്ങളെയെങ്കിലും വില്‍ക്കുമെന്നാണ് വിവരം. ആ പണം ഉപയോഗിച്ച് മെസിനെയ്മര്‍ സഖ്യത്തിനുള്ള സാധ്യതയൊരുക്കും.

kerala

പ്രിയംവദ കൊലക്കേസ്; യുവതിയെ കൊന്ന് മൂന്ന് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു

ചന്ദനത്തിരി കത്തിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി

Published

on

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.

സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.

യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

News

ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു

ഇറാന്‍ ആക്രമണവുമായി യുഎസിന് ഒരു ബന്ധവുമില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Published

on

സംഘര്‍ഷം തുടരുന്നതിനിടയില്‍ ഇറാന്‍ ഇസ്രാഈലിനെതിരെ തിരിച്ചടിച്ചു. ടെഹ്റാന്റെ ഏറ്റവും പുതിയ ആക്രമണത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സിസേറിയയിലെ കുടുംബ വീട് തകര്‍ന്നു.
ഇറാനില്‍ നിന്ന് ഹൈഫ, ടെല്‍ അവീവ് നഗരങ്ങളിലേക്ക് വിക്ഷേപിച്ച 50 റോക്കറ്റുകള്‍ കണ്ടെത്തിയതായി ഇസ്രാഈല്‍ സൈന്യം അറിയിച്ചു.

അതേസമയം, ഇസ്രാഈലും ഇറാനും തമ്മിലുള്ള മിസൈല്‍ കൈമാറ്റം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നതിനിടെ ഞായറാഴ്ച (ജൂണ്‍ 15) മരണസംഖ്യ ഉയര്‍ന്നു. ടെഹ്റാനിലെ ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ഥലങ്ങളെയും ഇസ്രാഈല്‍ ലക്ഷ്യമിട്ടു. അതേസമയം ഇറാനിയന്‍ മിസൈലുകള്‍ ഇസ്രാഈലി വ്യോമ പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടുകയും ഇസ്രാഈലിനുള്ളിലെ കെട്ടിടങ്ങളിലേക്ക് ഇടിക്കുകയും ചെയ്തു.

ഇറാനില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 406 പേര്‍ കൊല്ലപ്പെടുകയും 654 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇറാന്‍ സര്‍ക്കാര്‍ മൊത്തത്തിലുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ ആണവ, സൈനിക സൗകര്യങ്ങളെ ബാധിക്കുകയും നിരവധി മുതിര്‍ന്ന ജനറലുകളും ഉന്നത ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ പ്രദേശം ഒരു സംഘട്ടനത്തിലേക്ക് നീങ്ങി.

അതേസമയം ഇറാന്‍ ആക്രമണവുമായി യുഎസിന് ഒരു ബന്ധവുമില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ചാല്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും നേരിടേണ്ടിവരുമെന്ന് ടെഹ്റാന് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രായേല്‍ വാഷിംഗ്ടണില്‍ അവതരിപ്പിച്ച പദ്ധതി ട്രംപ് വീറ്റോ ചെയ്തതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

വെള്ളിയാഴ്ച ഇറാനിയന്‍ ആണവ, സൈനിക സൈറ്റുകളില്‍ ഇസ്രാഈല്‍ അപ്രതീക്ഷിത ബോംബാക്രമണം നടത്തിയതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ പുതിയ പിരിമുറുക്കം ഉയര്‍ന്നു.

Continue Reading

kerala

പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

Published

on

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.

ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.

Continue Reading

Trending