Connect with us

News

മെസിക്കുവേണ്ടി സിറ്റി ജീസസിനെ വില്‍ക്കും

ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കും

Published

on

ലണ്ടന്‍: മെസിയെ ടീമിലെത്തിക്കാന്‍ ബ്രസീല്‍ സ്‌ട്രെക്കര്‍ ഗബ്രിയേല്‍ ജീസസിനെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കുമെന്നാണ് സൂചന. മെസിയെ ടീമിലെത്തിക്കാന്‍ പണം കണ്ടത്തേണ്ടതിന്റെ ഭാഗമായാണ് ഈ താരങ്ങളെ വില്‍ക്കാനൊരുങ്ങുന്നത്.

ബാര്‍സയില്‍ നിന്ന് സുവാരസ് പോകുന്നതിന് പകരമായി ഗബ്രിയേല്‍ ജീസസ് ടീമിലെത്തുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിറ്റിക്ക് പിന്നാലെ മെസിയെ ടീമിലെത്തിക്കാന്‍ ഇന്റര്‍മിലാനും പിഎസ്ജിയും തയ്യാറെടുക്കുന്നുണ്ട്. അതേസമയം, മെസിയുടെ ട്രാന്‍സ്ഫര്‍ പ്രതീക്ഷിച്ചതിലും വലിയ ട്രാന്‍സ്ഫര്‍ ആയി മാറാനാണ് സാധ്യത. പെപ് ഗോര്‍ഡിയോളയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മെസി തന്റെ മുന്‍ സഹതാരമായ നെയ്മറിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ഇ എസ് പി എന്‍ ബ്രസീല്‍ കമെന്റേറ്റര്‍ ജോര്‍ജ് നികോള വെളിപ്പെടുത്തിയത്.

നെയ്മറിനോട് പിഎസ്ജി വിട്ട് തനിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിനെ കുറിച്ച് മെസി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നേരത്തെ, നെയ്മറിനെ ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനെ ചൊല്ലി മെസി ക്ലബ്ബ് മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യു നെയ്മറിനെ തിരിച്ചു കൊണ്ടുവരില്ലെന്ന് ശക്തമായ നിലപാടെടുത്തതോടെയാണ് മെസി ക്ലബ്ബുമായി മാനസികമായി അകന്നത്.

നമുക്കൊരുമിച്ചാലേ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കൂ എന്ന് മെസി നെയ്മറിന് വാട്‌സപ് സന്ദേശം അയച്ചത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. നെയ്മറിന് പി എസ് ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. നെയ്മര്‍ മെസിയുടെ താത്പര്യത്തിനനുസരിച്ച് നീങ്ങിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്ലെയിംഗ് ഇലവനിലെ നാല് പ്രധാന താരങ്ങളെയെങ്കിലും വില്‍ക്കുമെന്നാണ് വിവരം. ആ പണം ഉപയോഗിച്ച് മെസിനെയ്മര്‍ സഖ്യത്തിനുള്ള സാധ്യതയൊരുക്കും.

News

ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്‌റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രഈല്‍ ബോംബിട്ടത്.

Published

on

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. തെഹ്‌റാനിലെ ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രഈല്‍ ബോംബിട്ടത്. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ സ്‌റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. അതേസമയം ഇറാന്‍ ജനതയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശത്രുവിന്റെ കുടില നീക്കമാണിതെന്ന് ഇറാന്‍ ടിവി വ്യക്തമാക്കി.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.

Continue Reading

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

Trending