Connect with us

kerala

സപ്ലൈകോയില്‍ മാസങ്ങളായി പ്രശ്നങ്ങളുണ്ടെന്ന് ജി.ആര്‍.അനില്‍; ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ

കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.

Published

on

സപ്ലൈകോയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് മന്ത്രി ഐ ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്കാണ് കുറവുണ്ടായത്. സപ്ലൈകോയെ സംരക്ഷിക്കുമെന്നും നിലവിലെ പ്രതിസന്ധി താത്കാലികമെന്നും മന്ത്രി പറഞ്ഞു. ഏതാനും സബ്സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു.

എന്നാൽ സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നത്.അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും.

ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാന്‍ ഭക്ഷ്യമന്ത്രിക്ക് കഴിഞ്ഞില്ല.പണംതരാത്ത ധനവകുപ്പിനെ ചോദ്യംചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.

വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷാഫി പറമ്പിൽ. സഭ നിർത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

kerala

റിയാസ് മൗലവി വധക്കേസിന് 8 വര്‍ഷം

കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു

Published

on

2017 മാർച്ച് 20 നാണ് കാസർഗോഡ് ചുരിയിൽ പള്ളിയിൽ ജോലിചെയ്‌തിരുന്ന റിയാസ് മൗലവി അർധരാത്രി പള്ളിക്കകത്ത് വെച്ച് കൊല്ലപ്പെടുന്നത്. കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു.

കേസിൽ പ്രതികളായ അജേഷ്, അഖിലേഷ്, നിതിൻ എന്നിവരെ കൊല നടന്ന് രണ്ട് ദിവസത്തിനകം പോലീസ് കസ്റ്റഡിയിൽ എടുത്തു . കൊലക്കുറ്റവും സാമുദായിക സംഘർഷമുണ്ടാക്കാനുള്ള ശ്രമവും അടക്കം ശക്തമായ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തുവെങ്കിലും സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ കൃത്യത ഇല്ല എന്നായിരുന്നു കോടതി നിരീക്ഷണം. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട വസ്തുക്കളെ കുറിച്ചോ പ്രതികളുടെ RSS ബന്ധത്തെ കുറിച്ചോ അവരുടെ വീട്ടുകാരെ പോലും പോലീസ് ചോദ്യം ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വെച്ച് പുലർത്തിയിരുന്നു എന്നതും കോടതിയിൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Continue Reading

india

‘വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കണം’: പിവി.അബ്ദുല്‍ വഹാബ് എം.പി

Published

on

വിദേശ ജയിലുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതും, വധശിക്ഷ കാത്തിരിക്കുന്നതും, ദുരിതമനുഭവിക്കുന്നതുമായ ഇന്ത്യൻ പൗരന്മാർക്ക് നീതി ഉറപ്പാക്കണമെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിരുത്തരവാദ നിലപാടിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 47 ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ നൽകിയെന്നും 49 പേർ വധശിക്ഷ കാത്തിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘ഗവൺമെന്റിന്റെ നിലപാട്, ഞെട്ടിപ്പിക്കുന്നതും നിരുത്തരവാദപരവുമാണ്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് അവകാശപ്പെടുമ്പോൾ, യാഥാർത്ഥ്യം അതല്ല. ‘കോൺസുലാർ സഹായം’ നൽകുന്നതിലും ‘മോചിപ്പിക്കാനും മടക്കി അയക്കാനുമുള്ള’ ശ്രമങ്ങളിലും ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെറും ഉദ്യോഗസ്ഥപരമായ നടപടിക്രമങ്ങൾ മാത്രമാണെന്നും, ദുർബലരായ ഈ വ്യക്തികൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിലെ ശക്തമായ നിയമങ്ങളാണ് കാരണമെന്ന സർക്കാറിന്റെ ഒഴികഴിവ് അംഗീകരിക്കാനാവില്ല. ഇന്ത്യൻ തടവുകാരുടെ കാര്യങ്ങളിൽ സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വിദേശ ഗവൺമെന്റുകളുമായി സജീവമായി ഇടപെടണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി നിയമ സഹായം ഉറപ്പാക്കണം. പല തടവുകാർക്കും ഫലപ്രദമായ നിയമപരമായ സഹായം ലഭിക്കുന്നില്ല. ഇത് ദീർഘകാല തടവിനും നീതിരഹിതമായ വിചാരണകൾക്കും കാരണമാകുന്നു. മലേഷ്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർ വധശിക്ഷ നേരിടുകയാണ്. ദയാഹർജി നൽകുന്നതിനും വധശിക്ഷകൾ തടയുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അപര്യാപ്തമാണ്. യു.എ.ഇയിൽ നിന്നുള്ള വധശിക്ഷാ വിവരങ്ങൾ ഏറെ വൈകി അറിഞ്ഞത് സർക്കാർ സമീപനത്തിന്റെ തെളിവാണ്. നിർണായക വിവരങ്ങൾ നേടുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്നും പി.വി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

Continue Reading

kerala

തന്റെ നിലപാട് അഴിമതിക്കെതിരെ, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു.

Published

on

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. ആറ് മാസത്തേക്കാണ് കെ.ഇ ഇസ്മയിലിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍. തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇസ്മയില്‍ പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്ന പരാതിയില്‍ 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെ രാജുവിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മര്‍ദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. ചില വ്യക്തികള്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണം എന്ന് എറണാകുളം ജില്ലാ കൗണ്‍സിലിന്റെ ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ കെ.ഇ ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

 

Continue Reading

Trending