Connect with us

kerala

വീടിന്റെ അകത്തളങ്ങളില്‍ നിന്ന് കാഴ്ചകളുടെ വെട്ടത്തേക്ക് പാലിയേറ്റീവ് കെയര്‍ രോഗികളുമായി ഒരു സ്വപ്‌ന യാത്ര യാഥാര്‍ത്ഥ്യമാക്കിയത് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദീന്‍

കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

Published

on

പാനൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ യാത്രയൊരുക്കി പാനൂര്‍ പാലിയേറ്റീവ് കെയര്‍. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് നല്‍കി. മാറാരോഗങ്ങള്‍ മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്‍കൈയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.

സ്വാന്ത്വ പരിചരണ വളണ്ടിയേര്‍സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്‍ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്‍ ബുക്ക് ചെയ്തായിരുന്നു യാത്ര.

കഴിഞ്ഞ ഏഴ് വര്‍ഷമായി പാനൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴില്‍ നൂറുകണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്‍ പാലിയേറ്റീവ്.. കാന്‍സര്‍ ,സ്‌ട്രോക്ക് ,ലിവര്‍ ,വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് വീടുകളില്‍ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്‍മാര്‍ ,നഴ്‌സുമാര്‍ ,വളണ്ടിയര്‍മാര്‍ എന്നിവര്‍ വീടുകളില്‍ ചെന്ന് പാലിയേറ്റീവ് പരിചരണം നല്‍കി വരുന്നത്.

കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്‍ നടത്തിയും സംഗമങ്ങള്‍ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തി വരുന്നുണ്ട്.

ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്‍ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്‍ – കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്‍ യാത്രയും ശേഷം കോഴിക്കോട് ബീച്ചില്‍ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.

കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്‍ശിച്ച് നാട്ടിലേക്ക് തിരിച്ചു.

ഒരു വീട്ടിലെ മൂന്ന് സഹോദരന്‍മാര്‍ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ് ജീവിതം. കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്‍ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.

ശൂന്യമായ ഭാവിയുടെ മുമ്പില്‍ ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്‍ക്ക് ഇത്തരം പരിപാടികള്‍ നാളെയുടെ ദിവസങ്ങളിലേക്ക് ഊര്‍ജം പകരുന്നതായി മാറി.

പി പി സുലൈമാന്‍ ഹാജി ,ബേങ്കില്‍ ഹനീഫ ,നെല്ലൂര്‍ സമീര്‍ ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്‍ അബ്ദുള്ള ഹാജി ,സലാം പുത്തൂര്‍ ,അയ്യൂബ് ,ഹിഷാം ,നിഹാല്‍ , ബനാസര്‍ ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്‍, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്‍ എന്നിവര്‍ യാത്ര സംഘത്തിന് നേതൃത്വം നല്‍കി

film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്

നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്.

Published

on

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസ്. നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്.

14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.

Continue Reading

kerala

കോഴിക്കോട് ലഹരിമരുന്ന് നല്‍കി കുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതി

ലഹരി നല്‍കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു

Published

on

കോഴിക്കോട്: കുറ്റ്യാടിയില്‍ കുട്ടികള്‍ക്ക് ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. കുറ്റ്യാടിയിലെ അടുക്കത്ത് പ്രദേശവാസിയായ അജ്‌നാസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടിയുടെ വീട്ടുക്കാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടും. പിന്നീട് കാറുമായി അജ്‌നാസ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അജ്‌നാസിന്റെ വിട്ടില്‍ വെച്ചാണ് ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നത് എന്നും കുട്ടി പറഞ്ഞു.
ലഹരി നല്‍കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു.

കുറ്റ്യാടിയില്‍ ബെക്കം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരുന്ന അജ്‌നാസില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ നേരിടെണ്ടി വന്നിട്ടുണ്ട് എന്ന് മറ്റൊരു പത്തൊമ്പതുക്കാരനും പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും കുട്ടികളെ ലഹരി ഉപയോഗത്തിനായി പ്രേരിപ്പിച്ചതിനും പോലീസ് കേസെടുത്തു. പ്രതിയെ പിടിക്കൂടാനുള്ള ശ്രമത്തിലാണെന്നും ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.

Continue Reading

kerala

ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍; അറഫ സംഗമം ഇന്ന്

അറഫ സംഗമം ഇന്ന്

Published

on

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും . ‘ലബൈക് അല്ലാഹുമ്മ ലബൈക്’ എന്ന പവിത്രമന്ത്രങ്ങളാല്‍ അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്‍ വിശ്വാസി ലക്ഷ ങ്ങള്‍ നാഥന് മുന്നില്‍ കരളു രുകി പ്രാര്‍ത്ഥിക്കും.

അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്‍ സംഗമിക്കുന്നത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള്‍ ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്‍ അണിചേരാന്‍ തീര്‍ത്ഥാടകര്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തോടെയാണ് മിനായില്‍ നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്‍ അറഫാ സംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും. സഊദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്‍.

ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്‍ ഒത്തുകൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്‍ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്‍പ്പടെ 34 ഭാഷകളില്‍ അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യും.

പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്‍വിയത്ത് ദിനമായ ഇന്നലെ രാപകല്‍ ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്‍പ്പണത്തില്‍ അലിഞ്ഞു ചേര്‍ന്നു. ശിഷ്ട ജീവിതത്തില്‍ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്‍ത്തി അവര്‍ കണ്ണിരൊഴുക്കി.

മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. നിരവധി പേര്‍ പുലര്‍ച്ചെ മുതല്‍ കാല്‍ നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്‌ക്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും.

Continue Reading

Trending