Connect with us

Culture

ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി

Published

on

 

പാരിസ്: ഫ്രാന്‍സിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നടത്തിയ ഫേസ്ബുക്ക് കമന്റുകളുടെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍നിന്നും മുസ്‌ലിം പെണ്‍കുട്ടിയെ പുറത്താക്കി. ദി വോയ്‌സ് എന്ന ഷോയില്‍നിന്ന് മുഖ്യ മത്സരാര്‍ത്ഥിയായ മെന്നല്‍ ഇബ്തിസ്സം ആണ് പുറത്താക്കപ്പെട്ടത്.

ലിയനാര്‍ഡ് കോഹെനിന്റെ ഗാനത്തിന്റെ ഇംഗ്ലീഷ്, അറബി വേര്‍ഷന്‍ പാടിയാണ് മെന്നല്‍ ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ അതിനുശേഷം 22കാരിയായ ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി ചില മാധ്യമങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സിറ്റി ഓഫ് നീസില്‍ 86 പേര്‍ കൊല്ലപ്പെട്ട ട്രക്ക് ആക്രമണത്തിനുശേഷം മെന്നല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിവാദം.

രാജ്യത്ത് ആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്നും പതിവുപോലെ ഭീകരര്‍ ആക്രമണം നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും കൈവശം കരുതിയിട്ടുണ്ടെന്നും എന്നായിരുന്നു മെന്നലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരിച്ചവരുടെ ശരീരത്തില്‍നിന്ന് കിട്ടിയ ഐഡന്റിറ്റി കാര്‍ഡാണ് അക്രമികളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന പൊലീസ് അറിയിപ്പിനോടുള്ള പ്രതികരണമായിരുന്നു ആ പോസ്റ്റ്. ആക്രമണം തടയാന്‍ പരാജയപ്പെടുന്ന നമ്മുടെ ഭരണകൂടമാണ് ഭീകരരെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിര്‍ദോഷകരമായ പരാമര്‍ശങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ഷോയില്‍നിന്ന് പുറത്തുപോകാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് മെന്നല്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ അറിയിച്ചു. ദി വോയ്‌സിന്റെ സംഘാടകര്‍, പുറത്തുപോകാനുള്ള മെന്നലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ഫലസ്തീന്‍ പ്രവര്‍ത്തക കൂടിയായ മെന്നലിനെ മുസ്‌ലിമായതിന്റെ പേരിലാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ഗായികയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ നിരവധി കമന്റുകള്‍ വന്നുകഴിഞ്ഞു. നിന്റെ മതവും നീ ധരിച്ച ശിരോവസ്ത്രവുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വംശീയതയുടെ മൂധന്യാവസ്ഥയിലാണ് ഫ്രാന്‍സ് എന്നായിരുന്നു മറ്റൊരു കമന്റ്. മെന്നലിന്റെ പിതാവ് സിറിയന്‍-ടര്‍ക്കിഷ് വംശജനും മാതാവ് അല്‍ജീരിയക്കാരിയുമാണ്.
ഷോയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ജനപ്രീതി നേടിയതോടെ ചിലര്‍ മെന്നലിന്റെ ഫലസ്തീന്‍ അനുകൂല നിലപാടും വിവാദമാക്കി. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് വിമര്‍ശകര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending