Connect with us

main stories

ഫ്രഞ്ച് ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചിനെ തോല്‍പിച്ച് നദാല്‍ കിരീടം ചൂടി

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടിയത്

Published

on

പാരീസ്: ഫ്രഞ്ച് പുരുഷ സിംഗിള്‍സ് കലാശപ്പോരില്‍ റാഫേല്‍ നദാലിന് കിരീടം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടിയത്. ജോക്കോവിച്ചിനെ 6-0,6-2,7-5 സ്‌കോറിനാണ് തോല്‍പിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പതിമൂന്നാമത് കിരീട നേട്ടമാണിത്. 20ാം ഗ്രാന്റ്സ്ലാം കിരീടമാണ് നദാല്‍ സ്വന്തമാക്കുന്നത്. ഇതോടെ ഗ്രാന്റ്സ്ലാം കിരീടങ്ങളില്‍ ഇതിഹാസ താരം റോജര്‍ ഫെഡററുടെ ഒപ്പമെത്തി. ജോക്കോവിച്ചിന്റെ കരിയറിലെ 27ാം ഗ്രാന്റ്സ്ലാം ഫൈനലാണിത്.

നിലവിലെ ഫ്രഞ്ച് ചാമ്പ്യന്‍ കൂടിയായ റാഫേല്‍ നദാല്‍ സെമിയില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാട്ട്‌സ്മാനെ തോല്‍പിച്ചാണ് ഫൈനല്‍ പ്രവേശം നേടിയത്. സെമിയില്‍ ഗ്രീസിന്റെ സ്റ്റെഫാനോസിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പിച്ചാണ് ജോകോവിച്ചെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുസ്‌ലിം ലീഗ്

സംഘടനാ ശാക്തീകരണത്തിന് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു

Published

on

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും കേരള നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം രൂപം നല്‍കി. ശാഖാതലം മുതല്‍ മേല്‍ഘടകങ്ങള്‍ വരെ ചിട്ടയോടും വ്യവസ്ഥാപിതമായും സംഘടനാ പ്രവര്‍ത്തനം ചടുലമാക്കുന്നതിന് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തന പദ്ധതികളില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പ്രധാന അജണ്ടയാകും. സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ മുന്നണി ബന്ധം ശക്തിപ്പെടുത്തി യു.ഡി.എഫ് സംവിധാനത്തിന് ശക്തി പകരാന്‍ മുസ്ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളുടെ തനിപ്പകര്‍പ്പുമായി കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാറിന്റെ ദുര്‍ഭരണത്തെ തുറന്ന് കാട്ടാന്‍ പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

അനധികൃത കുടിയേറ്റക്കാരെന്ന് ആക്ഷേപിച്ച് അമേരിക്കയില്‍നിന്ന് ഇന്ത്യക്കാരെ കാല്‍ചങ്ങലകളും കൈവിലങ്ങുമണിയിച്ച് അപമാനകരമായ രീതിയില്‍ നാടുകടത്തിയ അമേരിക്കന്‍ ഭീകരതയോട് പ്രതിഷേധിക്കാന്‍ പോലും തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗതയില്‍ യോഗം പ്രതിഷേധിച്ചു. കോര്‍പ്പറേറ്റ് ഭീമന്മാരുടെയും കുത്തക കമ്പനികളുടെയും കടന്നുകയറ്റം മൂലം മത്സ്യസമ്പത്ത് നഷ്ടമാകുന്ന തീരദേശവാസികളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന കടല്‍മണല്‍ ഖനന അനുമതി പാവപ്പെട്ട തീരദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഇതിനെതിരെ മുസ്ലിംലീഗ് സ്വന്തം നിലക്കും മുന്നണി സംവിധാനത്തിലും സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

 

Continue Reading

india

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനം: വിയോജനകുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

സുപ്രീംകോടതി ഈ വിഷയത്തില്‍ കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനത്തില്‍ വിയോജനകുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതി ഈ വിഷയത്തില്‍ കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടെത്താനുള്ള യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ വിയോജന കുറിപ്പാണ് എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എക്സിക്യൂട്ടീവ് ഇടപെടലുകള്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതേസമയം സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യേണ്ടത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ കടമയാണ് എന്നും രാഹുല്‍ ഗാന്ധി കുറിപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മോദി സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും, സെലക്ഷന്‍ പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അര്‍ദ്ധരാത്രിയില്‍ തീരുമാനമെടുത്തത് അനാദരവും മര്യാദകേടുമാണ്,- രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

 

 

Continue Reading

kerala

എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍

സഹപാഠികളെ കൊലചെയ്യുന്നതും എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍.

Published

on

തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്.എഫ്.ഐ ചോരയില്‍ മുക്കി. ബയോടെക്‌നോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ എസ്.എഫ്.ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ്. എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്.എഫ്.ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സി.പി.എമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിന്റെ വിത്തുകളാണ്.

സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്.എഫ്.ഐയില്‍നിന്നും നേരിടേണ്ടി വന്നത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ കുട്ടിസഖാക്കള്‍ വിലസുന്നത്. കാമ്പസുകളില്‍ മയക്കുമരുന്നു വ്യാപിക്കുന്നതില്‍ എസ്.എഫ്.ഐയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending