Connect with us

Culture

ചെല്‍സി കോച്ച് മൗറിസിയോ സാറിയുടെ കസേര തുലാസില്‍; ലംപാര്‍ഡിന് സാധ്യത

Published

on

ലണ്ടന്‍:കിട്ടിയത് ആറ് ഗോളുകളാണ്… ഒന്നിന് പിറകെ ഒന്നായി മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ ചെല്‍സിയുടെ ഗോള്‍ വല നിറച്ചപ്പോള്‍ നീലപ്പടയുടെ കോച്ച് മൗറിസിയോ സാറിക്ക് 93 മിനുട്ട് തല ഉയര്‍ത്താന്‍ പോലുമായിരുന്നില്ല. മല്‍സരത്തിന് ശേഷം സാധാരണ ഗതിയില്‍ പരിശീലകര്‍ ഹസ്തദാനം നടത്താറുണ്ട്. സാറി അതിന് പോലും തയ്യാറായില്ല. സിറ്റി കോച്ച് പെപ് ഗുര്‍ഡിയോള ഹസ്തദാനത്തിന് വന്നപ്പോള്‍ അത് കാണാത്ത മട്ടില്‍ തലയും താഴ്ത്തി വേഗം ടണലിലേക്ക് പോവുകയായിരുന്നു സാറി.ഇന്നലെ ക്ലബ് വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും സാറിയുടെ പണി പോവുമെന്നാണ് അകത്തള വര്‍ത്തമാനങ്ങള്‍. റഷ്യക്കാരനായ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചാണ് ക്ലബിന്റെ അധിപന്‍. അദ്ദേഹം സ്ഥലത്തില്ല. പക്ഷേ എന്ത് തീരുമാനത്തിനും മടിക്കാത്ത വ്യക്തി എന്ന നിലയില്‍ അബ്രമോവിച്ചിന്റെ തീരുമാനം എന്താവുമെന്ന ആശങ്ക കോച്ചിനുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ കഴിഞ്ഞ 28 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും വലിയ തോല്‍വി ചെല്‍സിക്കുണ്ടായിട്ടില്ല. മുന്‍നിര ക്ലബുകളില്‍ ഒന്നായി നില്‍ക്കുമ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് സമീപകാലം വരെ ചെല്‍സി നടത്തിയത്. പക്ഷേ സിറ്റിക്ക്് മുന്നിലെ തോല്‍വി വഴി താരങ്ങളുടെ പിന്തുണ കോച്ചിന് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുകയാണെങ്കില്‍ കോച്ചിന് കസേര പോവും.

താരങ്ങളോടും കോച്ചിനോടും സംസാരിക്കുന്ന സ്വഭാവക്കാരനല്ല അബ്രമോവിച്ച്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിളി ഏത് തരത്തിലാവുമെന്ന കാര്യത്തില്‍ കോച്ചിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഒരു രൂപവുമില്ല. ക്ലബ് ഡയരക്ടര്‍ മറീന ഗ്രനോസാക്കിയയാണ് ക്ലബിന്റെ കാര്യങ്ങളില്‍ ഇടപെടാറുള്ളത്. അബ്രമോവിച്ചിന്റെ തീരുമാനങ്ങള്‍ അവരാണ് നടപ്പിലാക്കാറുള്ളത്. അതിനാല്‍ ഡയരക്ടറായിരിക്കും ഒരു പക്ഷേ നിര്‍ണായക തീരുമാനം കോച്ചിനെ അറിയിക്കുക.

കഴിഞ്ഞ എട്ട് മല്‍സരങ്ങളില്‍ ചെല്‍സിയുടെ നാലാം തോല്‍വിയാണിത്. ഈഡന്‍ ഹസാര്‍ഡിനെ പോലുള്ള ചാമ്പ്യന്‍ താരങ്ങളുണ്ട് ക്ലബിന്. ഈയിടെയാണ് അര്‍ജന്റീനക്കാരനായ ഗോണ്‍സാലോ ഹ്വിഗീനെ ലോണില്‍ ഏ.സി മിലാനില്‍ നിന്നും വാങ്ങിയത്. സാറി ഇറ്റാലിയന്‍ സിരിയ എ യില്‍ നാപ്പോളിയുടെ പരിശീലകനായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ ചെല്‍സി സ്വന്തമാക്കിയത്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. പക്ഷേ പിന്നീട് കോച്ചും താരങ്ങളും തമ്മില്‍ അകന്നുവെന്നാണ് റിപ്പോര്‍ട്ട്.

താന്‍ ഇത് വരെ ക്ലബ് ഉടമയോട് സംസാരിച്ചിട്ടില്ലെന്നാണ് സാറി പറയുന്നത്. ടീമിനെക്കുറിച്ചോര്‍ത്താണ് എന്റെ ആശങ്ക. താരങ്ങള്‍ മികച്ച് കളിക്കണം. അവരോടാണ് എന്റെ അഭ്യര്‍ത്ഥന.ക്ലബിന്റെ അടുത്ത മല്‍സരം വ്യാഴാഴ്ച്ചയാണ്. യൂറോപ്പ ലീഗില്‍ സ്വീഡിഷ് ടീമായ മാല്‍മോയുമായാണ് കളി. ഈ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുക മാത്രമാണ് കോച്ചിനും താരങ്ങള്‍ക്കും മുന്നിലുള്ള വലിയ വഴി. ഈഡന്‍ ഹസാര്‍ഡ്, ഡേവിഡ് ലൂയിസ്, നക്കാലെ കാണ്ടേ തുടങ്ങിയവരെല്ലാം കളിച്ചിട്ടും ടീം വലിയ മല്‍സരങ്ങളില്‍ തോല്‍ക്കുന്നുവെന്നതാണ് ഫാന്‍സിനെയും ആശങ്കപ്പെടുത്തുന്നത്.സാറി പുറത്താവുന്ന പക്ഷം പുതിയ കോച്ചായി ടീമിന്റെ മുന്‍ നായകന്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ പേരും കേള്‍ക്കുന്നുണ്ട്.

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending