Connect with us

News

ഉല്‍പ്പന്ന ബഹിഷ്‌കരണത്തില്‍ ഞെട്ടി ഫ്രാന്‍സ്; അറബ് രാജ്യങ്ങളുമായി അനുനയത്തിന് ശ്രമം

മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളിലും സ്വന്തം ചരക്കുകള്‍ ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തി.

Published

on

പാരിസ്: ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അറബ് ലോകത്തിന്റെ തീരുമാനത്തില്‍ ഞെട്ടി ഫ്രാന്‍സ്. മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളിലും സ്വന്തം ചരക്കുകള്‍ ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തി.

മത-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫ്രാന്‍സിന്റെ നിലപാടിനെ വളച്ചൊടിക്കുന്നതാണ് നിലവിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബഹിഷ്‌കരണത്തിന് അടിസ്ഥാനമില്ലെന്നും ഇത് വേഗത്തില്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. അറബ് ലോകത്ത് ബോയ്‌കോട്ട് ഫ്രഞ്ച് പ്രൊഡക്ട് എന്ന ഹാഷ് ടാഗ് ട്രന്റിംഗുമാണ്.

ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു.

അതിനിടെ, തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്‍ അറബിയില്‍ കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.

അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്. ‘ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്‍വലൗകിക മൂല്യങ്ങള്‍ക്കും ഒപ്പമാണ് നമ്മള്‍ നില കൊള്ളുന്നത്’ – എന്നാണ് മക്രോണ്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി മക്രോണ്‍ രംഗത്തെത്തിയിരുന്നത്. കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്‍ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്‍ കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം’: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം

മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മെയ് 29 ന് നിര്‍മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്‍ത്തു. നകൂര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്‍ഡോവ്മെന്റ് ആക്ടില്‍ ഒരു മതപരമായ ഘടന നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നതായി ഭോജ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രധാന്‍ വാജിദ് അലി പറഞ്ഞു.

തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്‍മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്‍ ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.

2025 ഫെബ്രുവരിയില്‍ നാട്ടുകാര്‍ ഡിഎം ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്‍, ജില്ലാ പഞ്ചായത്തിലെ അപര്‍മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്‍ ഡിഎം വാക്കാല്‍ നിര്‍ദേശിച്ചു.

പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍, ‘ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്‍ക്ക് ഇത് നിര്‍മ്മിക്കുന്നത് തുടരാം’ എന്ന് അവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്‍ സുബോധ് കുമാര്‍, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്‍, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൂന്ന് ബുള്‍ഡോസറുകളുമായി നിര്‍മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്‍ആര്‍എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.

പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്‍ക്ക് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.

പ്രദേശത്തെ മുസ്ലിംകള്‍ ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്‍ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്‍ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്‍ പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്‍ ഷേഡുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ക്രമീകരണത്തിന് കീഴില്‍ പ്രാര്‍ത്ഥനകള്‍ നടന്നു.

ഒരു വര്‍ഷം മുമ്പ്, നാട്ടുകാര്‍ മസ്ജിദ് പണിയാന്‍ തുടങ്ങി, അധികൃതര്‍ പൊളിക്കുമ്പോള്‍ താഴത്തെ നില വികസനത്തിലായിരുന്നു.

ചില്‍ക്കന പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 7 ന്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സദര്‍ ഭോജ്പൂര്‍ ടാഗ ഗ്രാമത്തിലെ 11 നിവാസികള്‍ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.

Continue Reading

india

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു

കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

Continue Reading

News

റഷ്യ ‘ഉടന്‍’ അപകടം, ചൈന ‘സങ്കീര്‍ണമായ’ വെല്ലുവിളി: യുകെ പ്രതിരോധ അവലോകനം

ഡ്രോണുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ മുമ്പത്തേക്കാള്‍ ആഴത്തില്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നതോടെ ബ്രിട്ടന്‍ ‘ഭീഷണിയുടെ പുതിയ യുഗത്തിലേക്ക്’ പ്രവേശിക്കുകയാണെന്നും തന്ത്രപ്രധാനമായ പ്രതിരോധ അവലോകനം മുന്നറിയിപ്പ് നല്‍കുന്നു.

Published

on

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റ് തിങ്കളാഴ്ച ഒരു തന്ത്രപരമായ പ്രതിരോധ അവലോകനം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നു, റഷ്യയില്‍ നിന്നുള്ള ”ഉടനടിയുള്ളതും അമര്‍ത്തുന്നതുമായ” അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചൈനയെ ”അത്യാധുനികവും നിരന്തരവുമായ വെല്ലുവിളി” എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.

ഡ്രോണുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ മുമ്പത്തേക്കാള്‍ ആഴത്തില്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നതോടെ ബ്രിട്ടന്‍ ‘ഭീഷണിയുടെ പുതിയ യുഗത്തിലേക്ക്’ പ്രവേശിക്കുകയാണെന്നും തന്ത്രപ്രധാനമായ പ്രതിരോധ അവലോകനം മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍ യുകെ ലേബര്‍ ഡിഫന്‍സ് സെക്രട്ടറിയും നാറ്റോ സെക്രട്ടറി ജനറലുമായ ലോര്‍ഡ് റോബര്‍ട്ട്സണിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍മറിന്റെ ഉപദേശകരാണ് 130 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

റഷ്യ യുകെയ്ക്കും യൂറോപ്പിനും നേരിട്ട് ഭീഷണി ഉയര്‍ത്തുന്നത് എങ്ങനെയെന്ന് അവലോകനം എടുത്തുകാണിക്കും. ഉക്രെയ്‌നിലെ യുദ്ധത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന, മോസ്‌കോയുടെ സൈബര്‍ ആക്രമണങ്ങളും രഹസ്യ പ്രവര്‍ത്തനങ്ങളും ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയെ പ്രതിനിധീകരിക്കുന്നു.

ചൈനയെ ശത്രുവായി വിശേഷിപ്പിക്കുന്നില്ലെങ്കിലും, അതിന്റെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനം, റഷ്യയുമായുള്ള സഹകരണം, ദീര്‍ഘകാല തന്ത്രപരമായ അഭിലാഷങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നു. ഇത് ചൈനയെ പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ക്കുള്ള ‘സങ്കീര്‍ണവും നിരന്തരവുമായ വെല്ലുവിളി’ ആയി ചിത്രീകരിക്കുന്നു. ഇറാനെയും ഉത്തരകൊറിയയെയും ‘പ്രാദേശിക തടസ്സപ്പെടുത്തുന്നവര്‍’ എന്ന് അവലോകനം തിരിച്ചറിയുന്നു.

ഈ മാസം അവസാനം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് അവലോകനം വരുന്നത്, അവിടെ സഖ്യകക്ഷികള്‍ ഉയര്‍ന്ന പ്രതിരോധ ലക്ഷ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവഴിക്കുക എന്ന ലക്ഷ്യമാണ് ഗ്രൂപ്പ് പരിഗണിക്കുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു, കുറഞ്ഞത് 3.5% പ്രധാന സൈനിക ആവശ്യങ്ങള്‍ക്കായി പോകുന്നു.

യുകെ റഷ്യയുമായി യുദ്ധത്തിലാണെന്ന് അവലോകനം പറയുന്നില്ല, എന്നാല്‍ സമാധാനത്തിനും സംഘര്‍ഷത്തിനും ഇടയിലുള്ള രേഖകള്‍ മങ്ങിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ ലക്ഷ്യമായ 73,000-ത്തിനപ്പുറം സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമോ എന്നതിനെക്കുറിച്ചുള്ള ആഭ്യന്തര ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇത് ബ്രിട്ടീഷ് സൈന്യത്തിന്റെ വലുപ്പത്തെ സ്പര്‍ശിച്ചേക്കാം.

യുകെയുടെ 2021 സംയോജിത അവലോകനത്തിന് ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ്ണ തന്ത്രപരമായ പ്രതിരോധ അപ്ഡേറ്റാണിത്, ഇത് 2023 ല്‍ റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിന് ശേഷം പുതുക്കി.

Continue Reading

Trending